Tuesday, December 22, 2009

തിരിച്ചുവരവ് ......................(മിനി കഥ......)

ട്രെയിനില്‍ അവള്‍ അച്ചനോടൊപ്പം ഒട്ടിയിരുന്നു. തോളില്‍ തല ചായ്ച്ച്.അവളുടെ ഇടതു കൈപ്പത്തി അച്ഛന്‍റെ വലതു കൈയ്യില്‍ഭദ്രമാക്കി.ഒരു സുരക്ഷിത ബോധം .അതായിരിക്കണം....അയാള്‍ ഓര്‍ത്തു.ഷോര്‍നൂരില്‍ എത്താന്‍ ഇനി അധികസമയം വേണ്ട.വണ്ടി ഒറ്റപ്പാലം കഴിഞ്ഞു.ഇന്നലെ കയറിയതല്ലേ .ജനറല്‍ ബോഗി .എങ്ങിനെയോ കഴിച്ചു കൂട്ടി.അതൊന്നും സാരമില്ല.അവളെ കിട്ടിയല്ലോ.ഒരു ശയന പ്രദിക്ഷണം ....ഗുരുവായുരപ്പന് .പിന്നെ നേര്‍ച്ചകള്‍.ഒക്കെ ഒന്ന് എഴുതി വക്കണം...മറക്കരുതല്ലോ.
ഇനി ഭയമില്ലാതെ കോളേജില്‍ പോകാം.ഞാന്‍ ഇനി .....ഒരു ഭാരം അല്ല.മക്കള്‍ക്ക്‌ അച്ഛന്‍ ചിലപ്പോ ഒരു ഭാരം ആകും അല്ലെ.
താഴെയും രണ്ടു പെണ്‍കുട്ടികള്‍ തന്നെ.ദൈവം മൂന്ന് പെണ്‍കുട്ടികളെ തന്നു.അവരാണ് എന്റെ ലോകം.ജീവിക്കുന്നതും അവര്‍ക്ക് വേണ്ടി.വലിയ പെണ്‍കുട്ടികള്‍ ഉള്ള അച്ഛന്‍റെ നെഞ്ചില്‍ .നേരിപ്പോടിനെക്കാളും ചൂടായിരിക്കും .
ഇയാം പാറ്റകളെ പോലെ വട്ടമിട്ടു പറക്കുന്നജന്തുക്കള്‍ വേറെ.അവര്‍ വീട്ടിനടുത്തുകൂടി പോവില്ല.ഞാന്‍ കള്ളുകുടിയന്‍.മദ്യ ലഹരിയിലും എന്‍റെ ഒരു കണ്ണ് വീട്ടില്‍ ഉണ്ടാവും.ഒന്ന് പറഞ്ഞാല്‍ രണ്ടാമത്തേതിന് അടി .അത് കൊണ്ട് ഒരു ഗുണം ഉണ്ട്.അധികം ആളുകള്‍ ചങ്ങാത്തത്തിന് വരില്ല.പിന്നെ എനിക്ക് വിശ്വാസമുള്ളവര്‍ കൂട്ടത്തില്‍ ഉണ്ട്.അവര്‍ക്ക് എവിടെയും കടന്നു വരാം.
ഓല മേഞ്ഞ വീടുകള്‍ അധികം ഇല്ല.....നാട്ടില്‍.ഞാന്‍ അഭിമാനത്തോടെ പറയും.എന്‍റെ വീട് ....ഓലമേഞ്ഞ കുടില്‍.ഇതാണ് താമസിക്കാന്‍ സുഖം.
കാശൊക്കെ ധാരാളം ഉണ്ടായിരുന്നു.കള്ളുഷാപ്പ്‌ എന്നാ മായാജാലക്കാരന്‍എല്ലാം കൊണ്ട് പോകും......
എന്നാലും മക്കളെ എനിക്ക് ജീവനായിരുന്നു.അവരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍.കഥ കഴിഞ്ഞത് തന്നെ.
വീടിനു മുന്‍വശം പാടമാണ് .പാടത്ത് ചെറിയ കുളം.കൊറ്റികള്‍ മേയുന്ന പാടം.പാടത്തിനക്കരെ...ചെറിയ കുന്ന്‌.മയിലുകള്‍ നൃത്തം ചവിട്ടുന്ന മണ്ണ്.നല്ല പ്രകൃതി.ശുദ്ധ വായു.
വയനാട്ടില്‍ ആണ് എനിക്ക് ജോലി.വനം വകുപ്പില്‍.എല്ലാ ആഴ്ചയും ഞാന്‍ വരും.കള്ളുകുടിയന്റെ മക്കള്‍ ആയതു കൊണ്ട് ആരുംശല്യം ചെയ്തില്ല.എന്നെ പേടിച്ചിട്ടു തന്നെ.ചിലപ്പോ ഇട ദിവസങ്ങളിലും ഞാന്‍ വരും.എന്‍റെ ചുവന്ന കണ്ണുകള്‍.
നല്ല തീനും ...നെല്ലിക്കയും ഞാന്‍ കൊണ്ട് വരും.കുട്ടികളെ ഞാന്‍ ഒരു തരത്തിലും ബുധ്മുട്ടിച്ചിട്ടില്ല.കുട്ടികളുടെ അമ്മ.ഞാന്‍ വിചാരിക്കും.സമ്മതിക്കണം അവരെ.എന്നെ സഹിക്കുന്നുണ്ടല്ലോ
നാല് മണിക്ക് തന്നെ പുറപ്പെട്ടുഇന്ന് സുകുമാരന്‍ കൂടി ഉണ്ടാവും.കുറെ നാളായി അവന്റെ കൂടെ കൂടിയിട്ട്‌.വൈകുന്നേരം പുറത്തേക്ക് പുറപ്പെടുമ്പോള്‍കുട്ടികള്‍ മൂന്ന് പേരും വരും.
" അച്ഛാ...ഇന്ന് അച്ഛന്‍ കുടിക്കരുത് ....ട്ടോ....""ഏയ്‌....ഇന്നോ .....ഇന്ന് വേറെ വഴിക്കല്ലേ പോണത്.....?"എന്താ കൊണ്ട് വരണ്ടേ ....?""ഒന്നും ....വേണ്ട.....നേരത്തെ എത്തില്ലേ....."" പിന്നെ.....'....വരും എന്ന അര്‍ത്ഥത്തില്‍ തലയാട്ടി
പുറത്തിറങ്ങി....ചെറിയ മക്കള്‍ സംസാരിച്ചെങ്കിലും മൂത്തവള്‍ ഒന്നുംപറഞ്ഞില്ല.മക്കള്‍ നോക്കി നിന്നു.ഞാന്‍ പാടത്ത് കൂടി നടന്നു.
മല കയറി.ദൂരെ നിന്നും നോക്കി.ഇല്ല...ഇനി എന്നെ കാണില്ല.ചെമ്മണ്‍ പാതയിലൂടെ അതിവേഗം നടന്നു.
നുരഞ്ഞു പൊന്തുന്ന അന്തി കള്ള്.കൂടെ ...തൊട്ടു കൂട്ടാന്‍ ...ഞെണ്ട് കറി.പോക്കറ്റിലേക്കു നോക്കി.പണം എടുത്തില്ലേ....?പോക്കറ്റില്‍ കൈയിട്ടു നോക്കി.ധാരാളംപിന്നെ...ഒരു കടലാസ്സു കഷ്ണംഒരു കുറിപ്പ്.
" അച്ഛാ.....ഇന്ന് അച്ഛന്‍ കുടിച്ചു വന്നാല്‍ അച്ഛന് എന്നെകാണാന്‍ ആവില്ല.....ഞാന്‍ നാട് വിടും.എനിക്ക് പഠിക്കാന്‍ പറ്റുന്നില്ല.ഞാന്‍ ഇപ്പോള്‍ കോളേജില്‍ ആണെന്ന് അച്ഛന്‍ മറക്കുന്നു.എല്ലാവരും എന്നെ കളിയാക്കുന്നു.തമാശക്കാണെങ്കിലും....കുടിയന്‍റെ മോളെ എന്നാ വിളിഇനി എനിക്ക് പറ്റില്ല.അച്ഛന്‍ കുടി ചോള് ....അത് ശീലിച്ചതല്ലേ.ഞാന്‍ അച്ഛന്റെ മൂത്ത മകള്‍ജനിച്ചിട്ടില്ല എന്ന് കരുതുക.എനിക്കറിയാം....ഇന്നും അച്ഛന്‍ കുടിച്ചേ വരൂ...."ഇല്ല....ഇനി എന്നെ കാണില്ല...."അച്ഛന്‍റെ......സ്വന്തം......സുമതി....."
നിറച്ചു വെച്ച ഗ്ലാസ്‌ ........ മുന്പില്‍.ഞണ്ട് കറി.ഒരു നിമിഷത്തെ ആലോചനവെള്ളത്തുണിയില്‍ പൊതിഞ്ഞ ശരീരം.പെടിപ്പെടുത്തിയ ഓര്‍മ്മകള്‍ഒന്ന് നടുങ്ങി.ഇറങ്ങി ഓടി.എന്ത് ചെയ്യും....? മകള്‍ വലുതായിരുക്കുന്നു.പുറം ലോകം അവളെ കണ്ടാല്‍ .....?കൊത്തി തിന്നില്ലേ......?സന്ധ്യ സമയത്ത് അവള്‍ ഇറങ്ങി പോകുമോ ...?
ചോദ്യങ്ങള്‍ മനസ്സില്‍ രൂപപ്പെട്ടു വരുമ്പോഴേക്കുംസുമതി തീവണ്ടി കയറിയിരുന്നു.ഷാപ്പില്‍ നിന്നുമുള്ള ഓട്ടം.പരിചയമുള്ളവര്‍ പറഞ്ഞു." പോകുന്നത് കണ്ടു......ഒറ്റക്കാണ്....."
ഷോര്‍ണൂര്‍ പ്ലാട്ഫോം.ചിതറി നീങ്ങുന്ന ആളുകള്‍.വേര്‍പിരിയലിന്റെ നിമിഷങ്ങള്‍.യാത്ര പറയുന്ന ബന്ധുക്കള്‍.ആകെ ബഹളം.മനസ്സില്‍ തീ ആളിപ്പടര്‍ന്നു.കാണുന്നില്ലല്ലോ.എല്ലാ പ്ലത്ഫോമിലും ഓടി നടന്നു.കണ്ടില്ല....അവള്‍ പോക്കഴിഞ്ഞു.കയ്യില്‍ പണം ഉണ്ടോ.....?അറിയില്ല.എങ്ങോട്ട് പോയി......അതുമറിയില്ല.ഇനി എന്ത് ചെയ്യും.....?പോലീസില്‍ പറഞ്ഞാല്‍,...?
നിലക്കാത്ത നിലവിളികളുടെ ഒച്ചയിലേക്ക്നടന്നു കയറി.
കാലുകള്‍ തളര്‍ന്നു.കുട്ടികള്‍ ഓടി വന്നു.ആദ്യം നോക്കിയത് ഞാന്‍ കുടിച്ചിട്ടുണ്ടോ എന്നാണ്ഇല്ലെന്നു മനസ്സിലാക്കിയപ്പോള്‍ നെഞ്ചിലേക്ക് വീണ കുട്ടികള്‍...അവരുടെ കരച്ചില്‍.തീങ്ങിത്തളര്‍ന്ന അമ്മ.....പായയില്‍ കിടക്കുന്നു.ഞാന്‍ പ്രേമിച്ചു കെട്ടിയവള്‍.എന്ത് മാത്രം ദുരിതം ഞാന്‍ അവള്‍ക്കു കൊടുത്തു.ആദ്യമായ്‌ ഒരക്ഷരം എന്നോടു പറഞ്ഞില്ല
ടോര്ചെടുത്ത് പുറത്തിറങ്ങി.സുഹൃത്തായ രാമുവിനെ കൂട്ടി.ഒരു ഫോണ്‍ കാള്‍.അവളുടെ കൂട്ടുകാരിക്ക്." ഞാന്‍ മദ്രാസിലേക്ക് വണ്ടി കയറി......"
എന്നെ ചാരിയിരിക്കുന്ന അവളെ ഒന്ന് കൂടി കൂട്ടിപ്പിടിച്ചു.മനസ്സിലെ ചാത്തന്മാര്‍ കുടിയിറങ്ങിയിരിക്കുന്നു.എനിക്ക് മക്കളെ മതി.
എന്‍റെ സമ്പാദ്യങ്ങള്‍ പോകട്ടെതുലയട്ടെ......എനിക്ക് ഇനിയും ജോലി ചെയ്യാം.വീടൊന്നു പുതുക്കി പണിയണം.കൊട്ടാരം വേണ്ട.നാലാളുകള്‍ക്ക് കയറിവരാന്‍ പറ്റണം.ചിത്രങ്ങള്‍ രൂപപ്പെട്ടു തുടങ്ങി.
സംഗീതം കേട്ടുണരുന്ന കുട്ടികള്‍.കുട്ടികള്‍ ഡാന്‍സും പറ്റും പഠിക്കട്ടെഉമ്മറത്തെ ചാര് കസേരയില് ഞാന്‍.ചൂട് ചായയുമായ്‌ ഭാര്യ.സ്കൂളില്‍ പോകാന്‍ നില്‍ക്കുന്ന കുട്ടികള്‍കോളെജിന്റെ മായ പ്രപഞ്ചം പേറുന്ന മൂത്തവള്‍.ഒരു സാധാരണ കുടുംബം.മതി എനിക്ക്.ദിവ സ്വപ്നങ്ങള്‍ക്ക് വിട.ട്രെയിനിറങ്ങി.ആര്‍ക്കും മുഖം കൊടുക്കാതെ മകളെയും ചേര്‍ത്ത് നിര്‍ത്തി.ഇതുവരെ തോന്നാത്ത അഭിമാനംഇപ്പോള്‍ ഞാന്‍ " അച്ഛന്‍....."
ബസ്സിറങ്ങി മണ്‍ റോഡിലൂടെ കുറച്ചു ദൂരം നടക്കണംവീട്.....കാത്തു നില്‍ക്കുന്നവര്‍.ഇറക്കത്തിലുള്ള കള്ളുഷാപ്പ്‌കയ്യില്‍ കരുതിയ ഒരു കല്ല്.കൊടുത്തു ഒരു ഏറ്....കുപ്പികള്‍ പൊട്ടുന്ന ശബ്ദംപുറത്തിറങ്ങി എന്നെ നോക്കുന്ന ആളുകള്‍....ഞാന്‍ പറഞ്ഞു." മോളെ.....നിന്‍റെ അച്ഛന് ഭ്രാന്തയെന്നു വിചാരിച്ചോട്ടെ....."തിളക്കം ഇല്ലെങ്കിലും അവളുടെ മങ്ങിയ ചിരിയില്‍ഒരു സൂര്യോദയം ഞാന്‍ കണ്ടു.......
ശുഭം..............

മീരയുടെ ആത്മാഹുതി ..........( KATHA)

തത്വ ചിന്തകള്‍ എന്നെ വലയം ചെയ്യാന്‍ തുടങ്ങിയുട്ടു കുറെ കാലമായി.എന്ത് കാണുമ്പോഴും അതിന്‍റെ ഉല്പത്തിയും രഹസ്യങ്ങളും തേടി നടക്കുക എന്‍റെ പ്രധാന വിനോദം ആയിരുന്നു.വെറുതെയുള്ള ഒരു തോന്നല്‍ അല്ല.അതിന്‍റെ ആഴങ്ങളിലേക്ക് ഞാന്‍ വെറുതെ നടക്കും.ദിവസങ്ങളോളം ഭക്ഷണം പോലും മര്യാദക്ക് കഴിക്കാറില്ല.
വായന മുറുകിയ കാലഘട്ടത്തില്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്.ആത്മാവും ശരീരവും തമ്മില്‍ എങ്ങിനെ കോര്‍ത്ത്‌ വരുന്നുആത്മാവ് എന്ന ജീവന്‍ ........ മരിച്ചു കഴിഞ്ഞാല്‍ എവിടെപ്പോകും.നമ്മള്‍ വിശ്വസിക്കുന്ന മാതിരി വിഷ്ണു പാദങ്ങളില്‍ ലയിക്കുമോ ?അങ്ങിനെയെങ്കില്‍ പിന്നെയൊരു ജന്മം എടുക്കാന്‍ എന്ത് ചെയ്യും.?എത്ര കാലം കൂടുമ്പോള്‍ അതെ ആത്മാവ് വേറൊരു ശരീരത്തെ തേടും?ഭാഗവതത്തില്‍ പറയുന്ന പോലെ നമുക്കായ്‌ ഒരു സ്ലോട്ട് ഉണ്ടോ?പിന്നെയെടുക്കാന്‍ പോകുന്ന ജന്മം നമ്മുടെ ഇഛക്കു അനുസൃതമാകുമോ ?
ഇടവേളകള്‍ ഇല്ലാത്ത ചിന്തകള്‍ ഭാരമായപ്പോള്‍ ഞാന്‍ ഒരു psycologistനെ കാണാന്‍ പോയി.എന്‍റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിച്ചില്ല.അസാധാരണത്വം ഉള്ള ആളാണ്‌ ഞാന്‍ എന്ന് മാത്രം പറഞ്ഞുകുറച്ചു കൂടി practical അപ്പ്രോച്ച് ചെയ്‌താല്‍ ജീവിതം സന്തോഷകരമാക്കാം എന്നും പറഞ്ഞു.ചുരുക്കത്തില്‍ എനിക്ക് വട്ടാണെന്ന് നേരിട്ട് പറയാതെ പറഞ്ഞു.പാവം psycologist.....എന്‍റെ കണ്ണുകളുടെ ആഴം അവര്‍ക്കറിയില്ല.മനസ്സില്‍ തോന്നി." ഉദര നിമിത്തം ബഹുകൃത വേഷം "ഞാന്‍ ഒന്നും പറഞ്ഞില്ല....എല്ലാം ഒരു പുഞ്ചിരിയില്‍ ഒതുക്കി.
ജീവജാലങ്ങളുടെ ഉല്പത്തി എന്നും എന്റെ ചിന്തകളുടെ ഭാഗം ആയിരുന്നു. അതിന്‍റെ ആത്മീയമായ കാര്യങ്ങള്‍ ആയിരുന്നു എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.ഹിമാലയ സാനുക്കളില്‍ വസിക്കുന്ന മുനിവര്യന്മാര്‍ക്ക് എന്തെങ്കിലുംപറഞ്ഞു തരാന്‍ സാധിക്കുമായിരിക്കും .എല്ലാ ആഗ്രഹങ്ങളും വെടിഞ്ഞു ഫലവര്‍ഗങ്ങള്‍ മാത്രം കഴിച്ച് തപസ്സു ചെയ്യുന്നവര്‍.അവര്‍ ശരീര സുഖത്തിലല്ല ജീവിക്കുന്നത്. ആത്മീയ സുഖം ......അത് വളരെ ഉന്നതിയില്‍ ആണ്.അത് പെട്ടെന്നൊന്നും സ്വായത്തമാക്കാന്‍ പറ്റുന്നതല്ല.ഒരു ആവേശത്തിന് ഹിമാലയത്തില്‍ പോയി തപസ്സു ചെയ്‌താല്‍ ലഭിക്കില്ല.ജീവിതത്തിന്‍റെ കടമ്പകള്‍ ഓരോന്നായി കടന്നു സുതാര്യമായ ആത്മാവില്‍ ഇറങ്ങി ചെല്ലണം .മനുഷ്യന് ഏഴ് ജന്മങ്ങള്‍ ഉണ്ടത്രേ.അതില്‍ ഏഴാമത്തെ ജന്മം എടുക്കുമ്പോള്‍ മാത്രമേ നമുക്ക് സന്യാസിആവാന്‍ പറ്റു........ പിന്നെ മനുഷ്യ ജന്മം ഇല്ല.
ഞാന്‍ ആലോചിച്ചു ..... എനിക്ക് പറഞ്ഞു തരാന്‍ അവര്‍ തന്നെ വേണ്ടി വരും. വട്ടല്ലേ....കുറച്ചു ദേഷ്യവും വന്നു. അവര്‍ ഹിമാലയത്തില്‍ പോയി ഇരുന്നാല്‍ എന്‍റെ സംശയങ്ങള്‍ക്ക് ആര് മറുപടി തരും....?
ഉണ്ണി.....നിനക്കറിയാമോ.....ആയിരം വികാരങ്ങളെ പ്രകടിപ്പിക്കാന്‍ മുഖത്തിനു കഴിയും.....മനസ്സിലുള്ള വികാരങ്ങളെ മറച്ചു വെക്കാനും മുഖത്തിനു കഴിയും.....എല്ലാ ചിരിക്കുന്ന മുഖങ്ങളും സന്തോഷത്തിന്റെ താവണമെന്നില്ല....മനസ്സിന്റെ ദുഃഖങ്ങള്‍ മറയ്ക്കുന്ന ഒരു ആവരണവുമാവാം .ഇത് കേട്ടിട്ടില്ലേ....എന്‍റെ സന്തോഷത്തില്‍ കൈകൊട്ടുന്ന പത്തു കൈകള്‍ എനിക്ക് വേണ്ട.എന്‍റെ കണ്ണ് നീര് തുടക്കുന്ന നിന്‍റെ ഒരു വിരല്‍ മതി....ആ വിരലും ഞാന്‍ ഉപേക്ഷിക്കുന്നു.ഞാന്‍ തല തിരിഞ്ഞവള്‍ തന്നെ.....അല്ലെ.?സ്പൂലമായ ശരീരത്തിലെ ആത്മാവ്....ആത്മാഹുതി ചെയ്യും എന്ന് പറഞ്ഞാല്‍ എന്താണര്‍ത്ഥം ...?അപ്പോള്‍ നമ്മള്‍ ആത്മാവിനെയാണോ ഹത്യ ചെയ്യുന്നത്..?ശരീരമോ...?നിഴല്‍ പോലെ പിന്തുടരുന്ന മരണം .....എന്ന് കേട്ടിട്ടില്ലേ...നമ്മുടെ നിഴല്‍ ആണത്രേ മരണം.ഞാന്‍ നിഴലിനോടും സംസാരിക്കും.സാധാരണ പിന്നില്‍ നടക്കുന്ന നിഴല്‍.എന്നോടു പറഞ്ഞു...." ഞാന്‍ മുന്നില്‍ നടക്കാം......നീ പിന്തുടരുക......"ഇരുണ്ട ഗുഹയിലോടെയുള്ള പ്രയാണത്തിനൊടുവില്‍ ചെന്നെത്തിയത് ......എന്‍റെ പൂര്‍വ ജന്മത്തിന്റെ വിത്തുകള്‍ വിളഞ്ഞ സ്ഥലം ആണെന്ന് പറഞ്ഞു.എത്ര ശ്രമിച്ചിട്ടും ഓര്‍ക്കാന്‍ കഴിഞ്ഞില്ല...തിമിരം ബാധിച്ചവളെപ്പോലെഞാന്‍ നിന്നു. സ്ഥലങ്ങള്‍ ഒന്നും പരിചിതമോ കേട്ടതോ ആയി തോനിയില്ല.ആകെ ഒരു മൂടല്‍... അവിടെ നിഴലുകളെ കാണുന്നില്ല.പര്‍ണശാല പോലെ ഒരു കുടില്‍.വേദങ്ങളുടെ കെട്ടഴിച്ചു വെച്ച പായ.ജപിക്കുന്ന സന്യാസി....കൃശഗാത്രന്‍.പരിചയം ഇല്ലാത്ത ഒരാള്‍ എനിക്ക് പിന്നില്‍ നിന്നു. ഞാന്‍ തിരിഞ്ഞു നോക്കി. എന്‍റെ നിഴല്‍ എവിടെ..? എന്‍റെ വഴികാട്ടി ..." അയാള്‍ പറഞ്ഞു..." "ഞാന്‍ നിന്‍റെ നിഴല്‍...."എന്‍റെ നിഴലിനു രൂപം വന്നിരിക്കുന്നു.വല്ലാത്ത അതിശയം തോന്നി.
നിഴല്‍ മനുഷ്യന്‍ എന്റെ പിന്നില്‍ നിന്നു.പായയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു,കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ അനുസരിച്ചു.എന്റെ ജന്മ കഥ പറഞ്ഞു......... സന്യാസി.ഈ ജന്മം തീരാന്‍ ഇനി ഏഴ് നാളുകള്‍ കൂടി.പൂര്‍വ ജന്മത്തിലെ ബാക്കി വെച്ച 22 കൊല്ലങ്ങള്‍.ജീവിക്കാനായി എനിക്കൊരു ജന്മം തന്നതാണത്രെ.ഞാന്‍ ചോദിച്ചു......ഞാന്‍ മരിച്ചു കഴിഞ്ഞോ....?ഇല്ല...... എന്ന് ഉത്തരം.സുഷുപ്ത്തിയില്‍ എന്നെ ഇവിടെ എത്തിച്ചതാണ്.എനിക്ക് മടങ്ങി പോകാന്‍ പറ്റുമോ.?" പറ്റും......പക്ഷെ...ഏഴ് ദിനരാത്രങ്ങള്‍ക്കൊടുവില്‍ നീ ഇവിടേയ്ക്ക് തന്നെ വരും.....അപ്പോള്‍ നിനക്ക് നിഴല് കുട്ടുണ്ടാവില്ല....നിന്‍റെ അടുത്ത ജന്മം പിറവിയെടുക്കാന്‍ സമയമായി....ശരീരം നീ ഉപേക്ഷിക്കും..."
എനിക്ക് വല്ലാത്ത സന്തോഷം തോന്നി.ഉടനെ ഇത് തീര്‍ക്കണം.ശപിക്കപ്പെട്ട ഈ ജന്മം ഇവിടെ തീരട്ടെ.പാപങ്ങള്‍ ഒക്കെ കഴുകി കളയണം.എന്‍റെ അസാധാരണത്വം എന്‍റെ ശാപം.അത് വേണ്ട.ഒരു പുരുഷ ജന്മം.....വേണ്ട.....സ്ത്രീ തന്നെ മതി.അത് ചോദിയ്ക്കാന്‍ വിട്ടു പോയി.
ഒരു നീണ്ട യാത്ര നടത്തണം....ഗംഗ...കാശി....രാമേശ്വരം....നീണ്ട പട്ടിക തന്നെതിരുനെല്ലി ..... ബലിയിടണം...സ്വന്തം ....ഞാന്‍ എനിക്ക് തന്നെ...പിണ്ഡം വെക്കണം......ഇരിക്ക പിണ്ഡം.കൈകൊട്ടി വിളിക്കണം...കാക്കകള്‍ എന്‍റെ ബലി കൊത്തുന്നത് എനിക്ക് തന്നെ കാണണം.എന്‍റെ പാപങ്ങള്‍ അവിടെ തീരണം.ഹിമാലയം ........ എന്നും എന്‍റെ മനസ്സിന്റെ തണുപ്പ്,ഹരിദ്വാരില്‍ ഒന്ന് മുങ്ങി കുളിക്കണം.അടുത്ത ജന്മം നന്നാവണം.ഞാന്‍ തന്നെ മുന്‍പ് കണ്ടു വെച്ച തടാകം ഉണ്ട്.ഹിമാലയം എന്നെ എന്നും മാടി വിളിക്കാറുണ്ട്.എനിക്ക് പരിചയമുള്ള ഒരു ആശ്രമം അവിടെ ഉണ്ട്.

ഇതാണ് മരിക്കാനുള്ള എന്റെ ആദ്യത്തെ പ്രചോദനം......ഉണ്ണി.ആരുമറിയാതെ ഒറ്റയ്ക്ക് ഞാന്‍ യാത്ര തുടങ്ങി.എന്റെ പേരിലുള്ള ഫ്ലാറ്റ്‌ ഞാന്‍ വിറ്റു.കിട്ടിയ തുക മുഴുവന്‍ ബാങ്കില്‍ ഇട്ടു ഒരു ATM കാര്‍ഡ്‌ സ്വന്തമാക്കി.പണം കൊണ്ട് പോകേണ്ട. ലക്ഷങ്ങള്‍ ബാങ്കില്‍ സുരക്ഷിതം.ആര്ക്കും കൊടുക്കണ്ട. ആവശ്യമുള്ളപ്പോള്‍ എടുക്കാം.ആറു മാസത്തെ അഗ്രെമെന്റ്റ്‌ വെച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.അതൊന്നും വേണ്ട.... ഒരു മാസത്തെ അവധി തന്നെ ധാരാളം.അല്ലെകില്‍ മുഴുവന്‍ പണവും തന്നു രജിസ്റ്റര്‍ ചെയ്യാം.പക്ഷെ....ഒരു മാസം കൂടി ഇവിടെ താമസിക്കാന്‍ എന്നെ അനുവദിക്കണം.പിന്നെ താമസിച്ചില്ല.എനിക്ക് ഇനി ഏഴ് നാളുകള്‍ കൂടി.ഞാന്‍ തിരിച്ചു വരില്ല. അവര്‍ സന്തോഷത്തോടെ ജീവിക്കട്ടെ.
ഒരു ചെറിയ ബാഗ്.......കുറച്ചു വസ്ത്രം.ഇഷ്ട്ടപ്പെട്ട കറുത്ത ചുരിദാര്‍..ഇനി മുടിയില്‍ എണ്ണ തേച്ചു കുളി ഒന്നും വേണ്ട.ബ്യൂട്ടി പാര്‍ലറില്‍ കയറി...... മുടി ക്രോപ്പ് ചെയ്തു.ബോബ് ചെയ്ത തലയാണ് ഉണ്ണി എനിക്കിപ്പോ.
എനിക്ക് ചിരി വന്നു.എന്റെ തലമുടിയെ കുറിച്ച് നീ എഴുതിയ കവിതയും മനസ്സിലേക്ക് ഓടി വന്നു.എന്റെ മുഖം എനിക്ക് ഒരു അപരിചിതത്വം തോനിച്ചില്ല എന്ന് പറഞ്ഞാല്‍ തെറ്റാകും.കാവി നിറമുള്ള ചുരിദാര്‍ തയിപിച്ചു വെച്ചത് ഭദ്രമായി ബാഗില്‍ വെച്ചത് ഒന്ന് കൂടി നോക്കി.....എന്‍റെ മരണ കോടി......കുറെ ക്ഷേത്രങ്ങള്‍ ഒക്കെ കയറിയിറങ്ങി ..... ഒന്ന് മനസ്സിലായി....ഒരാഴ്ച കൊണ്ട് എവിടെയും എത്തില്ല. കുറെ മിസ്സ്‌ ചെയ്യും.അതിനി അടുത്ത ജന്മത്തില്‍ ആവട്ടെ.ഇനി എനിക്ക് ഹരിദ്വാരില്‍ എത്തണം.മൂന്ന് ദിവസം ബാക്കിയുണ്ട്.മഞ്ഞില്‍ പുതച്ചു കിടക്കുന്ന ഹിമാലയം.മഞ്ഞിന്റെ ആവരണം എടുത്തണിഞ്ഞ ഹരിദ്വാര്‍.ഞാന്‍ ഇത് എത്രാമത്തെ തവണയാണ് ഇവിടെ വരുന്നത്...?ഹിമാലയം എന്നെ കൈകാട്ടി വിളിക്കുന്നത്‌ എന്തിനാ...?ഇപ്പോഴാണ് ആ രഹസ്യത്തിന്റെ ചുരുള്‍ അറിഞ്ഞത്.

ഞാന്‍ താമസിച്ച ആശ്രമം അവിടെ തന്നെ ഉണ്ട്.പരിചയമുള്ള മുഖങ്ങളും.ആശ്രമത്തിന്റെ പിന്നിലെ തടാകവും .അവിടെ എത്തുന്നതിനു മുന്‍പ് എനിക്ക് ഈ ഡയറി കുറിയര്‍ ചെയ്യണം.നിനക്ക് ഇത് എത്തിക്കണ്ടേ.?
ഇനി ഞാന്‍ ചെയ്യാന്‍ പോകുന്നത് ചുരുക്കി പറഞ്ഞു ഇത് അയക്കാം." ഹരിദ്വാരില്‍ എനിക്ക് പരിചയമുള്ള ആശ്രമത്തിന്റെ പിറകില്‍ ഒരു തണുത്തു ഉറഞ്ഞു കിടക്കുന്ന ഒരു തടാകമുണ്ട്‌.താമരകള്‍ വിരിഞ്ഞു കിടക്കുന്ന പൊയ്ക.അതി രാവിലെ ബ്രാഹ്മ മുഹുര്ത്തത്തില്‍ ഞാന്‍ ഉണരും ...ഒരു മണിക്കൂര്‍ ധ്യാനം.തലേന്ന് തുടങ്ങിയ ഉപവാസം അവസാനിപ്പിക്കും.അടുത്ത ജന്മത്തിനായി പ്രാര്‍ത്ഥന.ഇന്നേക്ക് ഏഴാം നാള്‍.......ആവുംഎന്‍റെ കോടി വസ്ത്രമായ കാവി ചുരിദാര്‍ എടുത്തണിയും.
തടാകക്കരയില്‍ എന്‍റെ സമയത്തിനായി കാത്തിരിക്കും.മെല്ലെ മെല്ലെ തടാകത്തിന്റെ അനന്തതയിലേക്ക് ആണ്ടിറങ്ങും.ഉണ്ണി......എന്ക്കിപ്പോ.....വലിയ സമാധാനം തോനുന്നു.ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ .........."
ഒരു കാര്യം കൂടി.......ഈ ഡയറിയുടെ അവസാനം ചട്ടയോട് കൂടെ ഒട്ടിച്ചു വെച്ച പ്ലാസ്റ്റിക്‌കവറില്‍ എന്‍റെ ATM കാര്‍ഡ്‌ ഉണ്ട്.....ബാങ്കില്‍ കുറച്ചു പണവും...അത് പ്രകൃതിയെ കാണാന്‍ പറ്റാത്ത കണ്ണുകളില്‍ ഇരിട്ടു വീണ കുറെപേര്‍ക്ക് ഉള്ളതാണ്.,.... അവര്‍ക്ക് വെളിച്ചമേകാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു...... എന്‍റെ ആഗ്രഹം....ഉണ്ണിക്കു അത് ചെയ്യാന്‍ പറ്റും.പിന്നെ ATM കാര്‍ഡിന്റെ പിന്‍ കോഡ് അറിയണ്ടേ ....." ഉണ്ണി.....അത് നിന്റെ പേര് തന്നെ....."ഒരു നാള്‍ നിന്നെ തേടി ഞാന്‍ വരും......
ഡയറിയുടെ അവസാനമായിരിക്കുന്നു.കുത്തിക്കുറിച്ച കുറെ ചിത്രങ്ങള്‍....ചട്ടയോട് കൂടെ കവറില്‍ ഒട്ടിച്ച ATM കാര്‍ഡ്‌.ഇടതു ഭാഗത്തെ പേജില്‍ എഴുതിയിരിക്കുന്നു." ഉണ്ണി ....ഞാന്‍ നിന്നെ സ്നേഹിക്കുന്നു.....എന്നെക്കാള്‍ കൂടുതല്‍ ....അടുത്ത ജന്മത്തില്‍ കണ്ടു മുട്ടും എന്ന് കരുതുന്നു..ഇതു വേഷത്തില്‍ എന്നറിയില്ല.അമ്മയാകാം,.....മകളാകാം.......കാമുകിയാകാം.......പക്ഷെ എനിക്ക് തോനുന്നു....ഒരു സാധ്യത മാത്രമേ ഉള്ളു.ഞാന്‍ നിന്റെ മകള്‍ ആയി ജനിക്കുമെന്ന്...."
END...

കാത്തിരുപ്പിന്‍റെ വേദന......( nurungu katha....)

അവള്‍ കാത്തിരുന്നു...ഇന്ന് വരാതിരിക്കില്ല.KSRTC സ്റ്റാന്‍ഡില്‍ ഇരിക്കുമ്പോള്‍ വെറുതെ മൊബൈല്‍ കൈയ്യില്‍പിടിച്ചിരുന്നു.ഒന്ന് വിളിച്ചെങ്കില്‍ എത്ര നന്നായിരുന്നു.ചുറ്റുമുളളവരുടെ നോട്ടം അത്ര പന്തിയല്ല.വസൂരിക്കല മുഖത്ത്‌ പടര്‍ന്ന അയാളെ കണ്ടാല്‍ തന്നെ പേടി തോന്നും.എന്തിനാണ് അയാള്‍ എന്നെ തന്നെ തുറിച്ചു നോക്കുന്നത്.ഇനി ഞാന്‍ അയാളെ നോക്കില്ല. ശ്രദ്ധിക്കില്ല.ചുണ്ടില്‍ മുറി ബീഡി കത്തിച്ചു എന്‍റെ അടുത്തുകൂടെ നടന്നു .പബ്ലിക്‌ സ്ഥലത്ത് ബീഡി വലിക്കാമോ....അതൊക്കെ നിരോധിചില്ലേ ...?അയാള്‍ക്ക് ഇത്ര ധൈര്യം എങ്ങിനെ വന്നു...?
വീണ്ടും മൊബൈല്‍ നോക്കി.ഞാന്‍ വളരെ ബിസി ആണ് എന്ന് വിചാരിച്ചോട്ടെ.അവന്‍ ഇങ്ങു വരട്ടെ.....കാണിച്ചു കൊടുക്കാം ഞാന്‍.എന്‍റെ ടെന്‍ഷന്‍ എന്താ അവന്‍ മനസ്സിലാക്കാത്തെ....?ദേഷ്യവും സങ്കടവും കൂടി ചേര്‍ന്നപ്പോള്‍ കണ്ണുകള്‍ കലങ്ങി.രണ്ടു മണിക്കുറുകള്‍ കഴിഞ്ഞിരിക്കുന്നു.ഇനി എപ്പോഴാണാവോ എഴുന്നള്ളത്ത്‌.
മൊബൈലില്‍ മെസ്സേജ് ടോണ്‍ .ഉടന്‍ തുറന്നു."സ്റ്റാര്‍ട്ട്‌ ചെയ്തു....രണ്ടു മണിക്കൂര്‍ മാത്രം മതി ...ഇപ്പൊ എത്തും."ബസ്സ് മാറി കയറണം....കോളേജില്‍ എത്താന്‍.അവന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ .....?സ്നേഹത്തിനു ഞാന്‍ എന്തെല്ലാം ബലി കൊടുക്കണം.എങ്ങിനെ ഇനി രണ്ടു മണിക്കൂര്‍ കൂടി തള്ളി നീക്കും.
എല്ലാവരും എന്നെ തന്നെ ശ്രദ്ധിക്കുന്നു.നോട്ടവും ഇവിടെ തന്നെ.ഒരു പെണ്ണായി ജനിച്ചതിന്റെ വേദന ശരിക്കും മനസ്സിലാവുന്നു.ദുഷ്ടന്മാര്‍......കണ്ണുകള്‍ പൊട്ടി പോട്ടെ.
എന്തിനാ ഞാന്‍ അവരെ കുറ്റം പറയുന്നേ...?ആവശ്യമില്ലാതെ ഇങ്ങിനെ ഇരിക്കുന്നത് ശരിയാണോ...?ഞാന്‍ അല്ലെ കുറ്റക്കാരി.പെണ്‍കുട്ടികള്‍ കുറച്ചു കൂടി ധൈര്യം കാണിക്കണം.എത്ര മണിക്കുറുകള്‍ വെറുതെ പോയി.ഇനി അടുത്ത ബസ്സില്‍ കയറണം.അവന്‍ വന്നോട്ടെ.....ഇനി ഞാന്‍ കാത്തിരിക്കില്ല.
ഇപ്പോള്‍ തന്നെ കണ്ടക്ടര്‍ , യാത്രക്കാര്‍ എല്ലാവരും നോക്കുന്നു.വീട്ടില്‍ അറിഞ്ഞാല്‍ എന്താവും ?നാട്ടിലുള്ള ആരെങ്കിലും കണ്ടാല്‍ ..അത് മതി.....പഠിപ്പും നില്‍ക്കും.വേണ്ട ....ചില ഉറച്ച തിരുമാനങ്ങള്‍ എടുക്കണം.എന്നാലേ അവനും ഒരു മതിപ്പു ഉണ്ടാവു.ചിന്തകളുടെ മാറാപ്പു തോളില്‍ കയറ്റി ...നടന്നു ....മെല്ലെ....അടുത്ത ബസ്സ് എപ്പോഴാണാവോ..

ആത്മാവിന്റെ രോദനം.....

എനിക്ക് നിറങ്ങള്‍ കാണാനാവില്ല .എന്നിലെ നിറങ്ങളും കാണാനാവില്ല.പക്ഷെ ഞാന്‍ ഒരു കൈ അകലത്തു തന്നെയുണ്ട്‌.വേദനകള്‍ എനിയ്ക്കറിയില്ലവേദനപ്പെടുത്താനും എനിക്കാവില്ല.എനിക്ക് നടക്കാന്‍ കാലുകള്‍ വേണ്ട.ഒഴുകി വരും ഞാന്‍ തെന്നലായ്‌ എപ്പോഴും.
എനിക്ക് തരുന്ന ബലിചോറ് ഞാന്‍ കഴിക്കില്ലഎനിക്കതിനു ആവില്ല എന്നതാണ് സത്യം.എന്തിനാണ് ഊട്ടുന്നത് എന്നറിയില്ല.കൊല്ലത്തില്‍ ഒരിക്കല്‍ എന്നെ വിളിച്ചു വരുത്തും.ഞാന്‍ നോക്കി നില്‍കെ എനിക്കായ്‌ നീട്ടിയചോറ് മുഴുവന്‍ ബലികാക്കകള്‍ കൊത്തും
എനിക്ക് കാണാം......മണമറിയില്ലനിറങ്ങള്‍ ഇല്ല എന്‍റെ കണ്ണുകളില്‍.വേദനയുള്ള മനുഷ്യ ജന്മത്തിനായ്‌ഞാന്‍ കാത്തിരിപ്പു എന്‍റെ ഊഴവും കാത്ത്‌.എന്നെ സ്പര്‍ശിക്കാനാവില്ല ആര്‍ക്കുംഎനിക്കും ആരെയും തൊടാന്‍ പറ്റില്ലഒരു സങ്കലത്തിനായ്‌ ഞാന്‍ കാത്തിരിപ്പുനിറമില്ലാത്ത ആത്മാവിന് രൂപമേകാന്‍
വിശപ്പില്ലാത്ത എനിക്കെന്തിനായ്‌ബലിചോറ് വെച്ച് കൊട്ടി വിളിച്ചുദാഹവുമില്ല എനിക്ക് പിന്നെ എന്തിനുപുഴയിലെ അഴുകിയ വെള്ളം ദര്‍പ്പണം ചെയ്തു
നിങ്ങള്‍ കുടിക്കുമോ പുഴയിലെ വെള്ളംനിങ്ങള്‍ കഴിക്കുമോ കാക്ക കൊത്തിയ ഭക്ഷണംവെറുതെ കര്‍മം ചെയ്യുന്നത് ആര്‍ക്കു വേണ്ടിഎനിക്ക് വേണ്ടത് നിങ്ങള്‍ക്കറിയില്ലഎനിക്ക് പറയണമെന്നുണ്ട്ശബ്ദം പുറത്തേക്ക് വരുന്നില്ലഞാന്‍ പറയുന്നുണ്ട് പലപ്പോഴുംകേള്‍ക്കാന്‍ പറ്റാത്തത് എന്‍റെ ദുര്യോഗംഞാന്‍ കാറ്റായും ജ്വാലയായും വരുംഅമ്മെ ....ഗര്‍ഭം ധരിക്കു .....ഞാന്‍ വരാം.ഒരു ആലിഗനത്തിനായ്‌ ഞാന്‍ കാത്തിരിപ്പുഅമ്മയുടെ മുത്തത്തിനായ്‌ കാത്തിരിക്കാംവരും ഞാന്‍ അമ്മെ.....എന്നെ വിളിക്കുകാലമെത്രയും കഴിഞ്ഞോട്ടെ....എനിക്ക് വേറെ ജനിക്കണ്ടഅമ്മയുടെ മകളായ്‌ ഞാന്‍ വരാംകാത്തിരിക്കാം ഞാന്‍..... ജനിക്കും വരെ...

ഭയന്നത്...?

ഇരുള്‍ മൂടിയ ഇടവഴി ഒറ്റയ്ക്ക് താണ്ടണം ഞാന്‍.ഞാന്‍ ഒറ്റയ്ക്ക് വന്നവന്‍ അല്ലെ.താണ്ടാതെ തരമില്ല.പോകുമ്പോഴും ഒറ്റയ്ക്ക് തന്നെ അല്ലെ.പിന്നെ എന്തിനു ഭയക്കണം.എല്ലാം അറിയാമെങ്കിലും എന്തോ മനസ്സിന്നുഒരു ഘനം..... വിട്ടുമാറുന്നില്ല.ജീവിച്ചിരിക്കുമ്പോള്‍ അല്ലെ പേടി ...മരിച്ചു കഴിഞ്ഞാല്‍ ഒന്നും അറിയില്ലല്ലോ.അതാവും ഭയക്കാന്‍ കാരണം.
ഞാന്‍ നടക്കുക തന്നെ അല്ലെ.?അതോ ഒടുകയാണോ ..എന്റെ മനസ്സല്ലേ ശരിക്കും ഓടുന്നത്.?കാലുകള്‍ മെല്ലെ തന്നെയാണല്ലോഇടക്ക് പിന്തിരിഞ്ഞു നോക്കും.ഭയം മാറ്റാന്‍ വേണ്ടി ഒന്ന് പാടി .ഒച്ച ഉണ്ടാക്കി.ശബ്ദം വരുന്നില്ല...എനിക്ക് തോന്നിയതാവും.
അകലെ വേലിക്കെട്ടില്‍ കാണുന്നത് എന്‍റെ വീട്.ആശ്വാസം.
വഴിപോക്കര്‍ ആരും തന്നെ ഇല്ല.എന്ത് പറ്റി..?വഴികളില്‍ ഇരുട്ട് വീണത്‌ തന്നെ അല്ലെ?അതോ കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നതാണോ..?
കുറച്ചു ദൂരം കൂടിയെ ബാക്കി ഉള്ളു.ഞാന്‍ ഓടട്ടെ....കാലില്‍ എന്തോ തടഞ്ഞു.ഓട്ടം നിര്‍ത്തിയില്ല...മരണ ഭയം വേട്ടയാടുന്നു.വേലി ചാടിക്കയറി...തിരിഞ്ഞു നോക്കി.ഇല്ല ...ആരും കണ്ടിട്ടില്ല...ഞാന്‍ വെറുതെഭയന്നു... ഒരു ചിരി ചുണ്ടില്‍ തെളിഞ്ഞു.
മുറ്റത്തു എന്തിനാണ് ഇത്രയും ആളുകള്‍.അകത്തു നിന്നും ഇറങ്ങുന്ന ചോപ്പന്‍ കുഴിവെട്ടുകാരന്‍.തേങ്ങലുകള്‍ ആരുടെ ...?ആരെയാണ് വെള്ളയില്‍ പുതപ്പിച്ചത്...?അതാണോ മനസ്സിന്‍റെ ഘനം കൂടാന്‍ കാരണം.?ഭയന്നതു സത്യമായി ...ഭയന്ന കണ്ണുകളില്‍ ചാലുകള്‍ കീറി.മുലപ്പാല്‍ നല്‍കിയ അമ്മെ ....ഇത്ര വേഗം....വേണമായിരുന്നോ....ഈ വിടവാങ്ങല്‍......?

യാത്ര......( നുറുങ്ങു കഥ....)

വിരല്‍ പിടിച്ചു അവന്‍ നടക്കുന്നത് ഇന്നലെ എന്ന പോലെമനോമുകുരത്തില്‍ തെളിഞ്ഞു വന്നപ്പോള്‍ മീനാക്ഷി അമ്മക്ക്വിതുമ്പല്‍ അടക്കാന്‍ ആയില്ല.അവനെ വളര്‍ത്തി വലുതാക്കാന്‍ എത്ര പാടു പെട്ടു.അടുക്കളകള്‍ കയറിയിറങ്ങി പണി ചെയ്തു.അതൊന്നും സാരമില്ല.എന്റെ മകനെ ഞാന്‍ തന്നെ നോക്കണ്ടേ.അവന്‍റെ പഠിത്തം ,സ്കൂള്‍ ഫീസ്‌ ,യുണിഫോം ....എത്ര കാര്യങ്ങള്‍.ഭര്‍ത്താവിനോടോത്തുള്ള ജീവിതം മുഴുവനാക്കാന്‍ കഴിഞ്ഞില്ല.വിടരും മുന്‍പേ കൊഴിഞ്ഞ പുഷ്പമായി ഞാന്‍.....എന്‍റെ ജീവിതവും.കൊല്ലങ്ങള്‍ വിടപറഞ്ഞു കഴിഞ്ഞിരിക്കുന്നു.മകന്‍ വലുതായി....എല്ലാ കാര്യങ്ങളും സ്വന്തമായി നടത്താനും പഠിച്ചു.ഇപ്പൊ ഞാന്‍ ഒരധികപ്പറ്റായി മാറി...സാരമില്ല....ഇനി അവന്‍ ജീവിക്കട്ടെ...അവനെ വെറുക്കാന്‍ എനിക്കാവില്ലഎന്‍റെ മകന്‍ അല്ലെ...പക്ഷെ എന്നെ ഇവിടേയ്ക്ക് നട തള്ളിയത് മാത്രം എന്തോ ഒരു വിഷമംതോന്നി...എന്നാലും ഞാന്‍ കുറ്റം പറയില്ല.അവന്‍ എന്‍റെ മകന്‍....ഞാന്‍ മരിക്കുന്നില്ല എന്ന വിഷമം .അവനെ കാണാതെ എങ്ങിനെ ഞാന്‍ ഇരിക്ക്യ ...കുട്ടിക്കാലത്ത് എന്നെ അവന്‍ എത്ര തല്ലി...എന്നെ അതൊന്നും വേദനിപ്പിച്ചില്ല.പറക്കമുറ്റാന്‍ ആയപ്പോള്‍ അവന്‍റെ കണ്ണുകളില്‍ കണ്ട തിളക്കംഎന്നെ വല്ലാതെ മുറിവേല്‍പ്പിച്ചു.ഞാന്‍ വേണ്ടാത്തവളായി....ഒന്നും പറഞ്ഞാല്‍ കേള്‍ക്കില്ല.
വൃദ്ധ സദനത്തിന്റെ പൂജ ഹാളില്‍ എന്നെ കുടിയിരുത്തി അവന്‍ നടന്നുമറഞ്ഞത് ഇപ്പോഴും കണ്ണുകളില്‍ കാണുന്നു.
എന്‍റെ പ്രായക്കുടുതലും കഠിനമായ ജോലിയും കാരണംമുതുകു വളഞ്ഞു .കണ്ണുകളിലെ തിമിരം കാരണം കാണാനും വായിക്കാനും കുറച്ചുവിഷമവും ഉണ്ട്.അവന്‍ പെട്ടെന്ന് കയറി വന്നാല്‍ കാണണ്ടേ.അവനെ മനസ്സിലായില്ലെങ്കില്‍ സങ്കടം ആവില്ലേ.അത് കൊണ്ട് കണ്ണിനു തിമിരത്തിന്റെ ശത്രക്രിയ നടത്തണം.കുറെ പറഞ്ഞു നോക്കി.ആരും കേട്ടതായി ഭാവിക്കുന്നില്ല.അവന്‍റെ മുഖം ഒന്ന് കൂടി കണ്ടിട്ട് മരിച്ചാല്‍ മതിയായിരുന്നു.ഈശ്വര......പുറത്തു ഒരു ഒച്ച കേള്‍ക്കുന്നത് അവന്റെയല്ലേ...കൈപ്പത്തി പുരികം തൊട്ടു....കുര്‍പ്പിച്ചു നോക്കി....ശബ്ദം അവന്‍റെ തന്നെ അല്ലെ...ചെവികള്‍ വട്ടം പിടിച്ചു...ഇല്ല......എനിക്ക് തോന്നിയതാവും..
സുന്ദരന്‍ ....നല്ല വെള്ള മുണ്ട്.....തേച്ച ഷര്‍ട്ട്‌ ....ചുണ്ടില്‍ ചിരി....മീനാക്ഷി അമ്മ ഞെട്ടി....വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു.....ഇപ്പഴാണോ എന്നെ കാണാന്‍ വരുന്നത്വാസുവേട്ടാ.....ഒരു വാക്ക് പോലും പറയാതെ എന്നെ തനിച്ചാക്കി എന്തിനാ പോയത്...ചോദിക്കും ഞാന്‍....അടുത്തു വരട്ടെ....കണ്ണുകള്‍ തിളങ്ങി....എനിക്കിപ്പോ കാണാം....വാസുവേട്ടാ...." അമ്മു......വന്നോളു.....എല്ലാം ഭംഗിയായി....ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്കാലമേറെയായി..."ചെറുപ്പക്കാരിയുടെ ആവേശത്തോടെ ചാടി എഴുന്നേറ്റു.വാസുവേട്ടാ....മോനെ കാണണ്ടേ.....അവന്‍ വന്നോട്ടെ...." വേണ്ട അമ്മു....കുറച്ചു കഴിഞ്ഞാല്‍ അവന്‍ വന്നോളും....ഇങ്ങു വന്നോളു...ഞാന്‍ ഇല്ലേ...."വാസുവേട്ടന്റെ കൈ പിടിച്ചു മീനാക്ഷി അമ്മ നടന്നു മറഞ്ഞു..

രണ്ടാം ഭാവം..............( കഥ ...)

മാവുകള്‍ പൂത്തുനില്‍ക്കുന്ന പേരുള്ള വലിയ തറവാട്. മുറ്റം നിറയെ ചിതറിക്കിടക്കുന്ന മാമ്പൂക്കള്‍.ഇല കൊഴിയുന്ന ശിശിരകാലം കടന്നു വരുന്നതെ ഉള്ളു.
തറവാടിന്റെ പിന്നിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ നൂറു വാരനടന്നാല്‍ പൊട്ടിപ്പോളിഞ്ഞു കിടക്കുന്ന അമ്പലം.അമ്പലത്തിനോടു ചേര്‍ന്ന് കിടക്കുന്ന പത്തായപ്പുരയുടെ അവശിഷ്ടങ്ങള്‍
രൌദ്ര ഭാവത്തിലുള്ള പ്രതിഷ്ഠ.കൃഷ്ണ ശിലയില്‍ തീര്‍ത്ത വിഗ്രഹംചില ഭാഗങ്ങള്‍ അടര്‍ന്നു പോയിട്ടുണ്ട്.നിവേദ്യം കിട്ടാതെ അലയുന്ന ദേവത.അര്‍ച്ചനകള്‍ മുടങ്ങിയിട്ട് കാലമെത്രയായി.അറിയില്ല.നഷ്ട സ്വപ്നങ്ങളുടെ സ്മാരകമായി നിലനില്‍ക്കുന്ന തൂണുകള്‍.തലമുറകളുടെ ശാപം പേറിയപോലെ മോന്തായം തകര്‍ന്ന ശ്രീകോവില്‍ശപിക്കപ്പെട്ട ജന്മങ്ങള്‍ തകര്‍ത്തെറിഞ്ഞ തലമുറകളുടെ പാരമ്പര്യം.
എനിക്ക് ഒരു കാലത്തും സ്വസ്ഥത കിട്ടില്ല.ഉണ്ണിമായ ഓര്‍ത്തു.കുടുംബ കലഹം മൂലം ഉണ്ടായ പൊട്ടിത്തെറി.അവകാശ തര്‍ക്കങ്ങള്‍ വെരോടിയ മണ്ണ്.ആറടി മണ്ണിന്റെ മക്കള്‍ക്ക്‌ ഇതില്‍ എന്ത് അവകാശം..?മനസ്സില്‍ കൂടി മിന്നല്‍ പിണര്‍ പോലെ കടന്നു പോയ ചിന്തവെറുതെയാണോ കൂട്ട്കുടുംബങ്ങള്‍ തകര്‍ന്നത്.
കാടും മുല്‍പടര്‍പ്പുകളും ......എല്ലാവര്ക്കും പോകാന്‍ പേടിയാണ്.ഇഴ ജന്തുക്കള്‍ക്ക് ഒളിച്ചു കഴിയാന്‍ വേറെ പോകണ്ട.ഒറ്റ വരി പാതയിലൂടെ തന്നെ നടക്കണം.ചിലപ്പോള്‍ തൊട്ടാവാടികള്‍ തലോടും
ഒരു തിരി വെക്കണം. മുടക്കാറില്ല.പൂജ മുടങ്ങിക്കിടന്നാലും തിരി വെക്കാന്‍ ഉണ്ണിമായ മറക്കാറില്ല.കുട്ടികളെ കൊണ്ട് വരാന്‍ പറ്റില്ല.ചെറിയതല്ലേ.മൂത്തത് നിര്‍മല. അഞ്ചു വയസ്സല്ലേ ആയുള്ളൂ.രാവിലെ എണീക്കില്ല.ഗിരീശന്‍ ഇപ്പോഴും അമ്മമ്മയുടെ കൂടെ തന്നെ ഉണും ഉറക്കവും.മൂന്ന് വയസ്സ് ഇപ്പോള്‍ ആകും.
ആഢ്യത്തമുള്ള തറവാട്.പേര് കേട്ട കുടുംബംഒരു നാട് തന്നെ കുടുംബത്തിന്റെ പേരില്‍ അറിയപ്പെടുന്നത് തന്നെവലിയ കാര്യം.അടുക്കള പണിക്കു അമ്മിണി.പുറം ജോലിക്ക് മാത.പിന്നെ ഇപ്പോഴും സഹായത്തിനു അപ്പുണ്ണി.മനസ്സാക്ഷി സൂക്ഷിപ്പ്കാരി ജാനകി..വീട്ടിലെ കറവക്കാരന്‍ .
എല്ലാവരും അച്ഛന്റെ ആശ്രിതര്‍ ആയിരുന്നു.അച്ഛന്റെ മരണത്തില്‍ ദുഖിച്ചതു കൂടുതല്‍ അവരായിരുന്നു.
രാജേട്ടന്‍ വന്നു പോയിട്ട് കുറെ ആയി.മദ്രാസില്‍ ആണ് ജോലി.ഗള്‍ഫ് കാരനെ പോലെ കൊല്ലത്തില്‍ ഒരിക്കലെ വരൂ.ഞാന്‍ മഹാബലി എന്ന് വിളിച്ചു കളിയാക്കും
കുറെ പെട്ടികള്‍ ഉണ്ടാകും. നിറയെ സാധനങ്ങളും.കുട്ടികള്‍ക്ക് അച്ഛന്‍ ഒരു അപരിചിതന്‍സംശയത്തിലുള്ള അവരുടെ നോട്ടം രാജേട്ടനെ വിഷമിപ്പിച്ചു.രണ്ടാഴ്ച കഴിയുമ്പോള്‍ രാജേട്ടന്‍ പോകും.ഞാന്‍ വീണ്ടും ഒറ്റയ്ക്ക്.
പക്ഷെ ചിതല്‍ അരിക്കുന്ന അമ്പലം മനസ്സിന്‍റെ നോവായ്‌ കിടക്കുന്നു.സര്‍പ്പം മാണിക്യം കൊണ്ടു പോകുന്നത് കണ്ടിട്ടുണ്ട് ഉണ്ണിമായ.അത് കാണുന്നത് നല്ലതാണത്രേ.അതിരാവിലെ എണീക്കും. പുരയിടത്തിലെ വലിയ കുളത്തില്‍ കുളിക്കും.കുളപ്പുര തന്നെ രണ്ടായി പകുത്തതാണ്.പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ .അഴിച്ചിട്ടാല്‍ മുട്ട് കവിയുന്ന കാര്‍കൂന്തല്‍
പട്ടെന്ന് രാജേട്ടനെ ഓര്‍മവരും.മുടി കൊണ്ടു മാത്രം മാറ് മറച്ചു കാണാന്‍ രാജേട്ടന് വല്യ ഇഷ്ടമാണ്.കള്ളന്‍.ചെമ്പരത്തി താളി കൂടെ കൊണ്ടു വരുംഎണ്ണ മായം കളയണ്ടെ.ഒറ്റ മുണ്ട് മാറിനു മീതെ ചുറ്റും.രൂപ സൌകുമാര്യം വേണ്ടുവോളംഏത് കാലത്തായാലും ഒളി നോട്ടക്കാര്‍ ജന്മമെടുക്കും.
നേരം പുലരുമ്പോഴേക്കും കുളിയും കഴിഞ്ഞിരിക്കും .ഒരു തിരി വെച്ചു മടങ്ങും." ദൈവമേ.....എന്നെ കാക്കണേ ..."സര്‍പ്പക്കാവിന്റെ അരികിലൂടെ വേണം കുളത്തിലെത്താന്‍ .
മനശുദ്ധിയുള്ളവര്‍ക്ക് മാത്രേ സ്വര്‍ണ നിറത്തിലുള്ള പാമ്പിനെ കാണാന്‍പറ്റു.ഉണ്ണിമായ ഭാഗ്യവതിയാണ്.ചെറുവിരല്‍ വണ്ണത്തില്‍ ഒരടി മാത്രം നീളമുള്ള സ്വര്‍ണ്ണ പാമ്പ്.മിക്കവാറും ചൊവ , വെള്ളി ദിവസങ്ങള്‍ ഉണ്ണി പാല് കൊടുക്കും.കുളിച്ചു കഴിഞ്ഞേ സര്‍പ്പക്കാവില്‍ കയറു.സര്‍പ്പത്തിന്റെ തലകള്‍ കൊത്തിയ ശില്പങ്ങള്‍ വെച്ച തറ ഉണ്ട് അവിടെ.പിന്നിലായി വള്ളികള്‍ പടര്‍ന്ന ഒരു മരവുംഒരു കാടു പോലെ തോന്നും ഉണ്ണിക്ക്. എപ്പോഴും.ശ്രദ്ധിച്ചു നടക്കണംനാഗ രാജാവ് , ഭാര്യ , മക്കള്‍ ....നൂറും പാലും നേദ്യം ...ആയില്യം നാള് വിശേഷം.
ഉണ്ണിമായ നടന്നു പോകുമ്പോള്‍ പാതി മയക്കത്തിലുള്ള ജീവ ജാലങ്ങള്‍ മെല്ലെകണ്ണ് തുറക്കും.ഇളം കാറ്റു തഴുകുമ്പോള്‍ ഉണ്ണിക്ക് കുളിര് കോരും.തന്നെ പുണരുവാന്‍ വന്ന വരുണ ദേവനൊടു നന്ദി പറയും.പുരുഷന്റെ സാമീപ്യം കിട്ടാന്‍ ഇനിയും നാളുകള്‍ ഏറെ ഉണ്ട്കൊല്ലത്തില്‍ ഒരിക്കല്‍ വരുന്ന വിരുന്നു കാരനായ ഭര്‍ത്താവ് .പതിനഞ്ച് ദിവസത്തെ കൂടി ചേരല്‍.ഉണര്‍ന്നു വരുബോഴേക്കും പോകാന്‍ തിരക്കാവും.
സ്വപ്‌നങ്ങള്‍ ചിറകു വിടര്‍ത്തിയ ദിവസങ്ങളില്‍ ആറു കുതിരകളെ പൂട്ടിയ തേരില്‍ വരുന്ന കാമുകന്‍ ഉണ്ട് ഉണ്ണിക്ക് .സര്‍പ്പങ്ങള്‍ ഇണ ചേരുന്നത് നോക്കി നിന്ന ഉണ്ണിയെ അച്ഛന്‍ അടിച്ചിട്ടുണ്ട് . ചെറുപ്പത്തില്‍....സ്നേഹം ഉണ്ട് ..... എന്നെ മുഴുവന്‍ പേരും അച്ഛന്‍ വിളിക്കില്ല.ഉണ്ണി എന്നാ വിളി ....വളര്‍ച്ചയുടെ പടവുകള്‍ കയറുന്തോറും സര്‍പ്പങ്ങളെ നോക്കി അവള്‍ നടന്നു.വീട്ടില്‍ വന്നു സംഗീതം പഠിപ്പിച്ചിരുന്നു ഉണ്ണിയെ.അന്ന് മാഷിനോട് അടക്കാന്‍ ആവാത്ത അനുരാഗം മുളച്ചിരുന്നു.എന്തിനോടും പ്രണയിക്കാനായിരുന്നു ഇഷ്ടം.മൂളി പാട്ടു പാടി നടക്കും.
ഒറ്റ മകളായി വളര്‍ന്നതിന്റെ വിഷമം ഉള്ളില്‍ ഒതുക്കും.കാക്കയോടും പൂച്ചയോടും സംസാരിക്കും .തൊഴുത്തില്‍ കന്നുകാലികള്‍ക്ക് വെള്ളം കൊടുക്കാന്‍ പോകും.അപ്പുണ്ണി വന്നു പാല് കറക്കുന്നത്‌ നോക്കി നില്ക്കും.പാടത്ത് പൂട്ടാന്‍ കൊണ്ടു പോകുന്ന കൂറ്റന്‍ രണ്ടു കാളകള്‍ ഉണ്ട്.നല്ല മസിലുകളുള്ള ഹംസ അവയെ കൊണ്ടു നടക്കും.ഹംസ കാണാതെ മസിലുകളെ നോക്കും.പച്ച പാവാട ഉടുത്തു പാടത്ത്‌ കന്നു പൂട്ടുന്നത് നോക്കി നില്ക്കും
എന്തെല്ലാം അതിശയങ്ങള്‍......എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ആലോചിച്ചു കുളക്കടവില്‍ ഇരിക്കും.ജാനകി കുളം വരെ അനുഗമിക്കും.അവള്ക്ക് ഇറങ്ങാന്‍ പാടില്ലത്രേ.ഞാന്‍ ഇറങ്ങിക്കോളാന്‍ പറയും.പക്ഷെ ജാനകി ഇറങ്ങില്ല.പുറം തേച്ചു തരാന്‍ പറയും. കരയില്‍ ഇരുന്നു മഞ്ഞള്‍ അരച്ചതും താളിയും തേച്ചു തരും. ആരും കാണാതെ......ജാനകി പറയും..." രണ്ടു പ്രസവിച്ചതാന്നു പറയില്ല ട്ടോ ...."ജാനകി തേച്ചു തരുമ്പോള്‍ കണ്ണുകള്‍ അടച്ചു ഇരിക്കും..... ഒരു കുളിരുള്ളകൈകള്‍ ആണ് എന്ന് പറയും.
കല്‍പ്പടവില്‍ ഇരുന്നു കാലുകള്‍ വെള്ളത്തിലേക്ക് ഇട്ടു കിടക്കും.ശരീരം മുഴുവന്‍ സോപ് തേച്ചു തരാന്‍ പറയും.ആ തലോടലില്‍ മയങ്ങി പോകും....വേലിയേറ്റത്തിന്റെ നാളുകളില്‍ ജാനകിയാണ് എനിക്ക് ഒരാശ്രയം.എന്നെ കട്ടിലില്‍ കിടത്തി ദേഹം മുഴുവന്‍ ഉഴിഞ്ഞു തരും.എന്റെ പല ആഗ്രഹങ്ങളും ജാനകി നിറവേറ്റി തരും.ആരും കാണാതെ ജാനകിക്ക് പണം കൊടുക്കും...തറവാട് വീടിന്റെ മുകളിലത്തെ നിലയിലാണ് ഉണ്ണിയുടെ മുറി.
വലിയ കട്ടില്‍. ...... ചുമര്‍ നിറയെ ചിത്രങ്ങള്‍.....രവിവര്‍മ ചിത്രങ്ങളെ നോക്കി ഉണ്ണിമായ കുറെ നേരം നില്ക്കും.വലിയ നില കണ്ണാടി ......അതിന് മുന്നില്‍ വിവസ്ത്ര ആയി അവളിരിക്കും.കട്ടിയുള്ള മുടി അഴിച്ചിട്ടു സ്വയം ആനന്ദിക്കും.
തെയ്യവും തിരയും നിറഞ്ഞാടിയ അമ്പല നട ....കാല്പാടുകളുടെ അവശേഷിപ്പ് മാത്രം ബാക്കി .നിലവിളക്കുകള്‍ കത്തിയ കാലമൊന്നും ഉണ്ണിക്ക് അറിയില്ല.ചുറ്റുവിളക്കിന്റെ അവശിഷ്ടങ്ങള്‍ ഒന്നും ബാക്കിയില്ല.താലപ്പൊലി നടന്നത് അവളുടെ അച്ഛന് മാത്രേ ഓര്മ ഉള്ളു.കാലത്തിന്റെ കുത്തൊഴുക്കില്‍ എടുത്ത്‌ വെക്കാന്‍ ഒന്നുമില്ലാത്ത അമ്പലനടയില് ‍അവള്‍ നില്ക്കും.ഒരു തിരി വെക്കും.
ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ പറ്റാത്തത് ഇതിന്റെ ശാപം ആണെന്ന് കരുതും.കല്യാണം കഴിഞ്ഞെങ്കിലും ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചിട്ടില്ല.അച്ഛനും അമ്മയും ഇല്ലാത്ത രാജേട്ടന്റെ വീട് ഒരു പ്രേതാലയം പോലെ തോന്നി.പിന്നെ ഭേദം അവനവന്‍ ജീവിച്ച നാടും വീടും തന്നെ.ഇടക്ക് ആലോചിക്കും...." രാജേട്ടന് എന്നെ കൊണ്ടു പോയാല്‍ എന്താ...?"കുട്ടികളെ അവിടെ പഠിപ്പിച്ചു കൂടെ...?എന്റെ പ്രായം കടന്നു പോകുന്നത് രാജേട്ടന് അറിയില്ല എന്നുണ്ടോ....?
രാജേട്ടന്റെ ഫ്ലാറ്റില്‍ ഭക്ഷണം പാകം ചെയ്യാന്‍ വരുന്ന ഒരു തമിഴത്തി ഉണ്ട്കറുത്തിട്ടാണെങ്കിലും കാണാന്‍ നല്ലതാണെന്ന് രാജേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്.ഇനി അവരുമായി എന്തെങ്കിലും ബന്ധം....?എനിക്ക് രണ്ടു കുട്ടികളെ സമ്മാനിച്ച ശക്ത്തനായ പുരുഷന്‍ തന്നെയാണ് രാജേട്ടന്‍.ഇത്രത്തോളം സഹന ശക്തി രാജേട്ടന് ഉണ്ടോ....?ചിന്തകള്‍ കാടു കയറുമ്പോള്‍ ഉണ്ണി പറയും...."പാവം രാജേട്ടന്‍...."ഞാന്‍ എന്തൊക്കെയോ പറഞ്ഞു ...എന്തോ വിചാരിച്ചു....എന്നാലും ഇത്ര കാലം വിട്ടിരിക്കാന്‍ എങ്ങിനെ പറ്റുന്നു...?ഇപ്പോള്‍ എനിക്ക് 25 വയസ്സ് അല്ലെ ആയിട്ടുള്ളൂ .അച്ഛന്റെ നിര്‍ബന്ധം എന്നെ നേരത്തെ കല്യാണം കഴിപ്പിച്ചു.മാറില്‍ തല ചായ്ച്ചു കിടക്കുന്നത് എപ്പോഴും ഓര്‍മയില്‍ ഓടി വരും.മാറത്തെ രോമങ്ങളില്‍ കൂടി വിരലോടിക്കുമ്പോള്‍ അറിയാതെ കിട്ടുന്നനിര്‍വൃതി.പുരുഷന്റെ സാപീപ്യം കിട്ടാനും വേണം ഒരു ഭാഗ്യം.രണ്ടു പ്രസവം കൊണ്ടൊന്നും എന്റെ ശരീര സൌന്ദര്യം പോയിട്ടില്ല.കണ്ണാടിക്കു മുന്നില്‍ ഞാന്‍ എത്ര തവണ നോക്കുന്നതാ ....?രാജേട്ടന്‍ പറയും.." ആത്മാവില്‍ കൊളുത്തി വലിക്കുന്ന കണ്ണുകളാണ്നിനക്ക് ...കുറച്ചു നേരം നോക്കി നിന്നാല്‍ ഞാന്‍ നിന്‍റെ അടിമ ആകും ഉണ്ണി.....'" എന്നാല്‍ എന്നെയും കൊണ്ടുപോകു രാജേട്ടാ ....""ഞാന്‍ ഒന്ന് സെറ്റില്‍ ആവട്ടെ..."ഉണ്ണി വിചാരിച്ചു .....കാണുമ്പോള്‍ മാത്രേ രാജേട്ടന് പ്രേമം ഉള്ളു...
തറവാട്ടില്‍ ഇപ്പോള്‍ ആളുകളെ ഇല്ലഒഴിഞ്ഞു കിടക്കുന്ന ഔട്ട് ഹൌസ്.ഒരു ഡ്രില്‍ മാസ്റ്റര്‍ വാടകക്ക് ചോദിച്ചിട്ടുണ്ട്.ആളെ നോക്കി വേണം കൊടുക്കാന്‍ എന്ന് രാജേട്ടന്‍ പറഞ്ഞു.ഇന്നു വരാം എന്ന് പറഞ്ഞിട്ടുണ്ട്......വരട്ടെ....നോക്കാം....അടുത്ത സ്കൂളില്‍ ആണ് ജോലി....നടന്നു പോകാവുന്ന ദൂരം..ഉണ്ണിമായ ഒന്നു ചമഞ്ഞു ഇരുന്നു....കണ്ടാല്‍ മോശം തോന്നരുത്‌.പിന്നെ എല്ലാം തിരുമാനിക്കുന്നതും ഉണ്ണി തന്നെ.
കാന്തിക ശക്തിയുള്ള കണ്ണുകളുമായ്‌ ഒരു ചെറുപ്പക്കാരന്‍ കടന്നു വന്നു.ആറടി ഉയരം. വിരിഞ്ഞ മാറിടം....ആരും ഒന്നു നോക്കും. ബലിഷ്ഠമായ കൈകള്‍.കണ്ടപ്പോള്‍ തന്നെ ഉണ്ണിക്ക് ആളെ ഇഷ്ടമായി." പേരെന്താ.....?""ദിവാകരന്‍....വീട് വടക്കാണ്‌.... ഔട്ട്‌ ഹൌസ് കിട്ടിയാല്‍ നന്നായിരുന്നു..."വിനയം ഉണ്ട്....കാണാന്‍ സുന്ദരന്‍...ക്ലീന്‍ ഷേവ് ....സുമുഖന്‍....മാഷ്‌ തറവാടിലെ ഔട്ട് ഹൌസില്‍ താമസം ഉറപ്പിച്ചു...ഉണ്ണിയുടെ വേഷ ഭൂഷാധികള്‍ക്ക് മാറ്റം വന്നു....കണ്ണുകളില്‍ സുറുമ എഴുതി....സൌകര്യങ്ങള്‍ നോക്കാന്‍ ഔട്ട് ഹൌസില്‍ പോവുക പതിവായി...കണ്ണുകള്‍ പരസ്പരം ഉടക്കി...കാച്ചിയ എണ്ണ തേച്ചു കുളിക്കും....വാസന സോപ് ....ചന്ദന തൈലം പുരട്ടും.സ്കൂള്‍ വിട്ടു വരുന്ന മാഷിനെ കാണാന്‍ മുകളിലുള്ള കിളി വാതില്‍ തുറന്നിടും.തല ഉയര്ത്തി ചന്തത്തില്‍ നടന്നു വരുന്ന മാഷിനെ നോക്കി ഇരിക്കും...മുല്ല പൂക്കുന്ന സമയം ആയാല്‍ അപ്പുണ്ണി പറച്ചു കൊടുക്കും.മാഷിനോടുള്ള അടുപ്പം വളരെ പെട്ടെന്നാണ് ഉണ്ണിയുടെ ജീവിതത്തില്‍മാറ്റത്തിന് കാരണമായത്‌.ഉണ്ണിമായയുടെ കൊളുത്തി വലിക്കുന്ന കണ്ണുകള്‍ മാഷിലെക്കും നീണ്ടു ചെന്നു...പുരുഷന്റെ ഗന്ധം ഏല്‍ക്കാതെ കുറെ കാലം ആയില്ലെ...

ആഴക്കടലിന്റെ നിശബ്ദത ........പലപ്പോഴും കണ്ണുകള്‍ കൊണ്ട് മുദ്രകള്‍ കൈമാറിയ മാഷിന്റെ മാറില്‍തല ചായ്ച്ചു അവള്‍ കിടന്നു.പിണയുന്ന സര്‍പ്പങ്ങളുടെ ശീല്‍ക്കാര ശബ്ദം ഓര്മ വന്നു.കുതിര കുളമ്പടി ഒച്ചകള്‍....സ്വപ്ന കാമുകന്‍....സൂര്യശോഭയുള്ളവന്‍.തിരയടിച്ചു ഉയരുന്ന തിരമാലകള്‍.വര്‍ണ്ണങ്ങള്‍ വാരിയെറിഞ്ഞ സ്വപ്ന വീഥികള്‍യൌവനം ആവാഹിച്ച കടഞ്ഞെടുത്ത വിത്ത് കാള....വേലിയിറക്കത്തിന്റെ തളര്‍ച്ചയില്‍ വേര്‍പെട്ടു കിടക്കുമ്പോള്‍ഉണ്ണി ഉറപ്പിച്ചു.ഇനി മാഷില്ലാതെ പറ്റില്ല...രാജേട്ടനെ ഞാന്‍ ചതിച്ചോ ....?ഇല്ല...ഇന്നത്തെ ജീവിതം ആണ് വലുത്...നാളെ രാജേട്ടന്‍ വന്നില്ലെങ്കിലോ ?
കണ്ണുകള്‍ കൊണ്ട് മാഷിന്റെ ശരീരത്തില്‍ ഒന്ന് ഉഴിഞ്ഞു നോക്കി.പടിയിറങ്ങുമ്പോള്‍ ഉണ്ണിമായയുടെ മനസ്സ് പറഞ്ഞു...." എനിക്ക് ജീവിക്കണം....മോഹങ്ങള്‍ ബാക്കി വെച്ച് എത്ര കാലം....രാജേട്ടന്‍ വന്നോട്ടെ.....മാഷ്‌ പോവാതിരുന്നാല്‍ നന്നായിരുന്നു..."
തെല്ലു തളര്‍ച്ചയോടെ തറവാടിന്റെ കോണിപ്പടികള്‍ കയറുമ്പോള്‍ഒരു സ്വപ്നത്തിന്റെ ആലസ്യത്തില്‍ എന്ന പോലെ വേദനിക്കുന്നശരീര ഭാഗങ്ങളില്‍ ഉണ്ണിമായ മെല്ലെ തടവിക്കൊണ്ടിരുന്നു.
( ശുഭം.....)