Sunday, September 6, 2009

പെണ്ണ് കാണല്‍



കിളി വാതില്‍ മെല്ലെ ഒന്നു കരഞ്ഞു


തുറന്നു .........


മുഘത്തെക്കടിച്ച വെളിച്ചത്തില്‍


കണ്ണുകള്‍ ഒന്നു ചിമ്മി ...


മുടിയിഴകള്‍ തോളില്‍ കൂടി


മുന്നിലേക്ക് വീണു കിടന്നു ....


കാണാന്‍ ഉള്ള ആകാംഷ ......


സെറ്റിയില്‍ ഒന്നു ചാരിയിരുന്നു ....


ചായയുമായി വരുമായിരിക്കും ....


അതൊരു പഴയ എര്പാടല്ലേ ?


എങ്ങിനെ ഒന്നു കാണും ...


എന്തിനാണിത്ര ധൃതി ...?


കാണാന്‍ വേണ്ടിയല്ലേ വന്നത് ?


കര്ട്ടന് പിന്നില്‍ നിന്നും


ചായയുമായി പ്രായമായ ഒരു സ്ത്രീ ...


അമ്മ ആയിരിക്കണം ....


അവള്‍ എവിടെ ?


ശ്വാസത്തിന് വേഗം കൂടി.....


ഒപ്പമുള്ളവരെ ഒന്നും ശ്രദ്ധിച്ചില്ല ....


ഒന്നു വേഗം വന്നാല്‍ .....


ചുറ്റുമുള്ളവരുടെ മുഖങ്ങള്‍ ..


അരോചകം തന്നെ....


ഈ എര്പാട് ....


പ്രേമിച്ചാല്‍ മതിയാരുന്നു ...


കടമ്പകള്‍ ഒന്നും ഇല്ല.....




ഒരു നോട്ടം ...


കിളി വാതിലില്‍ ഞാന്‍ കണ്ടതാണല്ലോ ....


തംബുരുവിന്റെ നാദം ....


അവള്‍ തന്നെ ആയിരിക്കും ...


ചെന്നു നോക്കുന്നതെങ്ങിനെ ?


ആളുകള്‍ എന്ത് വിചാരിക്കും ...?


ചുമരിലെ ച്ത്രങ്ങള്‍ കാണാന്‍ ..


എഴുന്നേറ്റു ...


വലിയ ഒരു ജനാല ....


ഒന്നേ നോക്കിയുള്ള്‌ ...


മനസ്സില്‍ ഒരായിരം ....


സങ്കല്പ ചിത്രങ്ങള്‍ ..


ഓടി മറഞ്ഞു ...


ജനാലയില്‍ കൂടി വന്ന പ്രഭാത


വെളിച്ചത്തില്‍ ..


എല്ലാം മറന്നു തംബുരുവില്‍ ..


അവള്‍.....


കണ്ണുകള്‍ അടച്ചു ധ്യാനത്തില്‍ ....




ഞാന്‍ ഉറപ്പിച്ചു ...


ഒറ്റ പ്രാര്ത്ഥന ...


അവള്ക്ക് എന്നെ ....ഇഷ്ടപ്പെടില്ലേ ?


തിരിച്ചു സെറ്റിയില്‍ ഇരുന്നപ്പോള്‍ ...


മനസ്സു ശൂന്യം ആയിരുന്നു .....




ആര് നീ ?


നിറം താമര പൂവിന്റെ തന്നെ,....

മുല്ല മണം ചുരത്തുന്ന മാറിടം ...

രവിവര്‍മ ചിത്രത്തിന്‍ പുക്കില്‍ ചുഴി ....

മുട്ടോളം നീണ്ട പരന്ന മുടി ....

മുഖത്തിന്റെ മൂന്നില്‍ ഒരു ഭാഗം കവര്‍ന്നെടുത്ത കണ്ണുകള്‍ ...

വെണ്ണ തോല്‍ക്കും ഉടലില്‍ മുണ്ടും വേഷ്ടിയും ...

നെറ്റിയില്‍ ചന്ദന ക്കുറി ...

പാതി വിടര്‍ന്ന അധരത്തില്‍ തുളുമ്പുന്ന തേന്‍ കണം....

നുകരാന്‍ ആഗ്രഹിച്ച ഭ്രമരം ........

കണ്‍ടത്തില്‍ ശംഖ് മാലയും ....നാഗ ത്തലിയും....

കാല്കളില്‍ തിളങ്ങുന്ന പാദസരം .....

കാല്‍ വിരലുകള്‍ ചുറ്റി അണിഞ്ഞ മിന്ചി ....

കാണുന്നു ഞാന്‍ എന്‍ പ്രിയ സഖിയെ ....

മറയല്ലേ ....മായല്ലേ ....

കാണട്ടെ ഞാന്‍ മതിയാവോളം ....


കാല്ലിംഗ് ബെല്‍ അടിച്ചപ്പോള്‍ ഒന്നു ഞെട്ടി ...

നാശം ....ആരാണ് ഇപ്പോള്‍ വന്നത് ...?

Saturday, September 5, 2009

അമ്മ -1996


ചന്ദന മരങ്ങള്‍ തന്‍...
നടുവില്‍ കിടക്കുന്നോ -
രമ്മക്ക് തുല്യമായ്....
വന്നില്ല പിന്നാരും ....
ഒരഗ്നി നാളമായ്‌ ...
തീ പന്തമായ്‌ ...
ജ്വളിക്കുമെന്നല്മാവില്‍ ...
ശാന്തി ഗീതം പൊഴിച്ചില്ല ....
പിന്നാരും ....
അറിവിന്റെ ആദ്യക്ഷരമെന്നില്‍ ..
ചെലുത്തിയോ രമ്മക്ക് -
തുല്യമായ് വന്നില്ല പിന്നാരും ....
മിഴിച്ചിരിക്കും മിഴികളില്‍
വെളിച്ചമായ്‌ ...
സ്നേഹ മസൃന മാമൊരു -
ഭാവ ഗാനം പോലെ ...
സ്നേഹ ബിന്ദുക്കലാല്‍
തഴുകി യുരക്കിയോ -
രമ്മക്ക് തുല്യമായ്
വന്നില്ല പിന്നാരും ...
ശാന്തമായ്‌ ഒഴുകുന്ന -
ഗംഗ പോലെ...
കാലേ ചലിക്കുന്ന -
ഋതു ക്കള്‍ പോലേ ....
മന്ത മാരുതന്‍ പേറുന്ന
ഉ‌ഷ്മല സ്നേഹവും
കൊണ്ടെങ്ങു പോയ് മറഞ്ഞു
എന്‍ സ്നേഹ സാഗരം ....
പറയുന്നു ....പ്രകൃതി ...
എന്‍ നിയമം മാറ്റി യിട്ടില്ല ..ഇന്നു വരെ...
പക്ഷെ ...പറയാം ...
എന്‍ മടിത്തട്ടില്‍ ലയിപ്പ് നിന്നമ്മ ....
ഇരുട്ടും വെളിച്ചവും എല്ലാം
വീണുടയുന്ന ...
എന്‍ മടിത്തട്ടില്‍ ...
വിലയാം പ്രാപിച്ചു ....
നിന്നമ്മ........

Friday, September 4, 2009

മെഹര്ബാന്


സിത്താറിന്റെ തന്ദ്രികളില്‍ വിരലോടിക്കുമ്പോള്‍ ചലിക്കുന്ന മനസ്സു .......
ദ്രുത ഗതിയില്‍ താളത്തിനൊപ്പം ഓടുന്ന വിരലുകള്‍ ......
ഇടതൂര്‍ന്ന മുടി ഇടത്തോട്ടും വലത്തോട്ടും ആദി ഉലഞ്ഞു ......
തല ഭേദങ്ങള്‍ ക്ക് അപ്പുറം യാന്ത്രികമായ്‌ ഒഴുകുന്ന സംഗീതം ....
നൃത്ത ചുവടുകലുമായ് വന്ന മെഹര്ബാന് ....
നൂപുര ധ്വനികള്‍ ഉതിര്‍ന്നു വീണ സായം സന്ധ്യകള്‍ ...
തബലയില്‍ വിരലുകള്‍ കൊണ്ടു നൃത്തം ചെയ്യുന്ന അമീര്‍ .........
ആഹ്ലാദ തിമിര്‍പ്പില്‍ " ഹാ "...." കമല്‍ ഹൈ എന്ന് പറയുന്ന ..
വടക്കേ ഇന്ത്യന്‍ കാണികള്‍ .....
പട്ടു മേത്തയും .....ഉരുണ്ട തലയിണയും ....
അതിന്മേല്‍ കൈ കുത്തി ഇരിക്കുന്ന ഷെര്‍വാണി അണിഞ്ഞ
കുബെരന്മാര്‍ .....
മെതിയടി ഒച്ചകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ ....
മേഹാര്ബാനെ കാണാന്‍ വേണ്ടി മാത്രം ...
ആയിരങ്ങള്‍ ചിലവക്കുന്നവര്‍ ....
ഖവാലി ഒഴുകിയെത്തിയ സംഗീത സായത്ന്നങ്ങള്‍ ....
വിരല്‍ മുറിഞ്ഞു ചൂര പോയതറിഞ്ഞില്ല .....
തോളിലിട്ടിരുന്ന ഉറുമാല്‍ കൊണ്ടു ഒന്നു ഒപ്പി എടുക്കണം ....
സമയമില്ല ......ആവേശത്തിന്റെ കൊടുമുടിയില്‍ .....
ഇന്നത്തെ പോലെ ഒരു സായാഹ്ന്നം ....
ഇതുവരെ എനിക്കനുഭവപ്പെട്ടിട്ടില്ല .....
വിരലുകളുടെ വേദന അറിഞ്ഞില്ല .....
മേഹാര്ബാന്‍ ......
അവള്‍ അത് കണ്ടിരിക്കുന്നു .....
അടുത്ത് വരാന്‍ അവള്‍ക്കും പറ്റില്ല ....
ചിലന്ക്ക കെട്ടിയ കാലുകള്‍ അടി തിമിര്‍ക്കുന്നു .........
പക്ഷെ ....അവളുടെ നോട്ടം .....
എന്റെ സിത്താറില്‍ തന്നെ ........
എന്ത് പറ്റിയെന്നു കണ്ണുകള്‍ കൊണ്ടു ചോദിച്ചു .....
ഒലിച്ചിറങ്ങിയ ചോര സിത്താറില്‍ ഉണങ്ങി പ്പിടിച്ചു ....

മേഹാര്ബാന്‍ .....വെറും നൃത്ത ക്കാരി അല്ല ....
വെയിലേറ്റു കരിഞ്ഞു പോയ തെരുവ് നര്‍ത്തകി ....
എന്റെ ഹൃദയ താളത്തിനൊപ്പം നൃത്തം ചവുട്ടിയവല്‍
പിന്നെ അധികം അല്ലോചിച്ചില്ല ....
ട്രുപ്പില്‍ സ്ഥിരം നര്‍ത്തകി ....
ആകാര വടിവില്‍ അവളെ തോല്‍പ്പിക്കാന്‍ ആളില്ല ....
ജമുക്കാലന്‍ വിരിച്ച തറയില്‍ ചിലന്ക്കകള്‍ കൂട്ടി യുരുംമി ....

എത്രയോ നൃത്ത ശാലകള്‍ .....സദസ്സുകള്‍ ....യാത്രകള്‍ .....
ഡാന്‍സ് ചെയ്യാന്‍ വേണ്ടി മാത്രം പിറന്നവള്‍ ....
കാല പ്രമാണങ്ങള്‍ അവള്ക്ക് മുന്‍പില്‍ വഴിമാറി ....
ആട്ടവും പാട്ടും ആയി ദിന രാത്രങ്ങള്‍ കൊഴിഞ്ഞു വീണു ......
ഞാന്‍ തലക്ക പ്പെട്ടിരിക്കുന്നു .....
എന്റെ മനസ്സു ....
മേഹാര്ബാനു സ്വന്തം ........

പ്രോഗ്രാം നടത്താനുള്ള ദിവസങ്ങള്‍ ........
എല്ലാ ദിനങ്ങളും വിലക്ക പ്പെട്ടിരിക്കുന്നു ....
ഇന്നു മദ്രാസ്‌ .....നാളെ ഡല്ഹി ....പിന്നെ...?
അറിയില്ല .....
മടുപ്പില്ലാത്ത യാത്ര ......
സാമീപ്യം എത്ര സുന്ദരം ........

എവിടെ വെച്ചാണ് അയാള്‍ കടന്നു വന്നത് ........
അറിയില്ല.....
പല സ്ഥലങളിലും അയാളെ കണ്ടിട്ടിണ്ട് ....
പിന്‍ തുടര്‍ന്ന് വന്നതാവാന്‍ വഴിയില്ല ...
മനസ്സു പറഞ്ഞു ....
ഒരു കലാകാരന്റെ മനസ്സു ....
ചിലര്‍ അങ്ങിനീയാണ് ....
ബ്രന്ധമായ ആവേശം ....
പ്രണയ നൈരാശ്യം കൈമുതല്‍ ആക്കിയ ഒരാള്‍ ....
വൈകുന്നേരങ്ങളില്‍ മേഹാര്ബാനെ കാണാന്‍ എന്നും അയാള്‍
മാനേജരോട് ആവശ്യപ്പെട്ടു ....
ചില ബന്ധങ്ങള്‍ അങ്ങിനെയാണ് ......
അവള്‍ ....എന്റെ മുഖത്തേയ്ക്ക് നോക്കി ......
സമ്മത ഭാവതോടെയുള്ള എന്റെ മുഖ ഭാവം ഞാന്‍ മാറ്റിയില്ല .....
കലാകാരന്മാരെ അംഗീകരിക്കാം.......ആദരിക്കാം .....
അത് ഞാന്‍ നിഷേടിക്കാന്‍ പാടില്ല ....

തിരിഞ്ഞു നടക്കുമ്പോള്‍ അവളുടെ നോട്ടം എന്നില്‍ തറച്ചു നിന്നു ........
നീരസം പ്രകടമായിരുന്നു ....
എന്തെ? ഞാന്‍ പറഞ്ഞതു ശരിയല്ലേ ?
അവള്ക്ക് ഇഷ്ടമല്ലായിരുന്നു .....

കുറെ കഴിഞ്ഞാണ് എല്ലാം അറിഞ്ഞത്....
അവളെ കടന്നു പിടിച്ച ആരാധകനെ .....
കൈയ്യില്‍ കരുതിയ പേന കത്തി കൊണ്ടു കുത്തി വീഴ്ത്തി .....

ഇഴ ചീര്‍ക്കപെടാത്ത പ്രണയ ബന്ധങ്ങള്‍ അങ്ങിനെയാണോ ?
കാലങ്ങളോളം അവ ഭ്രൂണാവസ്ഥയില്‍ തന്നെ ........

എല്ലാം ഇന്നലെ കഴിഞത് പോലെ....
തെരുവില്‍ ബാല്യത്തിന്റെ അനതത്വം ....
സ്വയ രക്ഷക്കായ്‌ എപ്പോഴും അവള്‍ പേനാക്കത്തി കൊണ്ടു നടക്കുന്നുവോ ?

ഒന്നു മനസ്സിലായി ......
അരക്ഷിതത്വം അടര്‍ന്നു പോയിട്ടില്ല .....
അവളെ ഒരു വേട്ട മൃഗത്തെ കാണുന്നത് പോലെയുള്ള ആര്‍ത്തി .....

ജയിലിന്റെ പുറത്തു കാറില്‍ ഇരിക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയാക്കി
അവളെ സ്വീകരിക്കാന്‍ ഞാന്‍ വേണ്ടേ ....?
കാത്തിരിക്കാം .....
സമയമാരിയില്ല .....
ദിവസം ഇന്നു തന്നെ .....
കണ്ണുകളില്‍ ആകാംഷ ....

ഓരോ തവണ ജയില്‍ വാതില്‍ തുറക്കുംബോലും കണ്ണുകള്‍
നീണ്ടു ചെന്നു .....
ഇതിലും അവളില്ല ....
എനിയ്ക്ക് കാണാവുന്ന ദൂരത്തു തന്നെയാണ് .....
ഡ്രൈവര്‍ സീറ്റില്‍ ചാരിയിരുന്ന് നോട്ടം വാതിലില്‍ ഉറപ്പിച്ചു ....
ഗുലാം അലിയുടെ ഹിന്ദുസ്ഥാനി ഗസലില്‍ മുഴുകി ഞാനിരുന്നു ....
എനിക്കും അവള്‍ക്കും ഇഷ്ടപെട്ട " ദേശ " രാഗം .......

ഹൃദയം ഒന്നു മിടിച്ചു .....
ഒരു മങ്ങിയ കാഴ്ച .....
അതാ .....അവള്‍ .....ദൂരെ .....
എന്റെ മേഹാര്ബാന്‍ .....





























































































Wednesday, September 2, 2009

സമയം


ചിലവഴിക്കാന്‍ ഏറെ ദിവസങ്ങള്‍ ഇല്ല.......

മുന്നിലുള്ളത് മണിക്കൂറുകള്‍ ..മാത്രം.....

ഭൂത കാലത്തിലേക്ക് കടന്നു ചെല്ലാന്‍ ...

ക്ലോക്കിന്റെ സൂചി പിന്നിലേക്കു കറക്കാം....

ലഹരി


കൈ കോര്‍ത്ത്‌ നീ നടക്ക ....

കൂട്ടി പ്പിടിച്ച കൈകളില്‍ ...

വിയര്‍പ്പു ചാലുകള്‍ പൊടിയും ...

വരെ....നീ നടക്ക ....

പ്രനൈയിക്ക.......കാലഭെദമില്ലാതെ

അലയൊലികള്‍ ദര്ശിക്ക.....

സ്നേഹിക്ക .......അതാണ്‌ ലഹരി ...

മരിക്കുവോളം .....ജീവിക്ക....

ഓണം


ഒരു പൊന്നോണം കൂടി ...

കൊഴിഞ്ഞു പോയിരിക്കുന്നു ...

പുഴകള്‍ വറ്റി തുടങ്ങി ....

ദശ പുഷ്പങ്ങള്‍ എല്ലാം വാടി ക്കരിഞ്ഞു ...

കൈവള ചാര്‍ത്താന്‍ ഇനിയാരും വരില്ല ...

പേരറിയാത്ത ദിവസങ്ങളെ ...

നാം ഇനി എന്ത് വിളിക്കും ?

Tuesday, September 1, 2009

പ്രേമം


ഒളി മിന്നിയ നക്ഷ്ട്രങ്ങളെ കണ്ടപ്പോള്‍

ചന്ദ്രന്‍ പറഞ്ഞു ........

എനിക്ക് നിങ്ങളോട് പ്രണയമാണ് ....

താരങ്ങള്‍ ചന്ദ്രനെ നോക്കി കണ്ണ് ചിമ്മി ....

സൂര്യന്‍ ഉദിച്ചു ........

ചന്ദ്രന്‍ പറഞ്ഞു ...

എന്ത് പ്രകശം ?

ഞാന്‍ നിന്നെ സ്നേഹിക്കുന്നു ....

പ്രണയത്തിന്റെ ചൂടില്‍ ചന്ദ്രന്‍ പരിസരം മറന്നു....

സൂര്യ പ്രഭ ഏറ്റു ചന്ദ്രന്‍ കരിഞ്ഞു ....

വേണ്ടാ എനിക്ക് ഞാന്‍ ആയാല്‍ മതി.....