Saturday, September 25, 2010

സെല്‍ഫിഷ് ലോവ്

Colour my thoughts in canvas,
my pulse beats like a heart,
her lashes flutter, her eyes blink,
now the fading light flees.

In thoughts, I see her staring,
unseen except for her smile.
She never speaks but I hear,
her whispers swing the air.

She tells the tale of her birth,
a paintbrush colours thoughts,
the tale never goes on the wall,
Moonlight reflection in a pond of grace.

I paint my lady on canvas in the dark,
don’t look...or she may vanish,
for she is in me from now till death,
Never ever to leave me alone

Friday, February 26, 2010

thirakku.....mini katha...


ധൃതിയില്‍ ലിഫ്ടിനടുത്തെക്ക് ഓടി .... മുകളിലേക്ക് പോയാല്‍ പിന്നെ താമസിക്കും
12 നില കയറുക അത്ര സുഖമുള്ള കാര്യമല്ല
ഭൂമിയില്‍ നിന്നും ആകാശത്തെക്കുള്ള ചുവടു മാറ്റം ആഗ്രഹിച്ചതല്ല
ജന സാന്ദ്രത കൂടിയിരിക്കുന്നു
12A - താമസം സുഖകരം തന്നെ
ജനവാതില് ‍ തുറന്നിട്ടാല്‍ മതി.
12B- യില്‍ താമസിക്കണ രമേശും ഭാര്യയും
അടുത്ത് കല്യാണം കഴിഞ്ഞു വന്നതിന്റെ ആവേശം
ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ തന്നെ.
ഇപ്പോഴും ഒരു അകലം പാലിക്കുന്നതാണ് നല്ലത്
മിക്കവാറും ഞായറാഴ്ച മാത്രമേ കാണാറുള്ളു.
എല്ലാവരും പറയും
പരസ്പരം അറിയാതെയുള്ള ജീവിതമാണ് ഫ്ലാറ്റില്‍ എന്ന്
അതാണ് നല്ലത് എന്ന് എനിക്ക് തോന്നാറുണ്ട്

12 നില പോകണം എന്നെ ഉള്ളു ....എറണാകുളം കൊതുകുകള്‍
കൊണ്ട് സമൃധമല്ലേ...മുകളിലേക്ക് എത്തില്ല
അതാണ് ഏക ആശ്വാസം

രണ്ടു ദിവസമാണ്‌ ഭാര്യയെ ആഴ്ചയില്‍ കാണാന്‍ കിട്ടുന്നത്
വെള്ളിയാഴ്ച രാത്രി ട്രെയിനില്‍ അവള്‍ എത്തും
തിരുവനന്ദപുരത്ത് നിന്നും വരണ്ടേ
രണ്ടു പേര്‍ക്കും ജോലിയില്ലെങ്കില്‍ രണ്ടറ്റം മുട്ടില്ല
ഒരു കുട്ടി കൂടി വേണം
അവള്‍ സമ്മതിക്കുന്നില്ല
ഗര്‍ഭവും ...യാത്രയും ....പറ്റില്ല
കുറച്ചു കൂടി കഴിയട്ടെ
ട്രാന്‍സ്ഫര്‍ കിട്ടുമോ എന്ന് നോക്കണം
ബാങ്ക് അല്ലെ ....3 കൊല്ലം എങ്കിലും കഴിയണം

ഓരോന്ന് ആലോചിച്ചു നേരം പോയതറിഞ്ഞില്ല
മകളെയും കൂട്ടി സ്റ്റേഷനില്‍ എത്തി
കോരി ചൊരിയുന്ന മഴ
മനസ്സില്‍ ഒരു സന്തോഷം ഒക്കെ തോന്നി
പിന്നെ ഫ്ലാറ്റിലേക്ക് ....പോകും വഴി
എല്ലാ വെള്ളിയാഴ്ചകളിലും പുറത്തു ഭക്ഷണം
പതിവ് തെറ്റിച്ചില്ല

മഴ തോരുന്നില്ല.
അകന്നിരിക്കുമ്പോള്‍ ഒരു സ്നേഹക്കൂടുതല്‍
മകള്‍ ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു
പുതപ്പിനടിയില്‍ കിടക്കുമ്പോള്‍ തീവ്രമായ പ്രേമം തോന്നി.
പെട്ടെന്നാണ് ഓര്‍മ വന്നത്.
വാങ്ങാന്‍ മറന്നിരിക്കുന്നു
അലമാര തുറന്നു നോക്കി
ഇല്ല...ഒരെണ്ണം പോലും ബാക്കി ഇല്ല.
ഇനി...എന്ത് ചെയ്യും

പെട്ടെന്ന് രമേഷിനെ ഓര്‍മ വന്നു.
എങ്ങിനെ ഈ സമയത്ത് പോയി ചോദിക്കും
ഒന്നും ആലോചിച്ചു നില്‍ക്കേണ്ട സമയമല്ല

12B യുടെ കാല്ലിംഗ് ബെല്‍ അടിച്ചു.
ഒരു നിമിഷം
രമേശ്‌ വാതില്‍ തുറന്നു
ആംഗ്യ ഭാഷയില്‍ വിഷയം അവതരിപ്പിച്ചു
രമേശ്‌ എന്നെ തേടി വരാന്‍ ഇരിക്കുകയായിരുന്നു
ഒന്ന് ചിരിച്ചു ...ഒരു ഹസ്തദാനം
ഒരേ മാനസിക നില
എല്ലാം പരസ്പരം അറിഞ്ഞിരിക്കുന്നു

ജാള്യത മറച്ചു ഞാന്‍ തിരിഞ്ഞു നടന്നു
കുറെ ഒന്നും പോകാനില്ലല്ലോ.
വാതില്‍ക്കല്‍ അവള്‍ നില്‍ക്കുന്നു.
പകുതി ശരീരം ഉള്ളിലും ....മുഖം പുറത്തും
ഒരു കള്ളചിരി
" വാ ...."
ഉള്ളില്‍ കടന്നു വാതില്‍ അടച്ചതും ....കട്ടിലിലേക്ക് വീണതും
സെകന്റ് കൊണ്ടായിരുന്നു ....

teenage....mini katha


കൌമാരം
മനസ്സില്‍ ഒരു കനല്‍ക്ക
ട്ട അരിക്കുന്നു.
ടിവിയില്‍ അമുല്‍ ബേബി ചിരിക്കുന്നു
മനസ്സൊന്നു ആളി
അള്ള.......സമയം കഴിഞ്ഞിരിക്കുന്നു
ഇനിയും താമസം എന്
ചതിച്ചോ
കഴിഞ്ഞ മാസം കൃത്യമായും വന്നതാണല്ലോ
അവന്‍ പറ്റിച്ചു കാണുമോ
അവനോടുള്ള സ്നേഹം അത്രത്തോളം
ഞാനും തെറ്റ് ചെയ്തില്ലേ ...അവനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയാണൊ..എനിക്കറിയില്ല.

പരിധി വിട്ടുള്ള കളി.
കല്യാണം കഴിചില്ലെങ്കിലോ.....?
ഇനി എനിക്ക്
ഈ ടെന്‍ഷന്‍ താങ്ങാന്‍ പറ്റില്ല
പ്ലസ്‌ ടു വിന്‍റെ സയന്‍സ് ലാബില്‍ വെച്ച് ഏതെങ്കിലും
ആസിഡ് കുടിച്ചാലോ എന്ന് കരുതി
ചുറ്റും കുട്ടികള്‍
ആരോടാ ഒന്ന് പറയാ.
പറ്റില്ല
സങ്കടം വരുന്നു
വിറക്കുന്നു
വികാര വിചാരങ്ങള്‍ മനസ്സില്‍ പടര്‍ന്നു കയറുന്നു
തല ചുറ്റുന്നു
ഓക്കാനം
ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റില്ല
വരാന്തയിലൂടെ നടന്നു
ടീച്ചറോട് തല വേദന ആണെന്ന് പറഞ്ഞു
മനസ്സില്‍.......ഉപ്പയും .....ഉമ്മയും
കൊടുന്ന ചിത്രങ്ങള്‍.
രൂപങ്ങള്‍......കോമാളികള്‍
ഓര്‍ക്കാന്‍ വയ്യല്ലോ
ഞാന്‍ മരിക്കും.
പ്രാത്ഥന മുറുകി
പരിഭ്രമം ആഴത്തില്‍ വേരോടി
ഒരു ചലനം
ഞാന്‍ ഓടി
ആദ്യം കണ്ടത് ആയിഷയെ
കെട്ടിപ്പിടിച്ചു ......ഉമ്മ കൊടുത്തു.
അവള്‍ അത്ഭുധപെട്ടു.
"എന്താ .......ഡി...."
"രക്ഷപ്പെട്ടു ......"
വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല
കണ്ണീരും ....ചിരിയും
ഒലിച്ചിറങ്ങിയ കണ്ണുനീര്‍ പുറം കൈകൊണ്ടു തുടച്ചു.
നില്‍ക്കുന്നില്ല
ആശ്വാസപ്പെട്ടപ്പോഴും ...നടുക്കം വിട്ടുമാറാതെ
അവള്‍ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു നിന്നു.

പ്രതികാരം .......( മിനി കഥ.......


ഞാന്‍ ഭാമ .... എന്‍റെ ശരിക്കുള്ള പേര് പറയില്ല
എന്നെ അറിയാമോ .....?
ഞാന്‍ സമ്പന്നന്മാര്‍ക്കിടയില്‍ മാത്രം അറിയപ്പെടുന്നവള്‍.
എന്‍റെ രാത്രികള്‍ക്ക് ഞാന്‍ പറയുന്ന വില.
എത്രയായാലും പ്രശ്നമില്ല .
എന്‍റെ യാത്രകള്‍ മുഴുവനും വിമാനത്തില്‍.
ഞാന്‍ പോകാത്ത സ്ഥലങ്ങള്‍ കുറവാ
എന്‍റെ ടിക്കറ്റുകള്‍ ഒക്കെ മുന്‍പേ ബുക്ക്‌ ചെയ്തതാ.
കോസ്മോപോളിട്ടന്‍ ക്ലബുകളില്‍ അംഗത്വം
ദിസ്കോത്തെ ....എനിക്ക് ഹരം.
പറന്നു നടക്കാന്‍ ബെന്‍സ്‌ കാറുകള്‍.
പുലര്‍ച്ച വരെ നീണ്ടു നില്‍ക്കുന്ന പ്രണയ ലീലകള്‍
കോടീശ്വര പുത്രന്മാരുടെ ഇഷ്ട പ്രാണേശ്വരി
എന്‍റെ രൂപം എനിക്ക് തന്ന വിശിഷ്ട അംഗത്വം
ഒരു രാത്രി പോലും എനിക്കുറക്കം ഇല്ല.
പുതിയ ആളുകള്‍...ബന്ധങ്ങള്‍ .
പലതരം പെര്ഫുമുകള്‍ എന്‍റെ സ്വന്തം മണത്തെ അകറ്റി നിര്‍ത്തി.

ഞാനും അഹങ്കരിച്ചിരുന്നു.
ഇതൊക്കെ ഒരു പ്രായം.
അത് കഴിഞ്ഞാല്‍ ചണ്ടി.
പിന്നെ കുബെരനുമില്ല....പുത്രനുമില്ല
ചെറുപ്പത്തില്‍ തന്നെ ഡാന്‍സ് പഠിചതുകൊണ്ട്
എവിടെയും ഞാന്‍ ശ്രദ്ധ കേന്ദ്രം.
എന്റെ അച്ഛന്‍ ഗോവന്‍.
അമ്മ...കുടിയേറി പാര്‍ത്ത ട്രീസ.
തെക്കന്‍ കേരളം.
അച്ഛന്‍ ഉപേക്ഷിച്ചു പോയ അമ്മ.
കാണാന്‍ സുന്ദരി
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലി.
അവരുടെ വക താമസം......ഭക്ഷണം
അതുകൊണ്ട് തന്നെ ഞാന്‍ കണ്ടു വളര്‍ന്ന മുഖങ്ങള്‍
എല്ലാം പണക്കാരുടെ

കുട്ടിക്കാലം മുതല്‍ തന്നെ ജീവിതം സുഭിക്ഷം
എനിക്ക് എങ്ങിനെ ഒരു മെക്സികന്‍ ലുക്ക്‌ വന്നു എന്നറിയില്ല.
അമ്മ പറയും...." നിനക്ക് ഒരു ഇജിപ്ത് ലേഡിയുടെ ലുക്ക്‌" ആണെന്ന്.
അവര്‍ വളരെ സുന്ദരികള്‍ ആണെന്ന് പറഞ്ഞു അമ്മ.

വിദേശികള്‍ ആയുള്ള എന്റെ സംസര്‍ഗം പല ഭാഷകള്‍
കൈകാര്യം ചെയ്യാന്‍ എനിക്ക് കഴിഞ്ഞു
ചെറുപ്പം മുതല്‍ ഗോവയിലെ ജീവിതം.
മലയാളം ഞാന്‍ സംസാരിക്കും.
എഴുതാന്‍ അറിയില്ല.
ചടുലമായ എന്റെ സംസാര ശൈലി എനിക്ക് ഒരുപാടു
സുഹ്രുത്തുക്കളെ തന്നു.


പഠിച്ചതും വളര്‍ന്നതും എല്ലാം ഞാന്‍ ഇവിടെ തന്നെ.
ഞാന്‍ അറിയാതെ തന്നെ വളര്‍ച്ചയുടെ പടവുകള്‍ കയറി.
ആളുകളുടെ നോട്ടങ്ങളില്‍ ഞാന്‍ അഭിമാനിച്ചു.
കണ്ണാടിക്കു മുന്നില്‍ ഞാന്‍ ഏറെ നേരം ചിലവിട്ടു.
എന്നിലെ ചുഴികളും മടക്കുകളും ഞാന്‍ ആസ്വദിച്ചു.
കൊത്തി വലിക്കുന്ന കണ്ണുകള്‍ ഞാന്‍ കാണാതിരുന്നില്ല.
ഒപ്പമുള്ളവരുടെ കൂട്ടത്തില്‍ സെക്സിന് ഞാന്‍ പോയില്ല.

ഭക്ഷണം പോലെ തന്നെയാണ് ഇവിടെ സെക്സും
പ്രത്യേകിച്ച് നിബന്ധനകള്‍ ഒന്നും ഇല്ല.
പ്രണയം നടിച്ചു കാര്യം സാധിക്കുന്നവരും ഉണ്ട്.
പക്ഷെ ഞാന്‍ അതൊന്നും ആഗ്രഹിച്ചില്ല.
എന്റെ മനസ്സില്‍ ഒരു സ്വപ്നം ഉണ്ട്.
ഹിന്ദി സിനിമയില്‍ നായിക
എന്റെ മോഹം.
മോടെലിംഗ് രംഗത്ത്‌ വരണം ആദ്യം
പിന്നീട് സിനിമയില്‍.
എന്നെ നായിക ആക്കും എന്ന് ഉറപ്പു കിട്ടണം.
വിട്ടു വീഴ്ചകള്‍ ഞാന്‍ അപ്പോള്‍ ആലോചിക്കും.
ചാരിത്ര്യത്തെ കുറിച്ച് ഞാന്‍ ബോധവതിയല്ല
അതിലൊന്നും കാര്യമില്ല.
പക്ഷെ അതിനു മുന്‍പ്.
ഇല്ല....അത് എന്റെ ഉറച്ച തീരുമാനം ആ.
കല്യാണം ......കുട്ടികള്‍.
ഒരിക്കല്‍ പോലും മനസ്സില്‍ കൂടി പോയിട്ടില്ല.
ഇന്ന് ഞാന്‍ യുവതി
കാണാന്‍ സുന്ദരി
യൌവനം തുടിക്കുന്നവള്‍.
എനിക്ക് എവിടെയും കയറി ചെല്ലാം.


ബോംബെയിലെ ഒരു വലിയ പണക്കാരന്‍ സിനിമാക്കാരന്‍
എന്നെ കാണാന്‍ വന്നു.
യാദൃശ്ചികമായി ഹോട്ടലില്‍ എത്തിയതാണ്.
ഷൂട്ടിംഗ് ലോകേഷന്‍ തിരഞ്ഞ്.
എന്നോട് ഹോട്ടലില്‍ ജോലിക്ക് ചേരുന്നോ എന്ന്
അവര്‍ അമ്മയോട് ചോദിച്ചിരുന്നു.
എന്റെ സ്വപ്‌നങ്ങള്‍ അതിനു കൂട്ടാക്കിയില്ല.
ലോബിയില്‍ കൂടെ നടന്നു പോയ എന്നെ അവരിലൊരാള്‍ കണ്ടു
ഞാന്‍ അമ്മയെ കാണാന്‍ പോയിരുന്നു.
എന്നെ ക്കുറിച്ച് അവര്‍ അന്വേഷിച്ചു
പിന്നെ ഇന്റര്‍വ്യൂ
ഫോട്ടോ സെസ്സഷന്‍
ഫിസിക്കല്‍ ചെക്ക്‌ അപ്പ്‌
നീണ്ടു നിന്ന ദിനങ്ങള്‍.
ഏതാണ്ട് എന്റെ സ്വപ്‌നങ്ങള്‍ സഫലീകരിക്കും
ഞാന്‍ ഉറപ്പിച്ചു.

അഡ്വാന്‍സ്‌ തുകയായി രണ്ടു ലക്ഷം രൂപ തന്നു.
അവര്‍ അമ്മയോട് പറഞ്ഞു.
" ഇത്ര അഴകുള്ള കുട്ടികള്‍ ഇപ്പോളില്ല ...ഞാന്‍ തേടി നടക്കുകയായിരുന്നു.
കൊടുത്ത ഭാഗങ്ങള്‍ എല്ലാം അവള്‍ നന്നായി അഭിനയിച്ചു.
നല്ല ഒരു ഭാവിയുണ്ട് ...എന്റെ അടുത്ത പടത്തിനും ഇവള്‍ തന്നെ.
പിന്നെ ഒരു ബോണ്ട്‌ ഒപ്പിട്ടു തരണം കേട്ടോ.
ഇവള്‍ നാളത്തെ നായിക.....ഉറപ്പ്‌.

ഇനി വിസ്വസിക്കാതിരിക്കുന്നതെങ്ങിനെ
ഹിന്ദി പാട്ടുകള്‍ മൂളി ഞാന്‍ നടന്നു.
കൂട്ടുകാരികള്‍ .....അവരോടൊന്നും ഞാന്‍ പറഞ്ഞില്ല.
ഒരു സര്‍പ്രൈസ് ആവട്ടെ.
ബോബയിലെക്കുള്ള എന്റെ ആദ്യ യാത്ര.
കൂടെ അമ്മയും.
ജുഹു ബീച്ചിലുള്ള വലിയ കെട്ടിടം
നോക്കിയാല്‍ കാണുന്ന നീലിമ.
കടല്‍.
കുളിര്‍ കാറ്റടിക്കുന്ന കടല്ക്കര
" ഇവിടെ ഞാന്‍ ഒരു വീട് വാങ്ങും....അമ്മെ.....'
മനസ്സില്‍ ഉറപ്പിച്ചു.
അമ്മ ചിരിച്ചു.

വെറുതെ കെട്ടുന്ന മനക്കൊട്ടയല്ല
അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല.
സ്വപ്നങളുടെ വേലിയേറ്റത്തില്‍ നിറങ്ങളെ പുണര്‍ന്നു
ഞാനിരുന്നു.
പുലര്‍ച്ച ഒന്ന് മയങ്ങി.
ഇനി എന്റെ ദിവസങ്ങള്‍ വരുമല്ലോ.
ഇന്ന് ക്യാമറ ടെസ്റ്റ്‌ ആണ്.
അവര്‍ അഞ്ചു പേര്‍
എല്ലാം സിനിമാക്കാര്‍ തന്നെ.
എന്റെ കൂടെ അഭിനയിക്കുന്ന നായകന്‍ വരെ.
ബെഡ് റൂം സീന്‍
പ്രണയിക്കുന്ന കാമുകനോടൊപ്പം കിടക്ക പങ്കിടണം.
വികാര വിവശയായി ....കണ്ണുകളില്‍ ഉന്മാദം പടരണം.
സ്റ്റാര്‍ട്ട്‌ ക്യാമറ.
ആക്ഷന്‍.
ഒരു റിഹെര്സല്‍ .
ടേക്ക്.
നായകന്റെ പിടി മുറുകിയപ്പോള്‍ ഞാന്‍ ഒന്ന് സ്തംഭിച്ചു
കെട്ടിപ്പിടിച്ച കൈകള്‍ അയയുന്നില്ല
ശ്വാസത്തിന്റെ താളം മാറിയിരിക്കുന്നു.
ഞാന്‍ ചുറ്റും നോക്കി,
അവിടെയാരുമില്ല.
സ്റ്റാര്‍ട്ട്‌ ക്യാമറ എന്ന് പറഞ്ഞ ആളുകള്‍ എവിടെപ്പോയി.
ക്യാമറയും കാണുന്നില്ല...

എന്നെ ബലപ്രയോഗത്തില്‍ കീഴടക്കാന്‍ ഞാന്‍ സമ്മതിക്കില്ല.
എന്നെ ചതിച്ചതാണോ
ഞാന്‍ കുതറി മാറി.
നായകന്‍ പറഞ്ഞു.
" എന്തായിത്‌ .....സില്ലി ഗേള്‍ ......."
ക്ഷീണിച്ചോ
എന്നാല്‍ ജ്യൂസ്‌ കുടിക്കാം.
രണ്ടു ഗല്സ്സില്‍ പകര്‍ന്ന പാനീയം
ക്ഷീണവും ....ഒരു വെപ്രാളവും.
പെട്ടെന്ന് തന്നെ കുടിച്ചു.
എന്റെ ചിറകുകള്‍ തളര്‍ന്നു.
പിന്നെ എനിക്കൊന്നും ഓര്‍മയില്ല.

പിറ്റേന്ന് എന്റെ ശരീരത്ത്ന്റെ അനാടമി എനിക്ക്
പറഞ്ഞു തന്നു.
ഒന്ന് എനിക്ക് മനസ്സിലായി
ഞാന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു.
ഇനി ദുഖിച്ചിട്ടു കാര്യമില്ല.
ശരീരം ആകെ വേദനിക്കുന്നു.
അടിവസ്ത്രത്തില്‍ പാപക്കറ.

സിനിമ പുറത്തിറങ്ങിയില്ല
പക്ഷെ ഞാന്‍.
വളരെ പോപ്പുലര്‍.
സിനിമാക്കാരും രാഷ്ട്രീയക്കാരും ഇന്ന് എന്റെ അടിമകള്‍.
ജുഹുവില്‍ ഞാന്‍ സ്വപ്നം കണ്ട വീട്.
ഞാന്‍ അമ്മക്ക് വാങ്ങി കൊടുത്തു.
പണം ഇന്ന് എനിക്കൊരു പ്രശ്നമല്ല.
വേണ്ടത്ര സ്വാധീനവും
എന്റെ നായകനെ പിന്നെ ഞാന്‍ കണ്ടിട്ടില്ല.
രണ്ടു ലക്ഷം രൂപ എന്റെ ശരീരത്തിന്റെ വില.
അന്ന് തുടങ്ങിയ പ്രതികാരം.
മുറിവേറ്റ സര്‍പ്പം.
ഇന്ന് ലോകമാകെ സഞ്ചരിക്കുമ്പോഴും ഞാന്‍
അവനെ തിരയുന്നു.
കണ്ടു മുട്ടും ഒരിക്കല്‍.
ആരില്‍ നിന്നോ എനിക്ക് കിട്ടിയ HIV.
ഇന്ന് ഞാന്‍ കോടീശ്വരന്മാര്‍ക്ക് പ്രദാനം ചെയ്യുന്നു.
അതിനവര്‍ എനിക്ക് ലക്ഷങ്ങള്‍ തരുന്നു.
ഇനി എനിക്ക് അധികം ഓടാന്‍ ആവില്ല
കണ്ടെത്തണം ....അവനെ.
തിരക്കുകള്‍ക്കിടയിലൂടെ ഓടുമ്പോഴും എന്റെ
ശത്രുവിന്റെ മുഖം ഞാന്‍ തിരഞ്ഞു കൊണ്ടിരിക്കുന്നു ...

ആത്മാവിന്റെ രോദനം....


എനിക്ക് നിറങ്ങള്‍ കാണാനാവില്ല .
എന്നിലെ നിറങ്ങളും കാണാനാവില്ല.
പക്ഷെ ഞാന്‍ ഒരു കൈ അകലത്തു തന്നെയുണ്ട്‌.
വേദനകള്‍ എനിയ്ക്കറിയില്ല
വേദനപ്പെടുത്താനും എനിക്കാവില്ല.
എനിക്ക് നടക്കാന്‍ കാലുകള്‍ വേണ്ട.
ഒഴുകി വരും ഞാന്‍ തെന്നലായ്‌ എപ്പോഴും.

എനിക്ക് തരുന്ന ബലിചോറ് ഞാന്‍ കഴിക്കില്ല
എനിക്കതിനു ആവില്ല എന്നതാണ് സത്യം.
എന്തിനാണ് ഊട്ടുന്നത് എന്നറിയില്ല.
കൊല്ലത്തില്‍ ഒരിക്കല്‍ എന്നെ വിളിച്ചു വരുത്തും.
ഞാന്‍ നോക്കി നില്‍കെ എനിക്കായ്‌ നീട്ടിയ
ചോറ് മുഴുവന്‍ ബലികാക്കകള്‍ കൊത്തും

എനിക്ക് കാണാം......മണമറിയില്ല
നിറങ്ങള്‍ ഇല്ല എന്‍റെ കണ്ണുകളില്‍.
വേദനയുള്ള മനുഷ്യ ജന്മത്തിനായ്‌
ഞാന്‍ കാത്തിരിപ്പു എന്‍റെ ഊഴവും കാത്ത്‌.
എന്നെ സ്പര്‍ശിക്കാനാവില്ല ആര്‍ക്കും
എനിക്കും ആരെയും തൊടാന്‍ പറ്റില്ല
ഒരു സങ്കലത്തിനായ്‌ ഞാന്‍ കാത്തിരിപ്പു
നിറമില്ലാത്ത ആത്മാവിന് രൂപമേകാന്‍

വിശപ്പില്ലാത്ത എനിക്കെന്തിനായ്‌
ബലിചോറ് വെച്ച് കൊട്ടി വിളിച്ചു
ദാഹവുമില്ല എനിക്ക് പിന്നെ എന്തിനു
പുഴയിലെ അഴുകിയ വെള്ളം ദര്‍പ്പണം ചെയ്തു

നിങ്ങള്‍ കുടിക്കുമോ പുഴയിലെ വെള്ളം
നിങ്ങള്‍ കഴിക്കുമോ കാക്ക കൊത്തിയ ഭക്ഷണം
വെറുതെ കര്‍മം ചെയ്യുന്നത് ആര്‍ക്കു വേണ്ടി
എനിക്ക് വേണ്ടത് നിങ്ങള്‍ക്കറിയില്ല
എനിക്ക് പറയണമെന്നുണ്ട്
ശബ്ദം പുറത്തേക്ക് വരുന്നില്ല
ഞാന്‍ പറയുന്നുണ്ട് പലപ്പോഴും
കേള്‍ക്കാന്‍ പറ്റാത്തത് എന്‍റെ ദുര്യോഗം
ഞാന്‍ കാറ്റായും ജ്വാലയായും വരും
അമ്മെ ....ഗര്‍ഭം ധരിക്കു .....ഞാന്‍ വരാം.
ഒരു ആലിഗനത്തിനായ്‌ ഞാന്‍ കാത്തിരിപ്പു
അമ്മയുടെ മുത്തത്തിനായ്‌ കാത്തിരിക്കാം
വരും ഞാന്‍ അമ്മെ.....എന്നെ വിളിക്കു
കാലമെത്രയും കഴിഞ്ഞോട്ടെ....
എനിക്ക് വേറെ ജനിക്കണ്ട
അമ്മയുടെ മകളായ്‌ ഞാന്‍ വരാം
കാത്തിരിക്കാം ഞാന്‍..... ജനിക്കും വരെ...

നിറമില്ലാത്ത ചിതറിയ സ്വപ്‌നങ്ങള്‍ ..........( മിനി കഥ......

മകള്‍ ആശുപതിയില്‍ ആണ്.... ICU

എപ്പോഴാണ് അവളെ റൂമിലേക്ക്‌ മാറ്റുക എന്നറിയില്ല.
റൂമില്‍ ഇരുന്നിട്ടും ഒരു മനസ്സമാധാനം കിട്ടുന്നില്ല.
ഞാന്‍ അമ്മയല്ലേ.
താലോലിച്ചു വളര്‍ത്തിയ മകള്‍
ആശുപത്രിയില്‍ എല്ലാവരും കുട്ടുണ്ട്‌....എന്നാലും അവള്‍ ഇല്ലല്ലോ
ചിന്തകളുടെ ആഴം കൂട്യപ്പോ...സമനില തെറ്റിപ്പോകും എന്ന് തോനി.

അവളുടെ കറുത്ത പുള്ളിയുള്ള വെള്ള ഉടുപ്പ്
അവളുടെ കൈയും പിടിച്ചു ഞാന്‍ ഓടുന്നു.
പരിചയമില്ലാത്ത ഇടവഴികള്‍
ഇല്ലിപ്പടര്‍പ്പുകള്‍ തിങ്ങി നിറഞ്ഞ ഇടവഴികള്‍.
പാവാടയില്‍ കൊളുത്തിയ മുള്ള്.
" അമ്മേ......"
പിന്നില്‍ നിന്നും അവള്‍ വിളിച്ചു.
ഒന്ന് ഞെട്ടി ....കണ്ണ് തുറന്നു.
എന്‍റെ അമ്മ അടുത്ത്‌ തന്നെ ഇരിക്കുന്നു.

ഒന്ന് മയങ്ങിയപ്പോള്‍ കണ്ട സ്വപ്നം ആണെങ്കിലും മനസ്സിലെവിടെയോ
അത് മുറിവേല്‍പ്പിച്ചു .


തൊടിയില്‍ കുമ്പളങ്ങ കായ്ക്കുന്നത് നല്ലതല്ല.
പ്രത്യേകിച്ചും പടുമുള .
പറിച്ചു മാറ്റി നട്ടാല്‍ അത്ര ദോഷമില്ല.
എന്താണെന്നു ചോദിച്ചാല്‍ ഉത്തരം ഇല്ല.
കിണറ്റിന്‍ കരയിലുള്ള രണ്ടു തെങ്ങിലും പടര്‍ന്നു കയറിയ
കുമ്പളങ്ങ വള്ളികള്‍.
നിറയെ കായ്ച്ചു നില്‍ക്കുന്നു
തൂങ്ങി കിടന്നു ആടുന്നത് ഒരു നടുക്കം ഉളവാക്കി.
എന്തായിത്‌ ഇങ്ങനെ ?
എന്തെങ്കിലും അപകടം ?
മനസ്സില്‍ വേരോടിയ ഭീതി ദിവസങ്ങളോളം നീണ്ടു നിന്നു.
കാണുമ്പോള്‍ നല്ല രസം തോന്നും.
അതിന്റെ പിന്നിലെ കഥ അറിയില്ല.
പണ്ടുമുതല്‍ തന്നെ കാരണവന്മാര്‍ പറഞ്ഞു കേട്ടതാണ്.

വന്നവര്‍ കണ്ടവര്‍ എല്ലാവരും പറഞ്ഞു.
" ഇത് കായ്ക്കുന്നത് മോശമാണ് .."
എന്തിന്റെയോ അപായ സൂചന പോലെ അറുപതോളം
കുംബളങ്ങകള്‍...

രാത്രി സമയം.....മെല്ലെ പുറത്തിറങ്ങി.
ടോര്‍ച്ചു അടിച്ചു നോക്കി.
വെട്ടിത്തിളങ്ങുന്നു
ആരും അറിഞ്ഞില്ല.
പുറത്തേക്ക് വന്ന പോലെ അല്ല തിരിച്ചു കയറിയത്.
കിതപ്പ് മാറുന്നതിനു മുന്‍പ് തന്നെ വാതില്‍ അടച്ചു.

പ്രഭാതത്തിലെ സൂര്യ കിരണം ഏറ്റു നില്‍ക്കുന്ന വള്ളികള്‍.
കുമ്പളങ്ങയിലേക്ക് നോക്കാതിരിക്കാന്‍ ശ്രമിച്ചു
വന്ന ഒരാള്‍ പറഞ്ഞു .." അടി വെട്ടിക്കളയണം ...'

ഞാന്‍ വിചാരിച്ചു.
അസൂയ.
എന്തിനാ ഇത് നശിപ്പിക്കുന്നത് ?
പാകമായ ഒരെണ്ണം അറുത്തു .
വള്ളി വലിച്ചപ്പോള്‍ കുടെ അഞ്ചാറെണ്ണം കൂടെ പോന്നു.
എല്ലാം നമുക്ക് ആവശ്യമില്ലലോ
ഒരെണ്ണം വീട്ടില്‍ വെച്ചു....ബാക്കിയെല്ലാം അമ്പലത്തിലേക്ക്
അന്നദാനത്തിനു കൊടുത്തു.

എപ്പോഴോ ഉറങ്ങി.
പകലിന്റെ ക്ഷീണവും ....മനസ്സില്‍ ആളുകള്‍ പറഞ്ഞ കാര്യങ്ങളും
തേട്ടികൊണ്ടിരുന്നു.
നെഞ്ചില്‍ എന്തോ അരിച്ചിറങ്ങുന്ന വേദന.



മൂത്ത മകളുടെ കൈ പിടിച്ചു ഞാന്‍ തൊടിയിലൂടെ നടക്കുന്നു.
തൊടിയില്‍ പലതരം മരങ്ങള്‍ ഉണ്ട്.
രണ്ടു കിണറുകള്‍.
ഒരു വലിയ കുളവും.
കുളത്തിലേക്ക് പോകുന്ന വഴിക്കാണ് രണ്ടാമത്തെ കിണര്‍.
അടുക്കള ഭാഗത്താണ് ഉപയോഗിക്കുന്ന കിണര്‍.
അവിടെ നിന്നും നൂറു വാര കുളത്തിലേക്ക് ഒരു നടവഴി.

തേങ്ങ .അടക്ക .ജാതിക്ക എന്നിവ പെറുക്കാന്‍ മക്കള്‍ കൂടെ
വരുന്നത് പതിവാണ്.
ആശുപത്രിയില്‍ കിടക്കുന്ന മകള്‍ക്ക് ആണ് കൂടുതല്‍ ഉത്സാഹം.
സന്ധ്യ സമയം...വെളിച്ചം നല്ല പോലെ മങ്ങിയിട്ടുണ്ട്.
എന്നാല്‍ ഇരുട്ട് വീണിട്ടില്ല.
വളരെ നിശബ്ദം
കാറ്റ് ഇലകളെ തഴുകുന്ന ശബ്ദം മാത്രം.

" അമ്മേ....ഞാനുമുണ്ട് ......എന്നെയും കുട്ടു ..."
കാലടി ഒച്ച കേട്ട പോലെ തോന്നി.
ഇപ്പോഴും അവള്‍ കുടെ വരാറുള്ളതല്ലേ
പിറകിലേക്ക് നടത്തിനിടയില്‍ ഒന്ന് നോക്കി.
ഒന്നു നിന്നു.
ആരുമില്ല.
വലിയ ഒരു കുമ്പളങ്ങ.
അതില്‍ നിന്നും പാല് പോലെ ചോര ഒലിക്കുന്നു.
ഞെട്ടി....കണ്ണുനീര്‍ പോലെ ഒലിക്കുന്ന ചോര.
ഒന്നേ നോക്കിയുള്ളു....മൂത്ത മകളുടെ കൈപിടിച്ചു ഓടി.
പിന്നെ ....ശബ്ദം എവിടെ നിന്നു വന്നു.?
മങ്ങിയ വെളിച്ചത്തില്‍ കണ്ട നിഴല്‍ ?

കിടക്കയില്‍ നിന്നും ചാടി എഴുന്നേറ്റു.
എന്‍റെ അമ്മ താഴെ പായ വിരിച്ചു കിടക്കുന്നു.
കുറച്ചു വെള്ളം കുടിച്ചു.
സ്വപ്നമല്ല ...ഇത് സത്യം.
അവള്‍ക്കെന്തോ പറ്റിയിരിക്കുന്നു.


രണ്ടാമത്തെ മകള്‍ രേവതിക്ക് ഒരു പാവക്കുട്ടി ഉണ്ട്.
ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്നത്
കൈകള്‍ ഇളക്കി കാലു മുന്നോട്ടു വെച്ച് മെല്ലെ നടക്കും.
ചെറിയ ഒച്ച ഉണ്ടാക്കും....ചിരിക്കുന്ന പോലെ.
അലമാരയില്‍ അവളുടെ ഉടുപ്പുകള്‍ വെക്കുന്ന സ്ഥലത്ത്
ഭദ്രമായി അവള്‍ അതിനെ സൂക്ഷിച്ചു വെക്കും.
ICU - വില്‍ നിന്നും അവള്‍ വന്നിട്ടില്ല.
വീട്ടില്‍ എല്ലാവരും ഉണ്ട്.
അച്ഛനും അമ്മയും ഒഴിച്ച്.

രേവതിയുടെ കട്ടിലില്‍ കിടന്നുറങ്ങുന്ന അവളുടെ ചേച്ചി.
ഒരു ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്നു.
അലമാരയില്‍ വെച്ചിട്ടുള്ള രേവതിയുടെ പാവക്കുട്ടി കരയുന്നു.
രാത്രിയുടെ നിശബ്ധധയില്‍ പാവയുടെ കരച്ചില്‍ നിര്‍ത്താതെ തുടര്‍ന്നു.
എല്ലാവരും ഒടിക്കുടി
അലമാര തുറന്നു പാവക്കുട്ടിയെ പുറത്തെടുത്തു.
കൊട്ടി നോക്കി......കുലുക്കി നോക്കി.
ശബ്ദം നിലച്ചില്ല.
അടിഭാഗം തുറന്നു ബാറ്ററി ഉരിയെടുത്തു.
ശബ്ദം നിലച്ചു.
രേവതിയുടെ മനസ്സാണോ ഇത്.?
അവള്‍ക്കു എന്തെങ്കിലും അപകടം.?
ഒന്നും അറിയില്ലല്ലോ ഇശ്വരാ ............


എനിക്ക് മുന്നില്‍ നടക്കുന്ന നിഴലുകളെ നോക്കി ഞാന്‍ നടക്കുന്നു.
നടക്കുന്തോറും മുന്നിലേക്ക് നടന്നു നീങ്ങുന്ന നിഴലുകള്‍.


നേരം ഏറെ കഴിഞ്ഞിരിക്കുന്നു.
വീട്ടില്‍ എത്തുമ്പോഴേക്കും ഇരുട്ട് വീഴും.
ആഞ്ഞു നടന്നു.

സര്‍പ്പക്കാവ് കഴിഞ്ഞിരിക്കുന്നു.
വീട്ടിലേക്കുള്ള ഗേറ്റ് തുറന്നു.
വാലില്‍ കുത്തി എണീറ്റ്‌ നിന്ന് പിടയുന്ന ഇണ ചേരുന്ന സര്‍പ്പം.
ഒരടി പോലും മുന്നോട്ടു പോകാന്‍ ആവില്ല.
ഇരുട്ടിന്റെ മറവില്‍ ആരും കാണുന്നില്ല എന്നാ ഭാവത്തില്‍
പിണയുന്ന പാമ്പുകള്‍.
ടോര്‍ച്ച്‌ അടിച്ചിട്ടും പിരിയാന്‍ കൂട്ടാക്കിയില്ല.
ഒച്ച ഉണ്ടാക്കി നോക്കി.
മാറുന്നില്ല.
ഇണ ചേരുന്ന സര്‍പ്പങ്ങളെ കാണുന്നത് നല്ലതല്ലത്രേ
ഗേറ്റ് കടന്നു വീട്ടില്‍ കയറണം.
നീളത്തിലുള്ള ഒരു വടിയെടുത്തു തറയില്‍ അടിച്ചു ശബ്ദം ഉണ്ടാക്കി.
കേട്ട ഭാവം തന്നെയില്ല.
മണിക്കുറുകള്‍ കടന്നുപോയി .
രണ്ടു മൂന്ന് അടി ഉയരത്തില്‍ നിന്ന് പിടയുന്നു.
മനസ്സില്‍ ഒരങ്കലാപ്പ് പടര്‍ന്നു കയറി.
ഈ ലക്ഷണവും എന്തിന്റെതാണ് ?

നിറമില്ലാത്ത ചിതറിയ സ്വപ്‌നങ്ങള്‍ എന്റെ ജീവിത താളം തെറ്റിച്ചിരിക്കുന്നു.
പ്രാര്‍ത്ഥനകളും വഴിപാടുകളും നേര്‍ന്നു ഞാന്‍ കാത്തിരുന്നു
സ്വപ്നങ്ങള്‍ കാണരുതേ എന്നും .
അവളെ എപ്പോഴാണ് റൂമിലേക്ക്‌ കൊണ്ടുവരിക.?
കണ്ണുകള്‍ക്ക്‌ ക്ഷീണം വന്നിരിക്കുന്നു.
ഉറക്കത്തിന്റെ ആഴങ്ങള്‍ എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.
അവള്‍ വരുന്നത് നോക്കിയിരിക്കാം.
കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥനയോടെ ....

( ശുഭം ..)

Monday, February 22, 2010

ഇല കൊഴിഞ്ഞ മരം...കഥ.


പ്രിയപ്പെട്ട ഉണ്ണി , ഒന്നു കാണണമെന്നുണ്ട് .
വന്നാല്‍ നന്നായിരുന്നു .
സസ്നേഹം
റീന
ചുരുങ്ങിയ വാക്കുകള്‍ .
പിറക് വശം നോക്കി .
അഡ്രസ്‌ കൊടുത്തിട്ടുണ്ട് .
കൈയ്യില്‍ കത്തും ചുരുട്ടിപ്പിടിച്ചു ബസ്സിറങ്ങി .
ഇന്നലത്തെ കാറ്റില്‍ പൊഴിഞ്ഞ ഇലകള്‍ക്ക്‌ മീതെ ഞാന്‍ നടന്നു .
ഓരോ അടി നടക്കുമ്പോഴും കരിയിലകള്‍ അമരുന്ന ശബ്ദം .
ചീവീടുകളുടെ മൂളല്‍ .
ദൂരം ഇനിയും നടക്കാനുണ്ട് .
തണുപ്പ് കൂടിക്കൂടി വരുന്നു.
ബസ്സിറങ്ങിയാല്‍ മൂന്ന് കിലോമീറ്റര്‍ നടക്കണം .....മല കയറ്റം.

ഇവള്‍ എങ്ങിനെയാണ്‌ കോളേജില്‍ വന്നിരുന്നത് ?
ബസ്സിറങ്ങിയപ്പോള്‍ ആളുകള്‍ അപരിച്ചതനെ സാകൂതം നോക്കി .
എന്നെ പരിചയമുള്ളവര്‍ എന്തായാലും ഇവിടെയില്ല .

പണി കഴിഞ്ഞു പോകുന്ന തൊഴിലാളികള്‍ .
ഇവിടെ മുഴുവന്‍ ചായത്തോട്ടങ്ങള്‍ ആണല്ലോ .

കടക്കാരന്‍ പറഞ്ഞ
അടയാളം വെച്ച് നടന്നു .
ആരെയും ശ്രദ്ധിച്ചില്ല .

കാലമേറെ കഴിഞ്ഞിരിക്കുന്നു .
എന്തിനാണവള്‍ എന്നെ കാണണം എന്ന് പറഞ്ഞത് ?
അശോകനോടുള്ള അവളുടെ പ്രണയം അറിയാത്തവര്‍ ഇല്ല
അന്ധത പടര്‍ന്ന കാലം
രണ്ടു പേരും എന്റെ സുഹൃത്തുക്കള്‍ തന്നെ ...എന്നാലും
എന്നെ ഒരു മാര്‍ഗദര്‍ശി ആയി കണ്ടതാണോ ....?
എന്റെ ഉള്ളിലും പ്രണയത്തിന്റെ വിത്തുകള്‍ പാകിയ ഒരാളുണ്ട്
അതവിടെ നില്‍ക്കട്ടെ .....

ഇനി കയറ്റമാണ് ........
വള്ളികള്‍ ച്ചുട്ടിപ്പടര്‍ന്ന വന്‍ മരങ്ങള്‍ ....കാട്
കാടിന്‍റെ ശബ്ദം....മണം
എന്തോ ഒരു അസ്വസ്ഥത
കുന്നിന്‍ മുകളില്‍ ലൈന്‍ വീടുകള്‍ ....കൂട്ടമായി
അതില്‍ എവിടെ ആയിരുക്കും ?
ദൂരെ നിന്ന് തന്നെ കാണാം
എത്താറായി
ഇപ്പോള്‍ മനസ്സില്‍ ആകാംഷയുടെ തേരോട്ടം
അശോകനോത്തുള്ള പ്രണയം കൈവിട്ടോ ?
കുറച്ചു കാലം ആയില്ലേ...ഒന്നും അറിഞ്ഞില്ല
കാപ്പി ത്തോട്ടത്തിലെ മാനേജര്‍ ആയിരുന്നു അവളുടെ അച്ഛന്‍
എന്ന് കേട്ടിട്ടുണ്ട്
വലിയ പ്രതീഷകള്‍ കൊണ്ട് വീട് തിരയാന്‍ തുടങ്ങി
ചിലരോട് ചോദിച്ചു ....ബംഗ്ലാവുകള്‍ ഒന്നും കാണുന്നില്ല
മാനേജരുടെ മകളെ അറിയാത്തവരുണ്ടോ ?

പടിഞ്ഞാട്ടു ചരിഞ്ഞ കുന്നിന്റെ ചരുവില്‍ ഒരു സാമാന്യം ഭംഗിയുള്ള
വൃത്തിയുള്ള ഒരു ചെറിയ വീട്
സൂര്യന്‍ മറയാന്‍ ഇനി അധികം നേരമില്ല
നടത്തം വേഗത കൈവരിച്ചു
പോക്കുവെയില്‍ നാളങ്ങള്‍ ചില്ലകള്‍ക്കിടയിലൂടെ ചിതറി വീണു

ഒരു നിമിഷം
നീട്ടി വിളിച്ചു
റീനാ ......

വാതിലില്‍ മുട്ടിയ എന്നെ സ്വാഗതം ചെയ്തത് അവളുടെ അമ്മ
നിര്‍വികാരത മുറ്റി നിന്ന മുഖം
ചുണ്ടുകള്‍ ഒരു വശത്തേക്ക് കോട്ടി
ചിരിച്ചതായിരിക്കണം
എന്നെ പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നി
ഇപ്പോള്‍ അവള്‍ വരുമായിരിക്കും
ഞാന്‍ വന്നത് അവള്‍ അറിഞ്ഞില്ലേ ?
ഉമ്മറത്തെ കസേരയില്‍ ഇരുന്നു
അലസമായിട്ട പത്രത്താളികള്‍
വെറുതെ കണ്ണോടിച്ചു
" അവള്‍ വരട്ടെ '

അമ്മ വന്നു ....
എന്നെ അടുത്ത് തന്നെയുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി
മുറിയില്‍ ജനാലയില്‍ കൂടി ....മറയുന്ന സൂര്യനെ നോക്കി അവളിരിക്കുന്നു
എന്നെ നോക്കി ...പുഞ്ചിരിച്ചു
എനിക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി
അവളെ കണ്ടല്ലോ
" എന്താടോ ....നിന്റെ കാലു മുറിച്ചു കളഞ്ഞോ ....എന്നെ കാണാന്‍
നീ ഉമ്മറത്ത്‌ തന്നെ ഉണ്ടാവും എന്ന് കരുതി
ഞാന്‍ ചോദിക്കണം എന്ന് വിചാരിച്ചു...പിന്നെ
മനസ്സിന്റെ കടിഞ്ഞാണ്‍ പൊട്ടി പോകാതിരിക്കാന്‍ ശ്രദ്ധിച്ചു

എന്തൊക്കെയോ പറയാന്‍ വെമ്പുന്ന ഒരു മനസ്സ്
മുഖത്തിന്‌ പഴയ പ്രസരിപ്പില്ല
ചുമര്‍ ചാരി ഇട്ടിരുന്ന ഒരു മേശ
കസേരയില്‍ അവള്‍
എന്തൊക്കെയോ കുത്തിക്കുറിച്ചു വെച്ച കടലാസുകള്‍
കസേരക്ക് അടുത്ത് തന്നെ ഒരു കട്ടില്‍
തണുപ്പ് കൂടിയത് കൊണ്ടാകാം ...അവള്‍ ആകെ പുതച്ചിരിക്കുന്നു
കസേരക്ക് അടുത്തുള്ള കട്ടിലില്‍ ഞാന്‍ ഇരുന്നു
" എന്താ റീന....?"

ഒരു ആശ്വാസത്തില്‍ അവള്‍ എന്റെ മുഖത്തേക്കു നോക്കി
" എനിക്ക് ഒന്ന് കോളേജില്‍ പോകണം
അശോകനെ ഒന്ന് കാണണം .....പറ്റുമെങ്കില്‍
ഞാന്‍ നടന്ന വഴികളില്‍ കൂടി
കാംപുസിന്റെ മരത്തണലില്‍ ഇരിക്കണം
ക്യാമ്പസ്‌ മണം
ആവോളം നുകരണം
പിന്നെ....
എന്നെ സഹായിക്കണം.."

" അതിനെന്താ ....? പോകാമല്ലോ ..."
" സമാധാനമായി ....ഞാന്‍ അകെ

ചുമരില്‍ തൂക്കിയിട്ട ഫോട്ടോ കാണിച്ചു
" ഇതാണ് എന്റെ അച്ഛന്‍ ....."
കറപ്പ് നിറം...ചെറിയ കഷണ്ടി
മാനേജര്‍ അല്ലെ ...?
" അല്ല ...."
" അപ്പോള്‍ മാനേജര്‍ .....?"
" അത് അമ്മക്ക് പറ്റിയ.....'
മുഴുവനാക്കിയില്ല
മൌനം തളം കെട്ടി നിന്ന നിമിഷങ്ങള്‍
ഞാന്‍ ഒന്നും ചോദിച്ചില്ല
സംയമനത്തിന്റെ വേലിയിരക്ക൦

" ഈ വീട് മാനേജര്‍ അമ്മക്ക് കൊടുത്തതാ......"
ജന്മങ്ങള്‍ എങ്ങിനെ രൂപപ്പെടുന്നു എന്ന് പറയാന്‍ ഞാന്‍ ആര്..?
എനിക്കറിയനമെന്നില്ല

" ഞാന്‍ എന്‍റെ കാര്യം ആരോട് പറയും എന്ന് വിജാരിച്ചിരുന്നു
അപ്പോഴും അശോകന്റെ മുഖം അല്ല എനിക്ക് മുന്‍പില്‍ വന്നത് ...."
' ഇന്നിനി പോകാന്‍ പറ്റില്ലല്ലോ ....വൈകിയില്ലേ ...."
" ഇവിടെ താമസിക്കാന്‍ ബുദ്ധിമുട്ടുണ്ടോ ....?"
"ഹേ...ഇല്ല ..."
തയ്യാറെടുത്തിരുന്നില്ല ....എന്നാലും അങ്ങിനെ പറഞ്ഞില്ല
തണുപ്പിനു കട്ടി കൂടി വരുന്നു
ജക്കെട് എടുക്കാമായിരുന്നു
" വേറെ അര ഇവിടെ ഉള്ളത് ....?"
" ആരും ഇല്ല .....ഞാനും ....അമ്മയും

അവള്‍ കസേരയില്‍ ഒന്ന് കൂടി അമര്‍ന്നിരുന്നു
പുതച്ചിരിക്കുന്നു
" ഉണ്ണി ....ഞാന്‍ .....എനിക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റില്ല
സഹായം വേണ്ടി വന്നിരിക്കുന്നു ..."
ഹൈരന്ജ് തണുപ്പ് ....കുത്തിത്തുളക്കുന്നു
അവള്‍ എന്താണ് എന്ന് പറഞ്ഞില്ല
കണ്‍കോണുകളില്‍ ഒരു തുള്ളി പൊടിഞ്ഞു നിന്നു
കസേരയില്‍ ഇട്ടിരുന്ന പുതപ്പു മാറ്റി
ആദ്യത്തെ കാഴ്ച
ഞാന്‍ ഞെട്ടി
ആടിപ്പാടി നടന്ന കാലുകള്‍ എവിടെ ....?
കസേരയില്‍ തൂങ്ങിക്കിടന്ന ചുരിദാര്‍ കാലുകള്‍
ആടിക്കളിക്കുന്നു
മുട്ടിനടിയിലേക്ക് കാണുന്നില്ലല്ലോ
" എന്തായിത്‌ ......?"
ശബ്ദത്തിന് ഒരു ഇടര്‍ച്ച
അവള്‍ എന്നെ നോക്കി ചിരിച്ചു
ആ ചിരിയില്‍ ഒരു ജീവിതം ഒഴുകി പോയപോലെ തോന്നി
" കണ്ടില്ലേ ....ഞാനും ഇന്ന് ഒരു അസ്തമയത്തിന്റെ പടിവാതിലില്‍ ആണ്
" കാലുകള്‍ക്കെ മരണം വരിച്ചത്
എന്‍റെ മനസ്സിന് ഒന്നും പറ്റിയിട്ടില്ല
ഞാന്‍ മരണത്തെ തോല്‍പ്പിക്കും
ഒരിക്കല്‍ ഏതായാലും ഇല്ലേ
എനക്ക് അത് കുറച്ചു നേരത്തെ ആയിരിക്കും
RCC... നിന്നും അവള്‍ക്കു നല്‍കിയ റിപ്പോര്‍ട്ടുകളുടെ ഒരു കെട്ട്
മേശപ്പുറത്തു കണ്ടു
പിന്നെ ഒന്നും ചോദിച്ചില്ല
മരിച്ചു കൊണ്ടിരിക്കുന്ന ശരീരം
മരണമില്ലാത്ത വാക്കുകള്‍ എങ്കിലും ഞാന്‍ നല്‍കേണ്ടെ

തുരു തുറ സംസാരിച്ചിരുന്ന അവളുടെ വാക്കുകള്‍
ഇടയ്ക്കു മുറിയുന്നത്‌ ഞാന്‍ അറിഞ്ഞു
മാറ്റിയിട്ടിരുന്ന പുതപ്പു ഞാന്‍ കൈകളില്‍ എടുത്തു
പുതപ്പിച്ചു
നിയന്ദ്രിക്കാന്‍ പറ്റാത്ത കണ്ണുനീര്‍ അനുവാദം തേടാതെ പുറത്തേക്ക്
ഒഴുകി

" ഒരാഗ്രഹം കൂടി ബാക്കിയുണ്ട്
എന്‍റെ ക്യാമ്പസ്‌ .....ഞാന്‍ നടന്ന വഴികള്‍ ...ആല്‍മരം
അതിലൂടെ പോകണം...ഒരിക്കല്‍ മാത്രം ....പിന്നെ
അശോകനോട് വിട പറയണം ..."

ഞാന്‍ വാക്കുകള്‍ക്ക് വേണ്ടി പരതി
പറഞ്ഞു ...." പോകാം ......"

വിഗ്രഹം ഉടന്ഞ്ഞ ചിതലുകള്‍ അരിക്കുന്ന
ചിലന്തി വലകള്‍ കൂടുകൂട്ടിയ .....ശ്രീകോവില്‍
ജീവിതം

രണ്ടു കൈകളും കൂട്ടിത്തിരുമ്മി
കൈകള്‍ മരവിച്ചിരിക്കുന്നു
മനസ്സും.....