Tuesday, December 22, 2009

തിരിച്ചുവരവ് ......................(മിനി കഥ......)

ട്രെയിനില്‍ അവള്‍ അച്ചനോടൊപ്പം ഒട്ടിയിരുന്നു. തോളില്‍ തല ചായ്ച്ച്.അവളുടെ ഇടതു കൈപ്പത്തി അച്ഛന്‍റെ വലതു കൈയ്യില്‍ഭദ്രമാക്കി.ഒരു സുരക്ഷിത ബോധം .അതായിരിക്കണം....അയാള്‍ ഓര്‍ത്തു.ഷോര്‍നൂരില്‍ എത്താന്‍ ഇനി അധികസമയം വേണ്ട.വണ്ടി ഒറ്റപ്പാലം കഴിഞ്ഞു.ഇന്നലെ കയറിയതല്ലേ .ജനറല്‍ ബോഗി .എങ്ങിനെയോ കഴിച്ചു കൂട്ടി.അതൊന്നും സാരമില്ല.അവളെ കിട്ടിയല്ലോ.ഒരു ശയന പ്രദിക്ഷണം ....ഗുരുവായുരപ്പന് .പിന്നെ നേര്‍ച്ചകള്‍.ഒക്കെ ഒന്ന് എഴുതി വക്കണം...മറക്കരുതല്ലോ.
ഇനി ഭയമില്ലാതെ കോളേജില്‍ പോകാം.ഞാന്‍ ഇനി .....ഒരു ഭാരം അല്ല.മക്കള്‍ക്ക്‌ അച്ഛന്‍ ചിലപ്പോ ഒരു ഭാരം ആകും അല്ലെ.
താഴെയും രണ്ടു പെണ്‍കുട്ടികള്‍ തന്നെ.ദൈവം മൂന്ന് പെണ്‍കുട്ടികളെ തന്നു.അവരാണ് എന്റെ ലോകം.ജീവിക്കുന്നതും അവര്‍ക്ക് വേണ്ടി.വലിയ പെണ്‍കുട്ടികള്‍ ഉള്ള അച്ഛന്‍റെ നെഞ്ചില്‍ .നേരിപ്പോടിനെക്കാളും ചൂടായിരിക്കും .
ഇയാം പാറ്റകളെ പോലെ വട്ടമിട്ടു പറക്കുന്നജന്തുക്കള്‍ വേറെ.അവര്‍ വീട്ടിനടുത്തുകൂടി പോവില്ല.ഞാന്‍ കള്ളുകുടിയന്‍.മദ്യ ലഹരിയിലും എന്‍റെ ഒരു കണ്ണ് വീട്ടില്‍ ഉണ്ടാവും.ഒന്ന് പറഞ്ഞാല്‍ രണ്ടാമത്തേതിന് അടി .അത് കൊണ്ട് ഒരു ഗുണം ഉണ്ട്.അധികം ആളുകള്‍ ചങ്ങാത്തത്തിന് വരില്ല.പിന്നെ എനിക്ക് വിശ്വാസമുള്ളവര്‍ കൂട്ടത്തില്‍ ഉണ്ട്.അവര്‍ക്ക് എവിടെയും കടന്നു വരാം.
ഓല മേഞ്ഞ വീടുകള്‍ അധികം ഇല്ല.....നാട്ടില്‍.ഞാന്‍ അഭിമാനത്തോടെ പറയും.എന്‍റെ വീട് ....ഓലമേഞ്ഞ കുടില്‍.ഇതാണ് താമസിക്കാന്‍ സുഖം.
കാശൊക്കെ ധാരാളം ഉണ്ടായിരുന്നു.കള്ളുഷാപ്പ്‌ എന്നാ മായാജാലക്കാരന്‍എല്ലാം കൊണ്ട് പോകും......
എന്നാലും മക്കളെ എനിക്ക് ജീവനായിരുന്നു.അവരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍.കഥ കഴിഞ്ഞത് തന്നെ.
വീടിനു മുന്‍വശം പാടമാണ് .പാടത്ത് ചെറിയ കുളം.കൊറ്റികള്‍ മേയുന്ന പാടം.പാടത്തിനക്കരെ...ചെറിയ കുന്ന്‌.മയിലുകള്‍ നൃത്തം ചവിട്ടുന്ന മണ്ണ്.നല്ല പ്രകൃതി.ശുദ്ധ വായു.
വയനാട്ടില്‍ ആണ് എനിക്ക് ജോലി.വനം വകുപ്പില്‍.എല്ലാ ആഴ്ചയും ഞാന്‍ വരും.കള്ളുകുടിയന്റെ മക്കള്‍ ആയതു കൊണ്ട് ആരുംശല്യം ചെയ്തില്ല.എന്നെ പേടിച്ചിട്ടു തന്നെ.ചിലപ്പോ ഇട ദിവസങ്ങളിലും ഞാന്‍ വരും.എന്‍റെ ചുവന്ന കണ്ണുകള്‍.
നല്ല തീനും ...നെല്ലിക്കയും ഞാന്‍ കൊണ്ട് വരും.കുട്ടികളെ ഞാന്‍ ഒരു തരത്തിലും ബുധ്മുട്ടിച്ചിട്ടില്ല.കുട്ടികളുടെ അമ്മ.ഞാന്‍ വിചാരിക്കും.സമ്മതിക്കണം അവരെ.എന്നെ സഹിക്കുന്നുണ്ടല്ലോ
നാല് മണിക്ക് തന്നെ പുറപ്പെട്ടുഇന്ന് സുകുമാരന്‍ കൂടി ഉണ്ടാവും.കുറെ നാളായി അവന്റെ കൂടെ കൂടിയിട്ട്‌.വൈകുന്നേരം പുറത്തേക്ക് പുറപ്പെടുമ്പോള്‍കുട്ടികള്‍ മൂന്ന് പേരും വരും.
" അച്ഛാ...ഇന്ന് അച്ഛന്‍ കുടിക്കരുത് ....ട്ടോ....""ഏയ്‌....ഇന്നോ .....ഇന്ന് വേറെ വഴിക്കല്ലേ പോണത്.....?"എന്താ കൊണ്ട് വരണ്ടേ ....?""ഒന്നും ....വേണ്ട.....നേരത്തെ എത്തില്ലേ....."" പിന്നെ.....'....വരും എന്ന അര്‍ത്ഥത്തില്‍ തലയാട്ടി
പുറത്തിറങ്ങി....ചെറിയ മക്കള്‍ സംസാരിച്ചെങ്കിലും മൂത്തവള്‍ ഒന്നുംപറഞ്ഞില്ല.മക്കള്‍ നോക്കി നിന്നു.ഞാന്‍ പാടത്ത് കൂടി നടന്നു.
മല കയറി.ദൂരെ നിന്നും നോക്കി.ഇല്ല...ഇനി എന്നെ കാണില്ല.ചെമ്മണ്‍ പാതയിലൂടെ അതിവേഗം നടന്നു.
നുരഞ്ഞു പൊന്തുന്ന അന്തി കള്ള്.കൂടെ ...തൊട്ടു കൂട്ടാന്‍ ...ഞെണ്ട് കറി.പോക്കറ്റിലേക്കു നോക്കി.പണം എടുത്തില്ലേ....?പോക്കറ്റില്‍ കൈയിട്ടു നോക്കി.ധാരാളംപിന്നെ...ഒരു കടലാസ്സു കഷ്ണംഒരു കുറിപ്പ്.
" അച്ഛാ.....ഇന്ന് അച്ഛന്‍ കുടിച്ചു വന്നാല്‍ അച്ഛന് എന്നെകാണാന്‍ ആവില്ല.....ഞാന്‍ നാട് വിടും.എനിക്ക് പഠിക്കാന്‍ പറ്റുന്നില്ല.ഞാന്‍ ഇപ്പോള്‍ കോളേജില്‍ ആണെന്ന് അച്ഛന്‍ മറക്കുന്നു.എല്ലാവരും എന്നെ കളിയാക്കുന്നു.തമാശക്കാണെങ്കിലും....കുടിയന്‍റെ മോളെ എന്നാ വിളിഇനി എനിക്ക് പറ്റില്ല.അച്ഛന്‍ കുടി ചോള് ....അത് ശീലിച്ചതല്ലേ.ഞാന്‍ അച്ഛന്റെ മൂത്ത മകള്‍ജനിച്ചിട്ടില്ല എന്ന് കരുതുക.എനിക്കറിയാം....ഇന്നും അച്ഛന്‍ കുടിച്ചേ വരൂ...."ഇല്ല....ഇനി എന്നെ കാണില്ല...."അച്ഛന്‍റെ......സ്വന്തം......സുമതി....."
നിറച്ചു വെച്ച ഗ്ലാസ്‌ ........ മുന്പില്‍.ഞണ്ട് കറി.ഒരു നിമിഷത്തെ ആലോചനവെള്ളത്തുണിയില്‍ പൊതിഞ്ഞ ശരീരം.പെടിപ്പെടുത്തിയ ഓര്‍മ്മകള്‍ഒന്ന് നടുങ്ങി.ഇറങ്ങി ഓടി.എന്ത് ചെയ്യും....? മകള്‍ വലുതായിരുക്കുന്നു.പുറം ലോകം അവളെ കണ്ടാല്‍ .....?കൊത്തി തിന്നില്ലേ......?സന്ധ്യ സമയത്ത് അവള്‍ ഇറങ്ങി പോകുമോ ...?
ചോദ്യങ്ങള്‍ മനസ്സില്‍ രൂപപ്പെട്ടു വരുമ്പോഴേക്കുംസുമതി തീവണ്ടി കയറിയിരുന്നു.ഷാപ്പില്‍ നിന്നുമുള്ള ഓട്ടം.പരിചയമുള്ളവര്‍ പറഞ്ഞു." പോകുന്നത് കണ്ടു......ഒറ്റക്കാണ്....."
ഷോര്‍ണൂര്‍ പ്ലാട്ഫോം.ചിതറി നീങ്ങുന്ന ആളുകള്‍.വേര്‍പിരിയലിന്റെ നിമിഷങ്ങള്‍.യാത്ര പറയുന്ന ബന്ധുക്കള്‍.ആകെ ബഹളം.മനസ്സില്‍ തീ ആളിപ്പടര്‍ന്നു.കാണുന്നില്ലല്ലോ.എല്ലാ പ്ലത്ഫോമിലും ഓടി നടന്നു.കണ്ടില്ല....അവള്‍ പോക്കഴിഞ്ഞു.കയ്യില്‍ പണം ഉണ്ടോ.....?അറിയില്ല.എങ്ങോട്ട് പോയി......അതുമറിയില്ല.ഇനി എന്ത് ചെയ്യും.....?പോലീസില്‍ പറഞ്ഞാല്‍,...?
നിലക്കാത്ത നിലവിളികളുടെ ഒച്ചയിലേക്ക്നടന്നു കയറി.
കാലുകള്‍ തളര്‍ന്നു.കുട്ടികള്‍ ഓടി വന്നു.ആദ്യം നോക്കിയത് ഞാന്‍ കുടിച്ചിട്ടുണ്ടോ എന്നാണ്ഇല്ലെന്നു മനസ്സിലാക്കിയപ്പോള്‍ നെഞ്ചിലേക്ക് വീണ കുട്ടികള്‍...അവരുടെ കരച്ചില്‍.തീങ്ങിത്തളര്‍ന്ന അമ്മ.....പായയില്‍ കിടക്കുന്നു.ഞാന്‍ പ്രേമിച്ചു കെട്ടിയവള്‍.എന്ത് മാത്രം ദുരിതം ഞാന്‍ അവള്‍ക്കു കൊടുത്തു.ആദ്യമായ്‌ ഒരക്ഷരം എന്നോടു പറഞ്ഞില്ല
ടോര്ചെടുത്ത് പുറത്തിറങ്ങി.സുഹൃത്തായ രാമുവിനെ കൂട്ടി.ഒരു ഫോണ്‍ കാള്‍.അവളുടെ കൂട്ടുകാരിക്ക്." ഞാന്‍ മദ്രാസിലേക്ക് വണ്ടി കയറി......"
എന്നെ ചാരിയിരിക്കുന്ന അവളെ ഒന്ന് കൂടി കൂട്ടിപ്പിടിച്ചു.മനസ്സിലെ ചാത്തന്മാര്‍ കുടിയിറങ്ങിയിരിക്കുന്നു.എനിക്ക് മക്കളെ മതി.
എന്‍റെ സമ്പാദ്യങ്ങള്‍ പോകട്ടെതുലയട്ടെ......എനിക്ക് ഇനിയും ജോലി ചെയ്യാം.വീടൊന്നു പുതുക്കി പണിയണം.കൊട്ടാരം വേണ്ട.നാലാളുകള്‍ക്ക് കയറിവരാന്‍ പറ്റണം.ചിത്രങ്ങള്‍ രൂപപ്പെട്ടു തുടങ്ങി.
സംഗീതം കേട്ടുണരുന്ന കുട്ടികള്‍.കുട്ടികള്‍ ഡാന്‍സും പറ്റും പഠിക്കട്ടെഉമ്മറത്തെ ചാര് കസേരയില് ഞാന്‍.ചൂട് ചായയുമായ്‌ ഭാര്യ.സ്കൂളില്‍ പോകാന്‍ നില്‍ക്കുന്ന കുട്ടികള്‍കോളെജിന്റെ മായ പ്രപഞ്ചം പേറുന്ന മൂത്തവള്‍.ഒരു സാധാരണ കുടുംബം.മതി എനിക്ക്.ദിവ സ്വപ്നങ്ങള്‍ക്ക് വിട.ട്രെയിനിറങ്ങി.ആര്‍ക്കും മുഖം കൊടുക്കാതെ മകളെയും ചേര്‍ത്ത് നിര്‍ത്തി.ഇതുവരെ തോന്നാത്ത അഭിമാനംഇപ്പോള്‍ ഞാന്‍ " അച്ഛന്‍....."
ബസ്സിറങ്ങി മണ്‍ റോഡിലൂടെ കുറച്ചു ദൂരം നടക്കണംവീട്.....കാത്തു നില്‍ക്കുന്നവര്‍.ഇറക്കത്തിലുള്ള കള്ളുഷാപ്പ്‌കയ്യില്‍ കരുതിയ ഒരു കല്ല്.കൊടുത്തു ഒരു ഏറ്....കുപ്പികള്‍ പൊട്ടുന്ന ശബ്ദംപുറത്തിറങ്ങി എന്നെ നോക്കുന്ന ആളുകള്‍....ഞാന്‍ പറഞ്ഞു." മോളെ.....നിന്‍റെ അച്ഛന് ഭ്രാന്തയെന്നു വിചാരിച്ചോട്ടെ....."തിളക്കം ഇല്ലെങ്കിലും അവളുടെ മങ്ങിയ ചിരിയില്‍ഒരു സൂര്യോദയം ഞാന്‍ കണ്ടു.......
ശുഭം..............

മീരയുടെ ആത്മാഹുതി ..........( KATHA)

തത്വ ചിന്തകള്‍ എന്നെ വലയം ചെയ്യാന്‍ തുടങ്ങിയുട്ടു കുറെ കാലമായി.എന്ത് കാണുമ്പോഴും അതിന്‍റെ ഉല്പത്തിയും രഹസ്യങ്ങളും തേടി നടക്കുക എന്‍റെ പ്രധാന വിനോദം ആയിരുന്നു.വെറുതെയുള്ള ഒരു തോന്നല്‍ അല്ല.അതിന്‍റെ ആഴങ്ങളിലേക്ക് ഞാന്‍ വെറുതെ നടക്കും.ദിവസങ്ങളോളം ഭക്ഷണം പോലും മര്യാദക്ക് കഴിക്കാറില്ല.
വായന മുറുകിയ കാലഘട്ടത്തില്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്.ആത്മാവും ശരീരവും തമ്മില്‍ എങ്ങിനെ കോര്‍ത്ത്‌ വരുന്നുആത്മാവ് എന്ന ജീവന്‍ ........ മരിച്ചു കഴിഞ്ഞാല്‍ എവിടെപ്പോകും.നമ്മള്‍ വിശ്വസിക്കുന്ന മാതിരി വിഷ്ണു പാദങ്ങളില്‍ ലയിക്കുമോ ?അങ്ങിനെയെങ്കില്‍ പിന്നെയൊരു ജന്മം എടുക്കാന്‍ എന്ത് ചെയ്യും.?എത്ര കാലം കൂടുമ്പോള്‍ അതെ ആത്മാവ് വേറൊരു ശരീരത്തെ തേടും?ഭാഗവതത്തില്‍ പറയുന്ന പോലെ നമുക്കായ്‌ ഒരു സ്ലോട്ട് ഉണ്ടോ?പിന്നെയെടുക്കാന്‍ പോകുന്ന ജന്മം നമ്മുടെ ഇഛക്കു അനുസൃതമാകുമോ ?
ഇടവേളകള്‍ ഇല്ലാത്ത ചിന്തകള്‍ ഭാരമായപ്പോള്‍ ഞാന്‍ ഒരു psycologistനെ കാണാന്‍ പോയി.എന്‍റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിച്ചില്ല.അസാധാരണത്വം ഉള്ള ആളാണ്‌ ഞാന്‍ എന്ന് മാത്രം പറഞ്ഞുകുറച്ചു കൂടി practical അപ്പ്രോച്ച് ചെയ്‌താല്‍ ജീവിതം സന്തോഷകരമാക്കാം എന്നും പറഞ്ഞു.ചുരുക്കത്തില്‍ എനിക്ക് വട്ടാണെന്ന് നേരിട്ട് പറയാതെ പറഞ്ഞു.പാവം psycologist.....എന്‍റെ കണ്ണുകളുടെ ആഴം അവര്‍ക്കറിയില്ല.മനസ്സില്‍ തോന്നി." ഉദര നിമിത്തം ബഹുകൃത വേഷം "ഞാന്‍ ഒന്നും പറഞ്ഞില്ല....എല്ലാം ഒരു പുഞ്ചിരിയില്‍ ഒതുക്കി.
ജീവജാലങ്ങളുടെ ഉല്പത്തി എന്നും എന്റെ ചിന്തകളുടെ ഭാഗം ആയിരുന്നു. അതിന്‍റെ ആത്മീയമായ കാര്യങ്ങള്‍ ആയിരുന്നു എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.ഹിമാലയ സാനുക്കളില്‍ വസിക്കുന്ന മുനിവര്യന്മാര്‍ക്ക് എന്തെങ്കിലുംപറഞ്ഞു തരാന്‍ സാധിക്കുമായിരിക്കും .എല്ലാ ആഗ്രഹങ്ങളും വെടിഞ്ഞു ഫലവര്‍ഗങ്ങള്‍ മാത്രം കഴിച്ച് തപസ്സു ചെയ്യുന്നവര്‍.അവര്‍ ശരീര സുഖത്തിലല്ല ജീവിക്കുന്നത്. ആത്മീയ സുഖം ......അത് വളരെ ഉന്നതിയില്‍ ആണ്.അത് പെട്ടെന്നൊന്നും സ്വായത്തമാക്കാന്‍ പറ്റുന്നതല്ല.ഒരു ആവേശത്തിന് ഹിമാലയത്തില്‍ പോയി തപസ്സു ചെയ്‌താല്‍ ലഭിക്കില്ല.ജീവിതത്തിന്‍റെ കടമ്പകള്‍ ഓരോന്നായി കടന്നു സുതാര്യമായ ആത്മാവില്‍ ഇറങ്ങി ചെല്ലണം .മനുഷ്യന് ഏഴ് ജന്മങ്ങള്‍ ഉണ്ടത്രേ.അതില്‍ ഏഴാമത്തെ ജന്മം എടുക്കുമ്പോള്‍ മാത്രമേ നമുക്ക് സന്യാസിആവാന്‍ പറ്റു........ പിന്നെ മനുഷ്യ ജന്മം ഇല്ല.
ഞാന്‍ ആലോചിച്ചു ..... എനിക്ക് പറഞ്ഞു തരാന്‍ അവര്‍ തന്നെ വേണ്ടി വരും. വട്ടല്ലേ....കുറച്ചു ദേഷ്യവും വന്നു. അവര്‍ ഹിമാലയത്തില്‍ പോയി ഇരുന്നാല്‍ എന്‍റെ സംശയങ്ങള്‍ക്ക് ആര് മറുപടി തരും....?
ഉണ്ണി.....നിനക്കറിയാമോ.....ആയിരം വികാരങ്ങളെ പ്രകടിപ്പിക്കാന്‍ മുഖത്തിനു കഴിയും.....മനസ്സിലുള്ള വികാരങ്ങളെ മറച്ചു വെക്കാനും മുഖത്തിനു കഴിയും.....എല്ലാ ചിരിക്കുന്ന മുഖങ്ങളും സന്തോഷത്തിന്റെ താവണമെന്നില്ല....മനസ്സിന്റെ ദുഃഖങ്ങള്‍ മറയ്ക്കുന്ന ഒരു ആവരണവുമാവാം .ഇത് കേട്ടിട്ടില്ലേ....എന്‍റെ സന്തോഷത്തില്‍ കൈകൊട്ടുന്ന പത്തു കൈകള്‍ എനിക്ക് വേണ്ട.എന്‍റെ കണ്ണ് നീര് തുടക്കുന്ന നിന്‍റെ ഒരു വിരല്‍ മതി....ആ വിരലും ഞാന്‍ ഉപേക്ഷിക്കുന്നു.ഞാന്‍ തല തിരിഞ്ഞവള്‍ തന്നെ.....അല്ലെ.?സ്പൂലമായ ശരീരത്തിലെ ആത്മാവ്....ആത്മാഹുതി ചെയ്യും എന്ന് പറഞ്ഞാല്‍ എന്താണര്‍ത്ഥം ...?അപ്പോള്‍ നമ്മള്‍ ആത്മാവിനെയാണോ ഹത്യ ചെയ്യുന്നത്..?ശരീരമോ...?നിഴല്‍ പോലെ പിന്തുടരുന്ന മരണം .....എന്ന് കേട്ടിട്ടില്ലേ...നമ്മുടെ നിഴല്‍ ആണത്രേ മരണം.ഞാന്‍ നിഴലിനോടും സംസാരിക്കും.സാധാരണ പിന്നില്‍ നടക്കുന്ന നിഴല്‍.എന്നോടു പറഞ്ഞു...." ഞാന്‍ മുന്നില്‍ നടക്കാം......നീ പിന്തുടരുക......"ഇരുണ്ട ഗുഹയിലോടെയുള്ള പ്രയാണത്തിനൊടുവില്‍ ചെന്നെത്തിയത് ......എന്‍റെ പൂര്‍വ ജന്മത്തിന്റെ വിത്തുകള്‍ വിളഞ്ഞ സ്ഥലം ആണെന്ന് പറഞ്ഞു.എത്ര ശ്രമിച്ചിട്ടും ഓര്‍ക്കാന്‍ കഴിഞ്ഞില്ല...തിമിരം ബാധിച്ചവളെപ്പോലെഞാന്‍ നിന്നു. സ്ഥലങ്ങള്‍ ഒന്നും പരിചിതമോ കേട്ടതോ ആയി തോനിയില്ല.ആകെ ഒരു മൂടല്‍... അവിടെ നിഴലുകളെ കാണുന്നില്ല.പര്‍ണശാല പോലെ ഒരു കുടില്‍.വേദങ്ങളുടെ കെട്ടഴിച്ചു വെച്ച പായ.ജപിക്കുന്ന സന്യാസി....കൃശഗാത്രന്‍.പരിചയം ഇല്ലാത്ത ഒരാള്‍ എനിക്ക് പിന്നില്‍ നിന്നു. ഞാന്‍ തിരിഞ്ഞു നോക്കി. എന്‍റെ നിഴല്‍ എവിടെ..? എന്‍റെ വഴികാട്ടി ..." അയാള്‍ പറഞ്ഞു..." "ഞാന്‍ നിന്‍റെ നിഴല്‍...."എന്‍റെ നിഴലിനു രൂപം വന്നിരിക്കുന്നു.വല്ലാത്ത അതിശയം തോന്നി.
നിഴല്‍ മനുഷ്യന്‍ എന്റെ പിന്നില്‍ നിന്നു.പായയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു,കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ അനുസരിച്ചു.എന്റെ ജന്മ കഥ പറഞ്ഞു......... സന്യാസി.ഈ ജന്മം തീരാന്‍ ഇനി ഏഴ് നാളുകള്‍ കൂടി.പൂര്‍വ ജന്മത്തിലെ ബാക്കി വെച്ച 22 കൊല്ലങ്ങള്‍.ജീവിക്കാനായി എനിക്കൊരു ജന്മം തന്നതാണത്രെ.ഞാന്‍ ചോദിച്ചു......ഞാന്‍ മരിച്ചു കഴിഞ്ഞോ....?ഇല്ല...... എന്ന് ഉത്തരം.സുഷുപ്ത്തിയില്‍ എന്നെ ഇവിടെ എത്തിച്ചതാണ്.എനിക്ക് മടങ്ങി പോകാന്‍ പറ്റുമോ.?" പറ്റും......പക്ഷെ...ഏഴ് ദിനരാത്രങ്ങള്‍ക്കൊടുവില്‍ നീ ഇവിടേയ്ക്ക് തന്നെ വരും.....അപ്പോള്‍ നിനക്ക് നിഴല് കുട്ടുണ്ടാവില്ല....നിന്‍റെ അടുത്ത ജന്മം പിറവിയെടുക്കാന്‍ സമയമായി....ശരീരം നീ ഉപേക്ഷിക്കും..."
എനിക്ക് വല്ലാത്ത സന്തോഷം തോന്നി.ഉടനെ ഇത് തീര്‍ക്കണം.ശപിക്കപ്പെട്ട ഈ ജന്മം ഇവിടെ തീരട്ടെ.പാപങ്ങള്‍ ഒക്കെ കഴുകി കളയണം.എന്‍റെ അസാധാരണത്വം എന്‍റെ ശാപം.അത് വേണ്ട.ഒരു പുരുഷ ജന്മം.....വേണ്ട.....സ്ത്രീ തന്നെ മതി.അത് ചോദിയ്ക്കാന്‍ വിട്ടു പോയി.
ഒരു നീണ്ട യാത്ര നടത്തണം....ഗംഗ...കാശി....രാമേശ്വരം....നീണ്ട പട്ടിക തന്നെതിരുനെല്ലി ..... ബലിയിടണം...സ്വന്തം ....ഞാന്‍ എനിക്ക് തന്നെ...പിണ്ഡം വെക്കണം......ഇരിക്ക പിണ്ഡം.കൈകൊട്ടി വിളിക്കണം...കാക്കകള്‍ എന്‍റെ ബലി കൊത്തുന്നത് എനിക്ക് തന്നെ കാണണം.എന്‍റെ പാപങ്ങള്‍ അവിടെ തീരണം.ഹിമാലയം ........ എന്നും എന്‍റെ മനസ്സിന്റെ തണുപ്പ്,ഹരിദ്വാരില്‍ ഒന്ന് മുങ്ങി കുളിക്കണം.അടുത്ത ജന്മം നന്നാവണം.ഞാന്‍ തന്നെ മുന്‍പ് കണ്ടു വെച്ച തടാകം ഉണ്ട്.ഹിമാലയം എന്നെ എന്നും മാടി വിളിക്കാറുണ്ട്.എനിക്ക് പരിചയമുള്ള ഒരു ആശ്രമം അവിടെ ഉണ്ട്.

ഇതാണ് മരിക്കാനുള്ള എന്റെ ആദ്യത്തെ പ്രചോദനം......ഉണ്ണി.ആരുമറിയാതെ ഒറ്റയ്ക്ക് ഞാന്‍ യാത്ര തുടങ്ങി.എന്റെ പേരിലുള്ള ഫ്ലാറ്റ്‌ ഞാന്‍ വിറ്റു.കിട്ടിയ തുക മുഴുവന്‍ ബാങ്കില്‍ ഇട്ടു ഒരു ATM കാര്‍ഡ്‌ സ്വന്തമാക്കി.പണം കൊണ്ട് പോകേണ്ട. ലക്ഷങ്ങള്‍ ബാങ്കില്‍ സുരക്ഷിതം.ആര്ക്കും കൊടുക്കണ്ട. ആവശ്യമുള്ളപ്പോള്‍ എടുക്കാം.ആറു മാസത്തെ അഗ്രെമെന്റ്റ്‌ വെച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.അതൊന്നും വേണ്ട.... ഒരു മാസത്തെ അവധി തന്നെ ധാരാളം.അല്ലെകില്‍ മുഴുവന്‍ പണവും തന്നു രജിസ്റ്റര്‍ ചെയ്യാം.പക്ഷെ....ഒരു മാസം കൂടി ഇവിടെ താമസിക്കാന്‍ എന്നെ അനുവദിക്കണം.പിന്നെ താമസിച്ചില്ല.എനിക്ക് ഇനി ഏഴ് നാളുകള്‍ കൂടി.ഞാന്‍ തിരിച്ചു വരില്ല. അവര്‍ സന്തോഷത്തോടെ ജീവിക്കട്ടെ.
ഒരു ചെറിയ ബാഗ്.......കുറച്ചു വസ്ത്രം.ഇഷ്ട്ടപ്പെട്ട കറുത്ത ചുരിദാര്‍..ഇനി മുടിയില്‍ എണ്ണ തേച്ചു കുളി ഒന്നും വേണ്ട.ബ്യൂട്ടി പാര്‍ലറില്‍ കയറി...... മുടി ക്രോപ്പ് ചെയ്തു.ബോബ് ചെയ്ത തലയാണ് ഉണ്ണി എനിക്കിപ്പോ.
എനിക്ക് ചിരി വന്നു.എന്റെ തലമുടിയെ കുറിച്ച് നീ എഴുതിയ കവിതയും മനസ്സിലേക്ക് ഓടി വന്നു.എന്റെ മുഖം എനിക്ക് ഒരു അപരിചിതത്വം തോനിച്ചില്ല എന്ന് പറഞ്ഞാല്‍ തെറ്റാകും.കാവി നിറമുള്ള ചുരിദാര്‍ തയിപിച്ചു വെച്ചത് ഭദ്രമായി ബാഗില്‍ വെച്ചത് ഒന്ന് കൂടി നോക്കി.....എന്‍റെ മരണ കോടി......കുറെ ക്ഷേത്രങ്ങള്‍ ഒക്കെ കയറിയിറങ്ങി ..... ഒന്ന് മനസ്സിലായി....ഒരാഴ്ച കൊണ്ട് എവിടെയും എത്തില്ല. കുറെ മിസ്സ്‌ ചെയ്യും.അതിനി അടുത്ത ജന്മത്തില്‍ ആവട്ടെ.ഇനി എനിക്ക് ഹരിദ്വാരില്‍ എത്തണം.മൂന്ന് ദിവസം ബാക്കിയുണ്ട്.മഞ്ഞില്‍ പുതച്ചു കിടക്കുന്ന ഹിമാലയം.മഞ്ഞിന്റെ ആവരണം എടുത്തണിഞ്ഞ ഹരിദ്വാര്‍.ഞാന്‍ ഇത് എത്രാമത്തെ തവണയാണ് ഇവിടെ വരുന്നത്...?ഹിമാലയം എന്നെ കൈകാട്ടി വിളിക്കുന്നത്‌ എന്തിനാ...?ഇപ്പോഴാണ് ആ രഹസ്യത്തിന്റെ ചുരുള്‍ അറിഞ്ഞത്.

ഞാന്‍ താമസിച്ച ആശ്രമം അവിടെ തന്നെ ഉണ്ട്.പരിചയമുള്ള മുഖങ്ങളും.ആശ്രമത്തിന്റെ പിന്നിലെ തടാകവും .അവിടെ എത്തുന്നതിനു മുന്‍പ് എനിക്ക് ഈ ഡയറി കുറിയര്‍ ചെയ്യണം.നിനക്ക് ഇത് എത്തിക്കണ്ടേ.?
ഇനി ഞാന്‍ ചെയ്യാന്‍ പോകുന്നത് ചുരുക്കി പറഞ്ഞു ഇത് അയക്കാം." ഹരിദ്വാരില്‍ എനിക്ക് പരിചയമുള്ള ആശ്രമത്തിന്റെ പിറകില്‍ ഒരു തണുത്തു ഉറഞ്ഞു കിടക്കുന്ന ഒരു തടാകമുണ്ട്‌.താമരകള്‍ വിരിഞ്ഞു കിടക്കുന്ന പൊയ്ക.അതി രാവിലെ ബ്രാഹ്മ മുഹുര്ത്തത്തില്‍ ഞാന്‍ ഉണരും ...ഒരു മണിക്കൂര്‍ ധ്യാനം.തലേന്ന് തുടങ്ങിയ ഉപവാസം അവസാനിപ്പിക്കും.അടുത്ത ജന്മത്തിനായി പ്രാര്‍ത്ഥന.ഇന്നേക്ക് ഏഴാം നാള്‍.......ആവുംഎന്‍റെ കോടി വസ്ത്രമായ കാവി ചുരിദാര്‍ എടുത്തണിയും.
തടാകക്കരയില്‍ എന്‍റെ സമയത്തിനായി കാത്തിരിക്കും.മെല്ലെ മെല്ലെ തടാകത്തിന്റെ അനന്തതയിലേക്ക് ആണ്ടിറങ്ങും.ഉണ്ണി......എന്ക്കിപ്പോ.....വലിയ സമാധാനം തോനുന്നു.ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ .........."
ഒരു കാര്യം കൂടി.......ഈ ഡയറിയുടെ അവസാനം ചട്ടയോട് കൂടെ ഒട്ടിച്ചു വെച്ച പ്ലാസ്റ്റിക്‌കവറില്‍ എന്‍റെ ATM കാര്‍ഡ്‌ ഉണ്ട്.....ബാങ്കില്‍ കുറച്ചു പണവും...അത് പ്രകൃതിയെ കാണാന്‍ പറ്റാത്ത കണ്ണുകളില്‍ ഇരിട്ടു വീണ കുറെപേര്‍ക്ക് ഉള്ളതാണ്.,.... അവര്‍ക്ക് വെളിച്ചമേകാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു...... എന്‍റെ ആഗ്രഹം....ഉണ്ണിക്കു അത് ചെയ്യാന്‍ പറ്റും.പിന്നെ ATM കാര്‍ഡിന്റെ പിന്‍ കോഡ് അറിയണ്ടേ ....." ഉണ്ണി.....അത് നിന്റെ പേര് തന്നെ....."ഒരു നാള്‍ നിന്നെ തേടി ഞാന്‍ വരും......
ഡയറിയുടെ അവസാനമായിരിക്കുന്നു.കുത്തിക്കുറിച്ച കുറെ ചിത്രങ്ങള്‍....ചട്ടയോട് കൂടെ കവറില്‍ ഒട്ടിച്ച ATM കാര്‍ഡ്‌.ഇടതു ഭാഗത്തെ പേജില്‍ എഴുതിയിരിക്കുന്നു." ഉണ്ണി ....ഞാന്‍ നിന്നെ സ്നേഹിക്കുന്നു.....എന്നെക്കാള്‍ കൂടുതല്‍ ....അടുത്ത ജന്മത്തില്‍ കണ്ടു മുട്ടും എന്ന് കരുതുന്നു..ഇതു വേഷത്തില്‍ എന്നറിയില്ല.അമ്മയാകാം,.....മകളാകാം.......കാമുകിയാകാം.......പക്ഷെ എനിക്ക് തോനുന്നു....ഒരു സാധ്യത മാത്രമേ ഉള്ളു.ഞാന്‍ നിന്റെ മകള്‍ ആയി ജനിക്കുമെന്ന്...."
END...

കാത്തിരുപ്പിന്‍റെ വേദന......( nurungu katha....)

അവള്‍ കാത്തിരുന്നു...ഇന്ന് വരാതിരിക്കില്ല.KSRTC സ്റ്റാന്‍ഡില്‍ ഇരിക്കുമ്പോള്‍ വെറുതെ മൊബൈല്‍ കൈയ്യില്‍പിടിച്ചിരുന്നു.ഒന്ന് വിളിച്ചെങ്കില്‍ എത്ര നന്നായിരുന്നു.ചുറ്റുമുളളവരുടെ നോട്ടം അത്ര പന്തിയല്ല.വസൂരിക്കല മുഖത്ത്‌ പടര്‍ന്ന അയാളെ കണ്ടാല്‍ തന്നെ പേടി തോന്നും.എന്തിനാണ് അയാള്‍ എന്നെ തന്നെ തുറിച്ചു നോക്കുന്നത്.ഇനി ഞാന്‍ അയാളെ നോക്കില്ല. ശ്രദ്ധിക്കില്ല.ചുണ്ടില്‍ മുറി ബീഡി കത്തിച്ചു എന്‍റെ അടുത്തുകൂടെ നടന്നു .പബ്ലിക്‌ സ്ഥലത്ത് ബീഡി വലിക്കാമോ....അതൊക്കെ നിരോധിചില്ലേ ...?അയാള്‍ക്ക് ഇത്ര ധൈര്യം എങ്ങിനെ വന്നു...?
വീണ്ടും മൊബൈല്‍ നോക്കി.ഞാന്‍ വളരെ ബിസി ആണ് എന്ന് വിചാരിച്ചോട്ടെ.അവന്‍ ഇങ്ങു വരട്ടെ.....കാണിച്ചു കൊടുക്കാം ഞാന്‍.എന്‍റെ ടെന്‍ഷന്‍ എന്താ അവന്‍ മനസ്സിലാക്കാത്തെ....?ദേഷ്യവും സങ്കടവും കൂടി ചേര്‍ന്നപ്പോള്‍ കണ്ണുകള്‍ കലങ്ങി.രണ്ടു മണിക്കുറുകള്‍ കഴിഞ്ഞിരിക്കുന്നു.ഇനി എപ്പോഴാണാവോ എഴുന്നള്ളത്ത്‌.
മൊബൈലില്‍ മെസ്സേജ് ടോണ്‍ .ഉടന്‍ തുറന്നു."സ്റ്റാര്‍ട്ട്‌ ചെയ്തു....രണ്ടു മണിക്കൂര്‍ മാത്രം മതി ...ഇപ്പൊ എത്തും."ബസ്സ് മാറി കയറണം....കോളേജില്‍ എത്താന്‍.അവന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ .....?സ്നേഹത്തിനു ഞാന്‍ എന്തെല്ലാം ബലി കൊടുക്കണം.എങ്ങിനെ ഇനി രണ്ടു മണിക്കൂര്‍ കൂടി തള്ളി നീക്കും.
എല്ലാവരും എന്നെ തന്നെ ശ്രദ്ധിക്കുന്നു.നോട്ടവും ഇവിടെ തന്നെ.ഒരു പെണ്ണായി ജനിച്ചതിന്റെ വേദന ശരിക്കും മനസ്സിലാവുന്നു.ദുഷ്ടന്മാര്‍......കണ്ണുകള്‍ പൊട്ടി പോട്ടെ.
എന്തിനാ ഞാന്‍ അവരെ കുറ്റം പറയുന്നേ...?ആവശ്യമില്ലാതെ ഇങ്ങിനെ ഇരിക്കുന്നത് ശരിയാണോ...?ഞാന്‍ അല്ലെ കുറ്റക്കാരി.പെണ്‍കുട്ടികള്‍ കുറച്ചു കൂടി ധൈര്യം കാണിക്കണം.എത്ര മണിക്കുറുകള്‍ വെറുതെ പോയി.ഇനി അടുത്ത ബസ്സില്‍ കയറണം.അവന്‍ വന്നോട്ടെ.....ഇനി ഞാന്‍ കാത്തിരിക്കില്ല.
ഇപ്പോള്‍ തന്നെ കണ്ടക്ടര്‍ , യാത്രക്കാര്‍ എല്ലാവരും നോക്കുന്നു.വീട്ടില്‍ അറിഞ്ഞാല്‍ എന്താവും ?നാട്ടിലുള്ള ആരെങ്കിലും കണ്ടാല്‍ ..അത് മതി.....പഠിപ്പും നില്‍ക്കും.വേണ്ട ....ചില ഉറച്ച തിരുമാനങ്ങള്‍ എടുക്കണം.എന്നാലേ അവനും ഒരു മതിപ്പു ഉണ്ടാവു.ചിന്തകളുടെ മാറാപ്പു തോളില്‍ കയറ്റി ...നടന്നു ....മെല്ലെ....അടുത്ത ബസ്സ് എപ്പോഴാണാവോ..

ആത്മാവിന്റെ രോദനം.....

എനിക്ക് നിറങ്ങള്‍ കാണാനാവില്ല .എന്നിലെ നിറങ്ങളും കാണാനാവില്ല.പക്ഷെ ഞാന്‍ ഒരു കൈ അകലത്തു തന്നെയുണ്ട്‌.വേദനകള്‍ എനിയ്ക്കറിയില്ലവേദനപ്പെടുത്താനും എനിക്കാവില്ല.എനിക്ക് നടക്കാന്‍ കാലുകള്‍ വേണ്ട.ഒഴുകി വരും ഞാന്‍ തെന്നലായ്‌ എപ്പോഴും.
എനിക്ക് തരുന്ന ബലിചോറ് ഞാന്‍ കഴിക്കില്ലഎനിക്കതിനു ആവില്ല എന്നതാണ് സത്യം.എന്തിനാണ് ഊട്ടുന്നത് എന്നറിയില്ല.കൊല്ലത്തില്‍ ഒരിക്കല്‍ എന്നെ വിളിച്ചു വരുത്തും.ഞാന്‍ നോക്കി നില്‍കെ എനിക്കായ്‌ നീട്ടിയചോറ് മുഴുവന്‍ ബലികാക്കകള്‍ കൊത്തും
എനിക്ക് കാണാം......മണമറിയില്ലനിറങ്ങള്‍ ഇല്ല എന്‍റെ കണ്ണുകളില്‍.വേദനയുള്ള മനുഷ്യ ജന്മത്തിനായ്‌ഞാന്‍ കാത്തിരിപ്പു എന്‍റെ ഊഴവും കാത്ത്‌.എന്നെ സ്പര്‍ശിക്കാനാവില്ല ആര്‍ക്കുംഎനിക്കും ആരെയും തൊടാന്‍ പറ്റില്ലഒരു സങ്കലത്തിനായ്‌ ഞാന്‍ കാത്തിരിപ്പുനിറമില്ലാത്ത ആത്മാവിന് രൂപമേകാന്‍
വിശപ്പില്ലാത്ത എനിക്കെന്തിനായ്‌ബലിചോറ് വെച്ച് കൊട്ടി വിളിച്ചുദാഹവുമില്ല എനിക്ക് പിന്നെ എന്തിനുപുഴയിലെ അഴുകിയ വെള്ളം ദര്‍പ്പണം ചെയ്തു
നിങ്ങള്‍ കുടിക്കുമോ പുഴയിലെ വെള്ളംനിങ്ങള്‍ കഴിക്കുമോ കാക്ക കൊത്തിയ ഭക്ഷണംവെറുതെ കര്‍മം ചെയ്യുന്നത് ആര്‍ക്കു വേണ്ടിഎനിക്ക് വേണ്ടത് നിങ്ങള്‍ക്കറിയില്ലഎനിക്ക് പറയണമെന്നുണ്ട്ശബ്ദം പുറത്തേക്ക് വരുന്നില്ലഞാന്‍ പറയുന്നുണ്ട് പലപ്പോഴുംകേള്‍ക്കാന്‍ പറ്റാത്തത് എന്‍റെ ദുര്യോഗംഞാന്‍ കാറ്റായും ജ്വാലയായും വരുംഅമ്മെ ....ഗര്‍ഭം ധരിക്കു .....ഞാന്‍ വരാം.ഒരു ആലിഗനത്തിനായ്‌ ഞാന്‍ കാത്തിരിപ്പുഅമ്മയുടെ മുത്തത്തിനായ്‌ കാത്തിരിക്കാംവരും ഞാന്‍ അമ്മെ.....എന്നെ വിളിക്കുകാലമെത്രയും കഴിഞ്ഞോട്ടെ....എനിക്ക് വേറെ ജനിക്കണ്ടഅമ്മയുടെ മകളായ്‌ ഞാന്‍ വരാംകാത്തിരിക്കാം ഞാന്‍..... ജനിക്കും വരെ...

ഭയന്നത്...?

ഇരുള്‍ മൂടിയ ഇടവഴി ഒറ്റയ്ക്ക് താണ്ടണം ഞാന്‍.ഞാന്‍ ഒറ്റയ്ക്ക് വന്നവന്‍ അല്ലെ.താണ്ടാതെ തരമില്ല.പോകുമ്പോഴും ഒറ്റയ്ക്ക് തന്നെ അല്ലെ.പിന്നെ എന്തിനു ഭയക്കണം.എല്ലാം അറിയാമെങ്കിലും എന്തോ മനസ്സിന്നുഒരു ഘനം..... വിട്ടുമാറുന്നില്ല.ജീവിച്ചിരിക്കുമ്പോള്‍ അല്ലെ പേടി ...മരിച്ചു കഴിഞ്ഞാല്‍ ഒന്നും അറിയില്ലല്ലോ.അതാവും ഭയക്കാന്‍ കാരണം.
ഞാന്‍ നടക്കുക തന്നെ അല്ലെ.?അതോ ഒടുകയാണോ ..എന്റെ മനസ്സല്ലേ ശരിക്കും ഓടുന്നത്.?കാലുകള്‍ മെല്ലെ തന്നെയാണല്ലോഇടക്ക് പിന്തിരിഞ്ഞു നോക്കും.ഭയം മാറ്റാന്‍ വേണ്ടി ഒന്ന് പാടി .ഒച്ച ഉണ്ടാക്കി.ശബ്ദം വരുന്നില്ല...എനിക്ക് തോന്നിയതാവും.
അകലെ വേലിക്കെട്ടില്‍ കാണുന്നത് എന്‍റെ വീട്.ആശ്വാസം.
വഴിപോക്കര്‍ ആരും തന്നെ ഇല്ല.എന്ത് പറ്റി..?വഴികളില്‍ ഇരുട്ട് വീണത്‌ തന്നെ അല്ലെ?അതോ കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നതാണോ..?
കുറച്ചു ദൂരം കൂടിയെ ബാക്കി ഉള്ളു.ഞാന്‍ ഓടട്ടെ....കാലില്‍ എന്തോ തടഞ്ഞു.ഓട്ടം നിര്‍ത്തിയില്ല...മരണ ഭയം വേട്ടയാടുന്നു.വേലി ചാടിക്കയറി...തിരിഞ്ഞു നോക്കി.ഇല്ല ...ആരും കണ്ടിട്ടില്ല...ഞാന്‍ വെറുതെഭയന്നു... ഒരു ചിരി ചുണ്ടില്‍ തെളിഞ്ഞു.
മുറ്റത്തു എന്തിനാണ് ഇത്രയും ആളുകള്‍.അകത്തു നിന്നും ഇറങ്ങുന്ന ചോപ്പന്‍ കുഴിവെട്ടുകാരന്‍.തേങ്ങലുകള്‍ ആരുടെ ...?ആരെയാണ് വെള്ളയില്‍ പുതപ്പിച്ചത്...?അതാണോ മനസ്സിന്‍റെ ഘനം കൂടാന്‍ കാരണം.?ഭയന്നതു സത്യമായി ...ഭയന്ന കണ്ണുകളില്‍ ചാലുകള്‍ കീറി.മുലപ്പാല്‍ നല്‍കിയ അമ്മെ ....ഇത്ര വേഗം....വേണമായിരുന്നോ....ഈ വിടവാങ്ങല്‍......?

യാത്ര......( നുറുങ്ങു കഥ....)

വിരല്‍ പിടിച്ചു അവന്‍ നടക്കുന്നത് ഇന്നലെ എന്ന പോലെമനോമുകുരത്തില്‍ തെളിഞ്ഞു വന്നപ്പോള്‍ മീനാക്ഷി അമ്മക്ക്വിതുമ്പല്‍ അടക്കാന്‍ ആയില്ല.അവനെ വളര്‍ത്തി വലുതാക്കാന്‍ എത്ര പാടു പെട്ടു.അടുക്കളകള്‍ കയറിയിറങ്ങി പണി ചെയ്തു.അതൊന്നും സാരമില്ല.എന്റെ മകനെ ഞാന്‍ തന്നെ നോക്കണ്ടേ.അവന്‍റെ പഠിത്തം ,സ്കൂള്‍ ഫീസ്‌ ,യുണിഫോം ....എത്ര കാര്യങ്ങള്‍.ഭര്‍ത്താവിനോടോത്തുള്ള ജീവിതം മുഴുവനാക്കാന്‍ കഴിഞ്ഞില്ല.വിടരും മുന്‍പേ കൊഴിഞ്ഞ പുഷ്പമായി ഞാന്‍.....എന്‍റെ ജീവിതവും.കൊല്ലങ്ങള്‍ വിടപറഞ്ഞു കഴിഞ്ഞിരിക്കുന്നു.മകന്‍ വലുതായി....എല്ലാ കാര്യങ്ങളും സ്വന്തമായി നടത്താനും പഠിച്ചു.ഇപ്പൊ ഞാന്‍ ഒരധികപ്പറ്റായി മാറി...സാരമില്ല....ഇനി അവന്‍ ജീവിക്കട്ടെ...അവനെ വെറുക്കാന്‍ എനിക്കാവില്ലഎന്‍റെ മകന്‍ അല്ലെ...പക്ഷെ എന്നെ ഇവിടേയ്ക്ക് നട തള്ളിയത് മാത്രം എന്തോ ഒരു വിഷമംതോന്നി...എന്നാലും ഞാന്‍ കുറ്റം പറയില്ല.അവന്‍ എന്‍റെ മകന്‍....ഞാന്‍ മരിക്കുന്നില്ല എന്ന വിഷമം .അവനെ കാണാതെ എങ്ങിനെ ഞാന്‍ ഇരിക്ക്യ ...കുട്ടിക്കാലത്ത് എന്നെ അവന്‍ എത്ര തല്ലി...എന്നെ അതൊന്നും വേദനിപ്പിച്ചില്ല.പറക്കമുറ്റാന്‍ ആയപ്പോള്‍ അവന്‍റെ കണ്ണുകളില്‍ കണ്ട തിളക്കംഎന്നെ വല്ലാതെ മുറിവേല്‍പ്പിച്ചു.ഞാന്‍ വേണ്ടാത്തവളായി....ഒന്നും പറഞ്ഞാല്‍ കേള്‍ക്കില്ല.
വൃദ്ധ സദനത്തിന്റെ പൂജ ഹാളില്‍ എന്നെ കുടിയിരുത്തി അവന്‍ നടന്നുമറഞ്ഞത് ഇപ്പോഴും കണ്ണുകളില്‍ കാണുന്നു.
എന്‍റെ പ്രായക്കുടുതലും കഠിനമായ ജോലിയും കാരണംമുതുകു വളഞ്ഞു .കണ്ണുകളിലെ തിമിരം കാരണം കാണാനും വായിക്കാനും കുറച്ചുവിഷമവും ഉണ്ട്.അവന്‍ പെട്ടെന്ന് കയറി വന്നാല്‍ കാണണ്ടേ.അവനെ മനസ്സിലായില്ലെങ്കില്‍ സങ്കടം ആവില്ലേ.അത് കൊണ്ട് കണ്ണിനു തിമിരത്തിന്റെ ശത്രക്രിയ നടത്തണം.കുറെ പറഞ്ഞു നോക്കി.ആരും കേട്ടതായി ഭാവിക്കുന്നില്ല.അവന്‍റെ മുഖം ഒന്ന് കൂടി കണ്ടിട്ട് മരിച്ചാല്‍ മതിയായിരുന്നു.ഈശ്വര......പുറത്തു ഒരു ഒച്ച കേള്‍ക്കുന്നത് അവന്റെയല്ലേ...കൈപ്പത്തി പുരികം തൊട്ടു....കുര്‍പ്പിച്ചു നോക്കി....ശബ്ദം അവന്‍റെ തന്നെ അല്ലെ...ചെവികള്‍ വട്ടം പിടിച്ചു...ഇല്ല......എനിക്ക് തോന്നിയതാവും..
സുന്ദരന്‍ ....നല്ല വെള്ള മുണ്ട്.....തേച്ച ഷര്‍ട്ട്‌ ....ചുണ്ടില്‍ ചിരി....മീനാക്ഷി അമ്മ ഞെട്ടി....വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു.....ഇപ്പഴാണോ എന്നെ കാണാന്‍ വരുന്നത്വാസുവേട്ടാ.....ഒരു വാക്ക് പോലും പറയാതെ എന്നെ തനിച്ചാക്കി എന്തിനാ പോയത്...ചോദിക്കും ഞാന്‍....അടുത്തു വരട്ടെ....കണ്ണുകള്‍ തിളങ്ങി....എനിക്കിപ്പോ കാണാം....വാസുവേട്ടാ...." അമ്മു......വന്നോളു.....എല്ലാം ഭംഗിയായി....ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്കാലമേറെയായി..."ചെറുപ്പക്കാരിയുടെ ആവേശത്തോടെ ചാടി എഴുന്നേറ്റു.വാസുവേട്ടാ....മോനെ കാണണ്ടേ.....അവന്‍ വന്നോട്ടെ...." വേണ്ട അമ്മു....കുറച്ചു കഴിഞ്ഞാല്‍ അവന്‍ വന്നോളും....ഇങ്ങു വന്നോളു...ഞാന്‍ ഇല്ലേ...."വാസുവേട്ടന്റെ കൈ പിടിച്ചു മീനാക്ഷി അമ്മ നടന്നു മറഞ്ഞു..

രണ്ടാം ഭാവം..............( കഥ ...)

മാവുകള്‍ പൂത്തുനില്‍ക്കുന്ന പേരുള്ള വലിയ തറവാട്. മുറ്റം നിറയെ ചിതറിക്കിടക്കുന്ന മാമ്പൂക്കള്‍.ഇല കൊഴിയുന്ന ശിശിരകാലം കടന്നു വരുന്നതെ ഉള്ളു.
തറവാടിന്റെ പിന്നിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ നൂറു വാരനടന്നാല്‍ പൊട്ടിപ്പോളിഞ്ഞു കിടക്കുന്ന അമ്പലം.അമ്പലത്തിനോടു ചേര്‍ന്ന് കിടക്കുന്ന പത്തായപ്പുരയുടെ അവശിഷ്ടങ്ങള്‍
രൌദ്ര ഭാവത്തിലുള്ള പ്രതിഷ്ഠ.കൃഷ്ണ ശിലയില്‍ തീര്‍ത്ത വിഗ്രഹംചില ഭാഗങ്ങള്‍ അടര്‍ന്നു പോയിട്ടുണ്ട്.നിവേദ്യം കിട്ടാതെ അലയുന്ന ദേവത.അര്‍ച്ചനകള്‍ മുടങ്ങിയിട്ട് കാലമെത്രയായി.അറിയില്ല.നഷ്ട സ്വപ്നങ്ങളുടെ സ്മാരകമായി നിലനില്‍ക്കുന്ന തൂണുകള്‍.തലമുറകളുടെ ശാപം പേറിയപോലെ മോന്തായം തകര്‍ന്ന ശ്രീകോവില്‍ശപിക്കപ്പെട്ട ജന്മങ്ങള്‍ തകര്‍ത്തെറിഞ്ഞ തലമുറകളുടെ പാരമ്പര്യം.
എനിക്ക് ഒരു കാലത്തും സ്വസ്ഥത കിട്ടില്ല.ഉണ്ണിമായ ഓര്‍ത്തു.കുടുംബ കലഹം മൂലം ഉണ്ടായ പൊട്ടിത്തെറി.അവകാശ തര്‍ക്കങ്ങള്‍ വെരോടിയ മണ്ണ്.ആറടി മണ്ണിന്റെ മക്കള്‍ക്ക്‌ ഇതില്‍ എന്ത് അവകാശം..?മനസ്സില്‍ കൂടി മിന്നല്‍ പിണര്‍ പോലെ കടന്നു പോയ ചിന്തവെറുതെയാണോ കൂട്ട്കുടുംബങ്ങള്‍ തകര്‍ന്നത്.
കാടും മുല്‍പടര്‍പ്പുകളും ......എല്ലാവര്ക്കും പോകാന്‍ പേടിയാണ്.ഇഴ ജന്തുക്കള്‍ക്ക് ഒളിച്ചു കഴിയാന്‍ വേറെ പോകണ്ട.ഒറ്റ വരി പാതയിലൂടെ തന്നെ നടക്കണം.ചിലപ്പോള്‍ തൊട്ടാവാടികള്‍ തലോടും
ഒരു തിരി വെക്കണം. മുടക്കാറില്ല.പൂജ മുടങ്ങിക്കിടന്നാലും തിരി വെക്കാന്‍ ഉണ്ണിമായ മറക്കാറില്ല.കുട്ടികളെ കൊണ്ട് വരാന്‍ പറ്റില്ല.ചെറിയതല്ലേ.മൂത്തത് നിര്‍മല. അഞ്ചു വയസ്സല്ലേ ആയുള്ളൂ.രാവിലെ എണീക്കില്ല.ഗിരീശന്‍ ഇപ്പോഴും അമ്മമ്മയുടെ കൂടെ തന്നെ ഉണും ഉറക്കവും.മൂന്ന് വയസ്സ് ഇപ്പോള്‍ ആകും.
ആഢ്യത്തമുള്ള തറവാട്.പേര് കേട്ട കുടുംബംഒരു നാട് തന്നെ കുടുംബത്തിന്റെ പേരില്‍ അറിയപ്പെടുന്നത് തന്നെവലിയ കാര്യം.അടുക്കള പണിക്കു അമ്മിണി.പുറം ജോലിക്ക് മാത.പിന്നെ ഇപ്പോഴും സഹായത്തിനു അപ്പുണ്ണി.മനസ്സാക്ഷി സൂക്ഷിപ്പ്കാരി ജാനകി..വീട്ടിലെ കറവക്കാരന്‍ .
എല്ലാവരും അച്ഛന്റെ ആശ്രിതര്‍ ആയിരുന്നു.അച്ഛന്റെ മരണത്തില്‍ ദുഖിച്ചതു കൂടുതല്‍ അവരായിരുന്നു.
രാജേട്ടന്‍ വന്നു പോയിട്ട് കുറെ ആയി.മദ്രാസില്‍ ആണ് ജോലി.ഗള്‍ഫ് കാരനെ പോലെ കൊല്ലത്തില്‍ ഒരിക്കലെ വരൂ.ഞാന്‍ മഹാബലി എന്ന് വിളിച്ചു കളിയാക്കും
കുറെ പെട്ടികള്‍ ഉണ്ടാകും. നിറയെ സാധനങ്ങളും.കുട്ടികള്‍ക്ക് അച്ഛന്‍ ഒരു അപരിചിതന്‍സംശയത്തിലുള്ള അവരുടെ നോട്ടം രാജേട്ടനെ വിഷമിപ്പിച്ചു.രണ്ടാഴ്ച കഴിയുമ്പോള്‍ രാജേട്ടന്‍ പോകും.ഞാന്‍ വീണ്ടും ഒറ്റയ്ക്ക്.
പക്ഷെ ചിതല്‍ അരിക്കുന്ന അമ്പലം മനസ്സിന്‍റെ നോവായ്‌ കിടക്കുന്നു.സര്‍പ്പം മാണിക്യം കൊണ്ടു പോകുന്നത് കണ്ടിട്ടുണ്ട് ഉണ്ണിമായ.അത് കാണുന്നത് നല്ലതാണത്രേ.അതിരാവിലെ എണീക്കും. പുരയിടത്തിലെ വലിയ കുളത്തില്‍ കുളിക്കും.കുളപ്പുര തന്നെ രണ്ടായി പകുത്തതാണ്.പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ .അഴിച്ചിട്ടാല്‍ മുട്ട് കവിയുന്ന കാര്‍കൂന്തല്‍
പട്ടെന്ന് രാജേട്ടനെ ഓര്‍മവരും.മുടി കൊണ്ടു മാത്രം മാറ് മറച്ചു കാണാന്‍ രാജേട്ടന് വല്യ ഇഷ്ടമാണ്.കള്ളന്‍.ചെമ്പരത്തി താളി കൂടെ കൊണ്ടു വരുംഎണ്ണ മായം കളയണ്ടെ.ഒറ്റ മുണ്ട് മാറിനു മീതെ ചുറ്റും.രൂപ സൌകുമാര്യം വേണ്ടുവോളംഏത് കാലത്തായാലും ഒളി നോട്ടക്കാര്‍ ജന്മമെടുക്കും.
നേരം പുലരുമ്പോഴേക്കും കുളിയും കഴിഞ്ഞിരിക്കും .ഒരു തിരി വെച്ചു മടങ്ങും." ദൈവമേ.....എന്നെ കാക്കണേ ..."സര്‍പ്പക്കാവിന്റെ അരികിലൂടെ വേണം കുളത്തിലെത്താന്‍ .
മനശുദ്ധിയുള്ളവര്‍ക്ക് മാത്രേ സ്വര്‍ണ നിറത്തിലുള്ള പാമ്പിനെ കാണാന്‍പറ്റു.ഉണ്ണിമായ ഭാഗ്യവതിയാണ്.ചെറുവിരല്‍ വണ്ണത്തില്‍ ഒരടി മാത്രം നീളമുള്ള സ്വര്‍ണ്ണ പാമ്പ്.മിക്കവാറും ചൊവ , വെള്ളി ദിവസങ്ങള്‍ ഉണ്ണി പാല് കൊടുക്കും.കുളിച്ചു കഴിഞ്ഞേ സര്‍പ്പക്കാവില്‍ കയറു.സര്‍പ്പത്തിന്റെ തലകള്‍ കൊത്തിയ ശില്പങ്ങള്‍ വെച്ച തറ ഉണ്ട് അവിടെ.പിന്നിലായി വള്ളികള്‍ പടര്‍ന്ന ഒരു മരവുംഒരു കാടു പോലെ തോന്നും ഉണ്ണിക്ക്. എപ്പോഴും.ശ്രദ്ധിച്ചു നടക്കണംനാഗ രാജാവ് , ഭാര്യ , മക്കള്‍ ....നൂറും പാലും നേദ്യം ...ആയില്യം നാള് വിശേഷം.
ഉണ്ണിമായ നടന്നു പോകുമ്പോള്‍ പാതി മയക്കത്തിലുള്ള ജീവ ജാലങ്ങള്‍ മെല്ലെകണ്ണ് തുറക്കും.ഇളം കാറ്റു തഴുകുമ്പോള്‍ ഉണ്ണിക്ക് കുളിര് കോരും.തന്നെ പുണരുവാന്‍ വന്ന വരുണ ദേവനൊടു നന്ദി പറയും.പുരുഷന്റെ സാമീപ്യം കിട്ടാന്‍ ഇനിയും നാളുകള്‍ ഏറെ ഉണ്ട്കൊല്ലത്തില്‍ ഒരിക്കല്‍ വരുന്ന വിരുന്നു കാരനായ ഭര്‍ത്താവ് .പതിനഞ്ച് ദിവസത്തെ കൂടി ചേരല്‍.ഉണര്‍ന്നു വരുബോഴേക്കും പോകാന്‍ തിരക്കാവും.
സ്വപ്‌നങ്ങള്‍ ചിറകു വിടര്‍ത്തിയ ദിവസങ്ങളില്‍ ആറു കുതിരകളെ പൂട്ടിയ തേരില്‍ വരുന്ന കാമുകന്‍ ഉണ്ട് ഉണ്ണിക്ക് .സര്‍പ്പങ്ങള്‍ ഇണ ചേരുന്നത് നോക്കി നിന്ന ഉണ്ണിയെ അച്ഛന്‍ അടിച്ചിട്ടുണ്ട് . ചെറുപ്പത്തില്‍....സ്നേഹം ഉണ്ട് ..... എന്നെ മുഴുവന്‍ പേരും അച്ഛന്‍ വിളിക്കില്ല.ഉണ്ണി എന്നാ വിളി ....വളര്‍ച്ചയുടെ പടവുകള്‍ കയറുന്തോറും സര്‍പ്പങ്ങളെ നോക്കി അവള്‍ നടന്നു.വീട്ടില്‍ വന്നു സംഗീതം പഠിപ്പിച്ചിരുന്നു ഉണ്ണിയെ.അന്ന് മാഷിനോട് അടക്കാന്‍ ആവാത്ത അനുരാഗം മുളച്ചിരുന്നു.എന്തിനോടും പ്രണയിക്കാനായിരുന്നു ഇഷ്ടം.മൂളി പാട്ടു പാടി നടക്കും.
ഒറ്റ മകളായി വളര്‍ന്നതിന്റെ വിഷമം ഉള്ളില്‍ ഒതുക്കും.കാക്കയോടും പൂച്ചയോടും സംസാരിക്കും .തൊഴുത്തില്‍ കന്നുകാലികള്‍ക്ക് വെള്ളം കൊടുക്കാന്‍ പോകും.അപ്പുണ്ണി വന്നു പാല് കറക്കുന്നത്‌ നോക്കി നില്ക്കും.പാടത്ത് പൂട്ടാന്‍ കൊണ്ടു പോകുന്ന കൂറ്റന്‍ രണ്ടു കാളകള്‍ ഉണ്ട്.നല്ല മസിലുകളുള്ള ഹംസ അവയെ കൊണ്ടു നടക്കും.ഹംസ കാണാതെ മസിലുകളെ നോക്കും.പച്ച പാവാട ഉടുത്തു പാടത്ത്‌ കന്നു പൂട്ടുന്നത് നോക്കി നില്ക്കും
എന്തെല്ലാം അതിശയങ്ങള്‍......എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ആലോചിച്ചു കുളക്കടവില്‍ ഇരിക്കും.ജാനകി കുളം വരെ അനുഗമിക്കും.അവള്ക്ക് ഇറങ്ങാന്‍ പാടില്ലത്രേ.ഞാന്‍ ഇറങ്ങിക്കോളാന്‍ പറയും.പക്ഷെ ജാനകി ഇറങ്ങില്ല.പുറം തേച്ചു തരാന്‍ പറയും. കരയില്‍ ഇരുന്നു മഞ്ഞള്‍ അരച്ചതും താളിയും തേച്ചു തരും. ആരും കാണാതെ......ജാനകി പറയും..." രണ്ടു പ്രസവിച്ചതാന്നു പറയില്ല ട്ടോ ...."ജാനകി തേച്ചു തരുമ്പോള്‍ കണ്ണുകള്‍ അടച്ചു ഇരിക്കും..... ഒരു കുളിരുള്ളകൈകള്‍ ആണ് എന്ന് പറയും.
കല്‍പ്പടവില്‍ ഇരുന്നു കാലുകള്‍ വെള്ളത്തിലേക്ക് ഇട്ടു കിടക്കും.ശരീരം മുഴുവന്‍ സോപ് തേച്ചു തരാന്‍ പറയും.ആ തലോടലില്‍ മയങ്ങി പോകും....വേലിയേറ്റത്തിന്റെ നാളുകളില്‍ ജാനകിയാണ് എനിക്ക് ഒരാശ്രയം.എന്നെ കട്ടിലില്‍ കിടത്തി ദേഹം മുഴുവന്‍ ഉഴിഞ്ഞു തരും.എന്റെ പല ആഗ്രഹങ്ങളും ജാനകി നിറവേറ്റി തരും.ആരും കാണാതെ ജാനകിക്ക് പണം കൊടുക്കും...തറവാട് വീടിന്റെ മുകളിലത്തെ നിലയിലാണ് ഉണ്ണിയുടെ മുറി.
വലിയ കട്ടില്‍. ...... ചുമര്‍ നിറയെ ചിത്രങ്ങള്‍.....രവിവര്‍മ ചിത്രങ്ങളെ നോക്കി ഉണ്ണിമായ കുറെ നേരം നില്ക്കും.വലിയ നില കണ്ണാടി ......അതിന് മുന്നില്‍ വിവസ്ത്ര ആയി അവളിരിക്കും.കട്ടിയുള്ള മുടി അഴിച്ചിട്ടു സ്വയം ആനന്ദിക്കും.
തെയ്യവും തിരയും നിറഞ്ഞാടിയ അമ്പല നട ....കാല്പാടുകളുടെ അവശേഷിപ്പ് മാത്രം ബാക്കി .നിലവിളക്കുകള്‍ കത്തിയ കാലമൊന്നും ഉണ്ണിക്ക് അറിയില്ല.ചുറ്റുവിളക്കിന്റെ അവശിഷ്ടങ്ങള്‍ ഒന്നും ബാക്കിയില്ല.താലപ്പൊലി നടന്നത് അവളുടെ അച്ഛന് മാത്രേ ഓര്മ ഉള്ളു.കാലത്തിന്റെ കുത്തൊഴുക്കില്‍ എടുത്ത്‌ വെക്കാന്‍ ഒന്നുമില്ലാത്ത അമ്പലനടയില് ‍അവള്‍ നില്ക്കും.ഒരു തിരി വെക്കും.
ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ പറ്റാത്തത് ഇതിന്റെ ശാപം ആണെന്ന് കരുതും.കല്യാണം കഴിഞ്ഞെങ്കിലും ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചിട്ടില്ല.അച്ഛനും അമ്മയും ഇല്ലാത്ത രാജേട്ടന്റെ വീട് ഒരു പ്രേതാലയം പോലെ തോന്നി.പിന്നെ ഭേദം അവനവന്‍ ജീവിച്ച നാടും വീടും തന്നെ.ഇടക്ക് ആലോചിക്കും...." രാജേട്ടന് എന്നെ കൊണ്ടു പോയാല്‍ എന്താ...?"കുട്ടികളെ അവിടെ പഠിപ്പിച്ചു കൂടെ...?എന്റെ പ്രായം കടന്നു പോകുന്നത് രാജേട്ടന് അറിയില്ല എന്നുണ്ടോ....?
രാജേട്ടന്റെ ഫ്ലാറ്റില്‍ ഭക്ഷണം പാകം ചെയ്യാന്‍ വരുന്ന ഒരു തമിഴത്തി ഉണ്ട്കറുത്തിട്ടാണെങ്കിലും കാണാന്‍ നല്ലതാണെന്ന് രാജേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്.ഇനി അവരുമായി എന്തെങ്കിലും ബന്ധം....?എനിക്ക് രണ്ടു കുട്ടികളെ സമ്മാനിച്ച ശക്ത്തനായ പുരുഷന്‍ തന്നെയാണ് രാജേട്ടന്‍.ഇത്രത്തോളം സഹന ശക്തി രാജേട്ടന് ഉണ്ടോ....?ചിന്തകള്‍ കാടു കയറുമ്പോള്‍ ഉണ്ണി പറയും...."പാവം രാജേട്ടന്‍...."ഞാന്‍ എന്തൊക്കെയോ പറഞ്ഞു ...എന്തോ വിചാരിച്ചു....എന്നാലും ഇത്ര കാലം വിട്ടിരിക്കാന്‍ എങ്ങിനെ പറ്റുന്നു...?ഇപ്പോള്‍ എനിക്ക് 25 വയസ്സ് അല്ലെ ആയിട്ടുള്ളൂ .അച്ഛന്റെ നിര്‍ബന്ധം എന്നെ നേരത്തെ കല്യാണം കഴിപ്പിച്ചു.മാറില്‍ തല ചായ്ച്ചു കിടക്കുന്നത് എപ്പോഴും ഓര്‍മയില്‍ ഓടി വരും.മാറത്തെ രോമങ്ങളില്‍ കൂടി വിരലോടിക്കുമ്പോള്‍ അറിയാതെ കിട്ടുന്നനിര്‍വൃതി.പുരുഷന്റെ സാപീപ്യം കിട്ടാനും വേണം ഒരു ഭാഗ്യം.രണ്ടു പ്രസവം കൊണ്ടൊന്നും എന്റെ ശരീര സൌന്ദര്യം പോയിട്ടില്ല.കണ്ണാടിക്കു മുന്നില്‍ ഞാന്‍ എത്ര തവണ നോക്കുന്നതാ ....?രാജേട്ടന്‍ പറയും.." ആത്മാവില്‍ കൊളുത്തി വലിക്കുന്ന കണ്ണുകളാണ്നിനക്ക് ...കുറച്ചു നേരം നോക്കി നിന്നാല്‍ ഞാന്‍ നിന്‍റെ അടിമ ആകും ഉണ്ണി.....'" എന്നാല്‍ എന്നെയും കൊണ്ടുപോകു രാജേട്ടാ ....""ഞാന്‍ ഒന്ന് സെറ്റില്‍ ആവട്ടെ..."ഉണ്ണി വിചാരിച്ചു .....കാണുമ്പോള്‍ മാത്രേ രാജേട്ടന് പ്രേമം ഉള്ളു...
തറവാട്ടില്‍ ഇപ്പോള്‍ ആളുകളെ ഇല്ലഒഴിഞ്ഞു കിടക്കുന്ന ഔട്ട് ഹൌസ്.ഒരു ഡ്രില്‍ മാസ്റ്റര്‍ വാടകക്ക് ചോദിച്ചിട്ടുണ്ട്.ആളെ നോക്കി വേണം കൊടുക്കാന്‍ എന്ന് രാജേട്ടന്‍ പറഞ്ഞു.ഇന്നു വരാം എന്ന് പറഞ്ഞിട്ടുണ്ട്......വരട്ടെ....നോക്കാം....അടുത്ത സ്കൂളില്‍ ആണ് ജോലി....നടന്നു പോകാവുന്ന ദൂരം..ഉണ്ണിമായ ഒന്നു ചമഞ്ഞു ഇരുന്നു....കണ്ടാല്‍ മോശം തോന്നരുത്‌.പിന്നെ എല്ലാം തിരുമാനിക്കുന്നതും ഉണ്ണി തന്നെ.
കാന്തിക ശക്തിയുള്ള കണ്ണുകളുമായ്‌ ഒരു ചെറുപ്പക്കാരന്‍ കടന്നു വന്നു.ആറടി ഉയരം. വിരിഞ്ഞ മാറിടം....ആരും ഒന്നു നോക്കും. ബലിഷ്ഠമായ കൈകള്‍.കണ്ടപ്പോള്‍ തന്നെ ഉണ്ണിക്ക് ആളെ ഇഷ്ടമായി." പേരെന്താ.....?""ദിവാകരന്‍....വീട് വടക്കാണ്‌.... ഔട്ട്‌ ഹൌസ് കിട്ടിയാല്‍ നന്നായിരുന്നു..."വിനയം ഉണ്ട്....കാണാന്‍ സുന്ദരന്‍...ക്ലീന്‍ ഷേവ് ....സുമുഖന്‍....മാഷ്‌ തറവാടിലെ ഔട്ട് ഹൌസില്‍ താമസം ഉറപ്പിച്ചു...ഉണ്ണിയുടെ വേഷ ഭൂഷാധികള്‍ക്ക് മാറ്റം വന്നു....കണ്ണുകളില്‍ സുറുമ എഴുതി....സൌകര്യങ്ങള്‍ നോക്കാന്‍ ഔട്ട് ഹൌസില്‍ പോവുക പതിവായി...കണ്ണുകള്‍ പരസ്പരം ഉടക്കി...കാച്ചിയ എണ്ണ തേച്ചു കുളിക്കും....വാസന സോപ് ....ചന്ദന തൈലം പുരട്ടും.സ്കൂള്‍ വിട്ടു വരുന്ന മാഷിനെ കാണാന്‍ മുകളിലുള്ള കിളി വാതില്‍ തുറന്നിടും.തല ഉയര്ത്തി ചന്തത്തില്‍ നടന്നു വരുന്ന മാഷിനെ നോക്കി ഇരിക്കും...മുല്ല പൂക്കുന്ന സമയം ആയാല്‍ അപ്പുണ്ണി പറച്ചു കൊടുക്കും.മാഷിനോടുള്ള അടുപ്പം വളരെ പെട്ടെന്നാണ് ഉണ്ണിയുടെ ജീവിതത്തില്‍മാറ്റത്തിന് കാരണമായത്‌.ഉണ്ണിമായയുടെ കൊളുത്തി വലിക്കുന്ന കണ്ണുകള്‍ മാഷിലെക്കും നീണ്ടു ചെന്നു...പുരുഷന്റെ ഗന്ധം ഏല്‍ക്കാതെ കുറെ കാലം ആയില്ലെ...

ആഴക്കടലിന്റെ നിശബ്ദത ........പലപ്പോഴും കണ്ണുകള്‍ കൊണ്ട് മുദ്രകള്‍ കൈമാറിയ മാഷിന്റെ മാറില്‍തല ചായ്ച്ചു അവള്‍ കിടന്നു.പിണയുന്ന സര്‍പ്പങ്ങളുടെ ശീല്‍ക്കാര ശബ്ദം ഓര്മ വന്നു.കുതിര കുളമ്പടി ഒച്ചകള്‍....സ്വപ്ന കാമുകന്‍....സൂര്യശോഭയുള്ളവന്‍.തിരയടിച്ചു ഉയരുന്ന തിരമാലകള്‍.വര്‍ണ്ണങ്ങള്‍ വാരിയെറിഞ്ഞ സ്വപ്ന വീഥികള്‍യൌവനം ആവാഹിച്ച കടഞ്ഞെടുത്ത വിത്ത് കാള....വേലിയിറക്കത്തിന്റെ തളര്‍ച്ചയില്‍ വേര്‍പെട്ടു കിടക്കുമ്പോള്‍ഉണ്ണി ഉറപ്പിച്ചു.ഇനി മാഷില്ലാതെ പറ്റില്ല...രാജേട്ടനെ ഞാന്‍ ചതിച്ചോ ....?ഇല്ല...ഇന്നത്തെ ജീവിതം ആണ് വലുത്...നാളെ രാജേട്ടന്‍ വന്നില്ലെങ്കിലോ ?
കണ്ണുകള്‍ കൊണ്ട് മാഷിന്റെ ശരീരത്തില്‍ ഒന്ന് ഉഴിഞ്ഞു നോക്കി.പടിയിറങ്ങുമ്പോള്‍ ഉണ്ണിമായയുടെ മനസ്സ് പറഞ്ഞു...." എനിക്ക് ജീവിക്കണം....മോഹങ്ങള്‍ ബാക്കി വെച്ച് എത്ര കാലം....രാജേട്ടന്‍ വന്നോട്ടെ.....മാഷ്‌ പോവാതിരുന്നാല്‍ നന്നായിരുന്നു..."
തെല്ലു തളര്‍ച്ചയോടെ തറവാടിന്റെ കോണിപ്പടികള്‍ കയറുമ്പോള്‍ഒരു സ്വപ്നത്തിന്റെ ആലസ്യത്തില്‍ എന്ന പോലെ വേദനിക്കുന്നശരീര ഭാഗങ്ങളില്‍ ഉണ്ണിമായ മെല്ലെ തടവിക്കൊണ്ടിരുന്നു.
( ശുഭം.....)

Monday, October 5, 2009

മീരയുടെ ഡയറി -2

( ഇത് വായിക്കുന്നവര്‍ ഒന്നാം ഭാഗം വായിക്കാന്‍ അപേക്ഷ ..തുടര്‍ച്ചയാണ്.....) രണ്ടാം ഭാഗം.......മീരയുടെ ഡയറി....
ഇന്ന് എനിക്ക് ഒഴിവു ദിവസം.....ഡയറിക്കുറിപ്പുകള്‍...മനസ്സിനെ വല്ലാതെ മഥിചിരിക്കുന്നു...മുറിവ് സമ്മാനിച്ചു കടന്നു പോയ ദിനങ്ങള്‍ ...ഇന്ന് എന്തായാലും കുറെ വായിക്കണം....അടച്ചുവെച്ച പെട്ടിയില്‍ നിന്നും ഡയറി പുറത്തെടുത്തു....ചന്ദന ഗന്ധം പോയിട്ടില്ല..വായിച്ച പേജുകള്‍ മറിച്ചു.....
വീണ്ടും അവളെ ഒന്ന് കാണണം എന്ന് തോന്നി..ഒന്നാം പേജിലെ ഫോട്ടോ ഒന്ന് കൂടെ നോക്കി....മനസ്സില്‍ പറഞ്ഞു ..." ഇത് വേണമായിരുന്നോ....മീരാ ....."
നോക്കട്ടെ......." ഞാന്‍ എഴുതിയത് എപ്പോഴെങ്കിലും നിനക്ക് ഫീല്‍ ചെയ്തിട്ടുണ്ടോ.?എന്ത് വിചാരിച്ചാലും കുഴപ്പമില്ല......പക്ഷെ ....നീയറിയണം..."കണ്ണുനീരിന്റെ ഉപ്പു രസം പടര്‍ന്ന വരികള്‍.....
കൊച്ചു കവിതകള്‍ ഒരു ബന്ധവും ഇല്ലാതെ കിടക്കുന്നു..ചിലത് കവിത പോലെ.....ചിലത് ഗദ്യം പോലെ....എന്നാലും വായിക്കട്ടെ...." ഇന്നലെകളില്‍ മുങ്ങിത്താഴാന്‍ എനിക്ക് ആഗ്രഹം ....പക്ഷെ....കഴിയില്ല എന്ന സത്യം ഒരു നൊമ്പരം മാത്രമായി എന്നില്‍അവശേഷിക്കുന്നു ..........."
" ഞാന്‍ പാടുമ്പോള്‍ സദസ്സ് കൂടെ ആടും....ഞാന്‍ പാടുമ്പോള്‍ കൂടെ ആടും....ഞാനൊന്നു അടിതെറ്റിപ്പോയാല്‍ .......?"
ജനം ചിരിക്കും...നീ ചിരിക്കുമോ ....?ഞാന്‍ അവരെ നോക്കി പല്ലിളിക്കും ....എനിക്ക് നേരെ വരുന്ന കൂരമ്പുകള്‍എന്നെ സ്പര്‍ശിക്കില്ല ...എന്നെ തൊടാതെ കടന്നു പോകും...
" ചിറകൊടിഞ്ഞ പക്ഷിയാണ് ഞാനിന്നു .....കൂട്ടത്തിലുള്ള പറവകള്‍ക്ക് ഞാനിന്നൊരു ഭാരം ...."ഇറക്കി വെക്കാന്‍ അത്താണികള്‍ ഇന്നില്ല ....
നിനക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായോ ...?ഞാന്‍ ഡയറി ഒന്ന് മടക്കി ....
ഇനിയും ആലോചിക്കേണ്ടതുണ്ട് ...വാക്കുകളുടെ അര്‍ത്ഥം.....പല തവണ വായിക്കണം...മുഴുമിപ്പിക്കാതെ പോയ വരികള്‍ ഞാന്‍ കൂട്ടി വായിക്കണോ ...?
പേജുകള്‍ മറഞ്ഞു പോയത് ഞാനറിഞ്ഞില്ല ....തുറന്നു...." നൊമ്പരമില്ലാതെ ജീവിതം ....ഒഴുകിപ്പോകും നേരമില്ലമത് സത്യം....."
" നിതാന്ത സ്നേഹത്തിന്‍ കുടീരമല്ല ഞാന്‍...സ്നേഹമത് കുടിയിരക്കപ്പെട്ടവള്‍ ആണ് ഞാന്‍ ...""" നേരറിയില്ല...നെറികേട്മാത്രമായ്‌ ....ജനിച്ച മണ്ണില്‍ കാല്‍ കുത്തിയ നാള്‍ മുതല്‍..."
ചുവന്ന മഷിയില്‍ അവള്‍ എഴുതിയിരിക്കുന്നു..."ജീവിത നാടകം മുഴുവന്‍ ഞാനാടില്ല ...തിരശ്ശെലയിട്ടു വിശ്രമിക്കുമൊരു നാള്‍ ...."ഞാന്‍ ഭൂമിയെ സ്നേഹിക്കുന്നു...പുഴകളെ ....പറവകളെ....ആകാശത്തിന്റെ നീലിമയെ ....സ്നേഹിക്കുന്നു....ആ നീലിമയില്‍ അലിഞ്ഞു ചേരാന്‍ ആശിക്കുന്നു ....പ്രകൃതി എനിക്കമ്മ ....പറന്നകന്ന പറവകള്‍ എന്നില്‍ സൃഷ്ടിക്കുന്നത്‌ശൂന്യത മാത്രം .....ആ വഴി പോയ്‌ മറഞ്ഞാലോ എന്നും ചിലപ്പോള്‍ തോന്നും...മനസ്സ് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നു...ചിത്രകാരന്റെ കാന്‍വാസ്‌ പോലെ ....ഇനി വരക്കണം.....ഋതുക്കള്‍ എന്നെ തേടിയെത്തിയില്ല ....ചക്രങ്ങള്‍ കോണുകള്‍ ആയിരുന്നു ....എനിക്ക്....ഒരിക്കലും വരാത്ത ഋതുവിനെ തേടി ...അലയുന്ന ദേശാടന പക്ഷിയായ്‌ എന്‍ മനം ...." സമാന്തര വീഥിയില്‍ ചാലിക്കുമെന്‍ ആത്മാവ്‌നേരരിയാത്ത വഴികളില്‍ വിഹരിച്ചു സ്വച്ഛന്ദം ..."
നിനക്കറിയാമോ .....മനസ്സുകൊണ്ട് ഞാന്‍ എപ്പോഴേ ഇവിടം വിട്ടുപോയ്‌ ...ശരീരം മാത്രമേ ബാക്കി വെച്ചുള്ളൂ...."" എന്നിലെ ആത്മാവ്‌ പിടയുന്ന നേരം ...മരണം ജല കന്യകയായ്‌ വരുംതഴുകി ഉറക്കനായ്‌ ...എന്നേക്കുമായ്‌ ...."ഈ വരികള്‍ എന്റെ ആത്മാവില്‍ നിന്നും പറിചെടുത്തതാണ് ....എനിക്കറിയാം ....നീ എപ്പോള്‍ പലതും ഉഹിചെടുക്കാന്‍ശ്രമിക്കുന്നു....
" മരണക്കയങ്ങള്‍ ഉളിയിട്ടു ഞാന്‍ ....പോകുന്ന നേരം മാത്രമാറിയില്ല...കൂട്ടുകാരെ ........പരിഹാസച്ചിരിക്ക് ഞാന്‍...കതോര്‍ക്കില്ലാ അത് സത്യം...എനിക്കുമുണ്ടൊരു ദിവസം എന്റെതുമാത്രമായ്‌ ....ചിരിക്കുക.........മറക്കണ്ട....എല്ലാവര്‍ക്കുമുണ്ടൊരു ദിവസം....."
നീ എനിക്ക് എഴുതിയ കത്തുകള്‍ ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്....അതിലെ വരികള്‍ വായിക്കുമ്പോള്‍ ചിലപ്പോള്‍ നീ വിഷമിക്കും...എന്നാലും ഈ ഡയറി തന്നെ ഞാന് ‍നിനക്ക് സമ്മാനിക്കുമ്പോള്‍ആ വരികള്‍ ഞാന്‍ കടം കൊണ്ട് ഇതിലെഴുതും .....അല്ലെങ്കില്‍ അത് ലോകം കാണാതെ പോകില്ലേ....?
" ഒരു നാള്‍ കൊഴിയും പുഷ്പമാനെന്നറിഞ്ഞിട്ടും...വാടാ മലെരെന്നു എന്തിനു വിളിച്ചു നീ....നുകരുവാന്‍ ആവില്ലെന്നറിഞ്ഞിട്ടും നിനക്കാതെഎന്തിനോ വേണ്ടി ഞാന്‍ കാത്തിരിപ്പു സഖി."
ഒരു ചൂട് കാപ്പി ഊതിക്കുടിക്കുന്ന ലാഘവത്തോടെഞാന്‍ ആ വരികള്‍ കണ്ടെന്നു നീ കരുതിയോ ....?ഒരു പൈങ്കിളി ടച്ച്‌ ആ വരികള്‍ക്കു ഉണ്ടെന്നു ഞാന്‍ പറഞ്ഞു.അത് നിനക്ക് വിഷമം ആയി .....
" മലരേ എന്തിനു തൂകി നീ പരിമളം...ഭ്രമരങ്ങള്‍ തേന്‍ കുടിക്കാന്‍ വന്നാലോ സഖി..അറിയാതെ കൊഴിയുന്ന പൂവിതള്‍ പോലുംനിന്‍ ഹൃദയത്തുടിപ്പുകള്‍ ആയിരുന്നോ ...."
ഈ വരികളിലെ എന്നെ കുറിച്ചുള്ള നിന്‍റെ ആകാംഷ ....ഞാന്‍ അറിയുന്നു....എനിക്ക് ചുറ്റിലും പറന്നു നടക്കുന്ന വണ്ടുകളെ ഞാന്‍ അറിയും...
കൊഴിയാന്‍ മാത്രമേ ഒരു പൂവും വിരിയുന്നില്ല...പൂത്തു നില്‍ക്കുമ്പോള്‍ പരിമളം പരത്തുന്നപൂവിനു മാത്രമേ ചന്ദമുള്ളൂ .......?വാസനയില്ലാത്ത പൂവിനെ ....ആര്‍ക്കു വേണം...?
എന്‍റെ പ്രണയങ്ങള്‍ അവസാനിക്കുന്നില്ല .....രാത്രിയും പകലുകളും എന്നെ തേടി എത്തി... ....ഡാന്‍സ് ബാറുകള്‍ പുലരും വരെ കാത്തിരുന്നു...പക്ഷെ ....അതിലൊന്നും എനിക്ക് സന്തോഷിക്കാന്‍ കഴിഞ്ഞില്ല...
തേന്‍ ഉള്ള പൂവിലെ ...വണ്ടുകള്‍ തേടി വരൂ...
നിന്റെ സുഖം വെടിഞ്ഞു നീ എനിക്കായ്‌ കാത്തിരുന്നു...നിന്റെ വരികളിലെ വേദന ഞാന്‍ അറിഞ്ഞു....
" വേറൊരു തംബുരുവിന്‍ നാദമായ്‌ തീര്‍ന്നിടാന്‍....പോകുമെന്‍ ആത്മ സഖി നിനക്കായ്‌ നല്‍കിടാം ..ഞാനെന്‍ ആയുസ്സും ....ആരോഗ്യവും....."
" എന്റെ സ്വപ്ന സുഗന്ധവും പേറി നീ...എന്തിനു വാതിലില്‍ മുട്ടി ഞാനറിയാതെ ...."" മറക്കുവാന്‍ ശ്രമിക്കുമെന്‍ ആത്മാവില്‍ ഒരു പക്ഷെ....നിറയുന്ന മൌനനുരാഗവും ...തിളങ്ങുന്നു പൊന്‍തൂവലായ്‌ ....എന്നെ മറന്നുവോ ...കൂട്ടുകാരി ....ഒരു നാള്‍ എന്നെപ്പിരിയുമെങ്കിലും ...."
എനിക്ക് എല്ലാം മനസ്സിലായില്ല എന്ന് നീ വിചാരിക്കരുത് ...നിന്റെ മനസ്സിന്റെ വിങ്ങല്‍ ഞാനറിയുന്നു.....അഗ്നി ശുദ്ധി വരുത്തി...ഞാന്‍ കൂടെ വരില്ല...കാരണം ഞാന്‍ തന്നെ അശുദ്ധിയുടെ പര്യായമല്ലേ ...?എന്റെ വിഷമങ്ങള്‍ എന്നും നിന്നെ ആവശ്യമില്ലാതെഅലട്ടിയിരുന്നു...കത്തിലെ വരികള്‍ ഞാന്‍ ചേര്‍ക്കുന്നു..." ഞാനുണ്ട് നിന്നോടൊപ്പം ....പങ്കിടാന്‍ സന്തോഷമല്ലാതെ ...ദുഖവും ...സഖി എന്നും..."ഒരു കാര്യം ചെയ്യുമോ...?സന്തോഷം എല്ലാം നീ എടുത്തോ ....ദുഃഖം എനിക്കിങ്ങു തന്നേക്കു....അപ്പൂപ്പന്‍ താടിപോല്‍ ഊതിപ്പരപ്പിക്കാം...നിന്നുള്ളിലൂരുന്ന ദുഖത്തിന്‍ ബാഷ്പങ്ങള്‍.....;
ആ വരികള്‍ എന്റെ ഹൃദയത്തെ മുറിവേല്‍പ്പിച്ചു....അതിനുള്ള മറുപടി ഞാന്‍ ഇപ്പോള്‍ തന്നെ പറയാം...
" അടുത്ത ജന്മം വേഗം വരാന്‍.....എനിക്കിപ്പോഴേ പോകണം കൂട്ടുകാര ...വേദനകള്‍ മഞ്ഞുതുള്ളി പോല്‍ അലിഞ്ഞു പോം ...കാലചക്രങ്ങള്‍ കറങ്ങിത്തിരിയുമ്പോള്‍ ..."
( thudarum........)

Saturday, October 3, 2009

മീരയുടെ ഡയറി-1

സര്‍ , ഒരു കൊറിയര്‍ ഉണ്ട്.... വാതിലടച്ചിട്ടില്ല .....തിരിഞ്ഞു നോക്കി....വാതില്‍ക്കല്‍ തന്നെ നില്‍ക്കുന്നു...ഒരു വലിയ കവര്‍ കൈയില്‍ ഉണ്ട്...ഒപ്പിട്ടു വാങ്ങി...ചാര് കസേരയില് അമര്‍ന്നു...ഫാന്‍ കറങ്ങുന്നു..തുറന്നു നോക്കി....മീരയുടെ ഡയറി ......എന്തിനാണ് മീര അത്മഹത്യ ചെയ്തത് ....?മനസ്സില്‍ പലതവണ ഇരുത്തി ചോദിച്ചു .....ഈ ഡയറി എനിക്ക് എങ്ങിനെ വന്നു ....?അല്മഹത്യക്കു മുന്‍പ് അയച്ചതാണോ ....?കൊറിയര്‍ ആകുമ്പോള്‍ വേഗം.....ഇതിപ്പോ ഒരാഴ്ച കഴിഞ്ഞല്ലോ ....
ഓരോന്ന് ആലോചിച്ചു കിടന്നു ......സമയം പോയത് അറിഞ്ഞില്ല...ചിന്തകള്‍ കുന്നു കൂടി.....ഡയറി നെഞ്ചില്‍ നിന്നും വഴുതി വീണു...
മെല്ലെ തുറന്നു.....ചന്ദന തൈലം പുരട്ടിയിരിക്കുന്നു........ഓര്‍മകള്‍ക്ക് സുഗന്ധം കൊടുത്തിരിക്കുന്നു അവള്‍......
വിറയ്ക്കുന്ന കൈകള്‍ ......ആദ്യ പേജ് തുറന്നു ....
എന്റെ ഫോട്ടോ .....അവള്‍ തൊട്ടടുത്ത്‌ .....അടിയില്‍ എഴുതിയിരിക്കുന്നു...." ഞാനിതു നിനക്ക് സമര്‍പ്പിക്കുന്നു ......അതിനു കാരണമുണ്ട് .....വഴിയെ മനസ്സിലാകും....ഞാനിതില്‍ ച്ചുംബിച്ചിട്ടുണ്ട് ......"ചുണ്ടില്‍ ലിപ്സ്ടിക്ക് തേച്ചു ഡയറിയില്‍ ഉമ്മ വെച്ചിരിക്കുന്നു...ചെമ്പകത്തിന്റെ പൂവിതള്‍ താളുകള്‍ക്കിടയില്‍ തിരുകി വെച്ചിട്ടുണ്ട് ...." ഇത് സൂക്ഷിക്കുക .....നീ ജീവിക്കുന്നിടത്തോളം കാലം......അത് കഴിഞ്ഞാല്‍ ........ഇതിനു വിലയില്ല....എന്തുമായിക്കൊള്ളട്ടെ .....ഇത് നിനക്കുള്ളതാണ് ...." ...മീര ......
മനസ്സിനോട് ചേര്‍ന്ന് നിന്ന അപൂര്‍വ്വം ചില സുഹൃത്തുക്കള്‍ എനിക്കുണ്ട്...മീരയുടെ സാമീപ്യം ഞാന്‍ ആഗ്രഹിച്ചില്ല എന്ന് പറഞ്ഞാല്‍അത് നുണയാവും.....സുഹൃത്ത് ബന്ധത്തിന് അപ്പുറം വളരാതെ പോയ ബന്ധം .....ഇനി അവള്‍ എന്നെ സ്നേഹിച്ചിരുന്നോ ....?കട്ടിയുള്ള കണ്ണടക്കുള്ളില്‍ തിളക്കമുള്ള കണ്ണുകളില്‍ഞാന്‍ ഒരിക്കലും ......അത് കണ്ടിട്ടില്ലല്ലോ .....പറഞ്ഞിട്ടുമില്ല..പക്ഷെ എന്തോ ഒന്ന് അവളെ വേട്ടയാടിയിരുന്നു എന്ന്എനിക്ക് തോന്നിയിട്ടുണ്ട് .......ഒരിക്കല്‍ ഞാന്‍ അവളെ സ്നേഹിച്ചിരുന്നു എന്നത് സത്യം...ഉള്ളിലുള്ളത് തുറന്നു പറയുകയും ചെയ്തതാണ് .....മറുപടി ഒന്നും തന്നില്ലെങ്കിലും .....വലിയ കലാകാരി...എഴുത്തുകാരി....എന്റെ വലിയ മോഹങ്ങള്‍ക്ക് ഞാന്‍ തന്നെ തിരശ്ശിലയിട്ടു .....
എന്നാലും എന്നോടവള്‍ക്ക് പറയാമായിരുന്നു ....ഡയറി ഒരു പേജിനു അപ്പുറം നോക്കിയില്ല ...ഇടയില്‍ ഓര്‍മകളുടെ വേലിയേറ്റത്തില്‍ മുങ്ങിപ്പോയി ....
രണ്ടാം പേജിന്റെ ആദ്യ വരികള്‍.....
" ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍.....ബാക്കി വെച്ച സ്വപ്നങളെ ....തനിച്ചാക്കി മറയും ..ഞാന്‍..ഒരു നാള്‍ ....നീ അറിയാതെ ...."
" ഒരു ദിവസം എന്റെ പേജുകള്‍ അവസാനിക്കും....അതിനു മുന്‍പ് ഞാന്‍ വീണ്ടും ...വായിക്കും ....അതില്‍ നിന്നെ ഞാന്‍ കണ്ടെത്തും ....കാരണം .....എന്റെ ജീവിതത്തിലെ ...ഏറ്റവും നല്ല അദ്ധ്യായം ....നീയാണ് ..."
മനസ്സിന് ചെറിയ മുറിപ്പാട് ...അവള്‍ ഇപ്പോഴേ തന്നല്ലോ....അടുത്ത പേജ് മറിച്ചു....
" നീ പ്രതീക്ഷിക്കുന്നത് എനിക്ക് തരാന്‍ പറ്റിയില്ലെന്നു വരും...എഴുത്തില്‍ ഞാന്‍ മുഴുകിപ്പോയത് കൊണ്ടാവും ......എന്ന് കരുതുക ...പക്ഷെ ...ഹൃദയത്തിനുള്ളില്‍ ഒരു സ്ഥാനം ഞാന്‍ മാറ്റിവെച്ചത് .....ചിലപ്പോള്‍....ആരും അറിയില്ല...."
മനസ്സിന് ഒരു ഘനം ............ഇനി....അടുത്ത പേജില്‍ എന്താണാവോ ?
" സ്വപ്നങ്ങള്‍ ...വളരെ വലിയതും ..ജീവിതം വളരെ ചെറിയതും..നീയെന്റെ ജീവിതം പോലെയും...നിന്റെ സ്നേഹം ഒരു സ്വപ്നംപോലെയും..."എനിക്ക് ഒന്നും മനസ്സിലായില്ല.....വീണ്ടും പല പ്രാവശ്യം വായിച്ചു....എന്താണ് അവള്‍ അര്‍ഥം ആക്കിയത്....?മനസ്സില്‍ ഒരു വിങ്ങല്‍ .....മുഴുവനും ഇന്ന് തന്നെ എനിക്ക് വായിക്കാന്‍ കഴിയുമെന്ന്തോനുന്നില്ല .....അവള്‍ സമ്മാനിച്ച പേന .....ഒരു സൌഹൃതത്തിന്റെ പ്രതീകം പോലെ ഞാന്‍ കൊണ്ടുനടക്കുന്നു ...ഒരു കാര്യം ഉറപ്പ്.....ഇതിലെവിടെയോ അവള്‍ ആ രഹസ്യം എഴുതിയിട്ടുണ്ടാവും....കണ്ടെത്തണം...ആകാംക്ഷയുടെ മുള്‍മുന കൊണ്ടു മനസ്സൊന്നു കീറിയെങ്കിലും...കാത്തിരിക്കാം...(തുടരും )"

അമ്മയുടെ മണം -3

( ഇത് വായിക്കുന്നവര്‍ ഇതിനു മുന്‍പുള്ള രണ്ടു ലക്കവും വായിക്കാന്‍ അപേക്ഷ ....)അമ്മയുടെ മണം....( മുന്നാം ഭാഗം )
പെട്ടെന്ന് ബാത്‌റൂമില്‍ നിന്നും പുറത്തിറങ്ങി ....ഇല്ല......ഒന്നും സംഭവിച്ചിട്ടില്ല ....അമ്മ ചാരിക്കിടക്കുന്നു ......അച്ഛന്‍ വീശുന്നുണ്ട് .....കതകില്‍ മുട്ട് കേട്ടു.....വാതില്‍ തുറന്നു നോക്കിയപ്പോള്‍ തടിച്ചൊരു സിസ്റ്റര്‍കൈയ്യില്‍ ഗ്ലുകോസ് നിറച്ച സിരിഞ്ഞുമായ്‌ നില്‍ക്കുന്നുഅവര്‍ ഓടി അടുത്തെത്തി ....അമ്മയുടെ ക്ഷീണിച്ച കൈത്തണ്ടയില്‍ ഞരമ്പിനു വേണ്ടി പരതി....ഗ്ലുകോസ് മെല്ലെ ശരീരത്തിലേക്ക് കയറി...ആശ്ചര്യം തന്നെ.....അമ്മ മെല്ലെ ....ഉറക്കത്തില്‍ നിന്നെന്നപോലെ കണ്ണ് തുറന്നു....എല്ലാം തിരിച്ചു കിട്ടി....എന്തായിരുന്നു എനിക്ക്....?അമ്മ ചോദിച്ചു....ഷുഗര്‍ കുറഞ്ഞതാ ......ഹൈപോ ഗ്ല്യ്സീമിയ ....എന്തായാലും ....ആശ്വാസത്തിന്റെ ദീര്‍ഘശ്വാസം ഞാന്‍ കണ്ടു...കഴിഞ്ഞ സംഭവം ഒരു സിനിമയിലെന്നപോലെ ഞാന്‍ ആവര്‍ത്തിച്ചു...അമ്മയുടെ മുഖത്തെ ഭാവവ്യത്യാസം ഞാന്‍ കണ്ടു...ആശ്വസത്താല്‍ അമ്മ ചിരിച്ചു....മുഖം വാടിത്തന്നെ ഇരുന്നു...
എന്തായിരുന്നു അമ്മയുടെ അവസ്ഥ ...?ഞാന്‍ ചോദിച്ചു...."എനിക്കൊന്നും ഓര്‍മയില്ല...."ഒന്നുമറിയാത്ത ഒരു അവസ്ഥ തന്നെ ആയിരിക്കും ...മരണവും ....ആ സംഭവം അമ്മയെ ശരിക്കും ഞെട്ടിച്ചു...അമ്മക്ക് മരിക്കാന്‍ തീരെ ഇഷ്ടമല്ലായിരുന്നു...ജീവിച്ചിട്ട് ഒട്ടും മതിയായില്ല...ആഗ്രഹങ്ങള്‍ എത്രയോ ബാക്കി ....ആയിടക്കു ജീവിതത്തിലെ സുഖ: ദുഃഖ സമ്മിശ്ര കഥകള്‍അമ്മ പറഞ്ഞു...ശരിയാണ്....സന്തത സഹചാരി ദുഃഖം തന്നെ...സന്തോഷം വിരുന്നു കാരന്‍ മാത്രം...ജാനകി പാടിയ ആ വരികള്‍ എത്ര ശരി....
ഒരു ഫൈനല്‍ ഒപിനിയനുവീണ്ടി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെനെഫ്രോലങിസ്റ്നെ കാണാന്‍ കോഴിക്കോട്ടേക്ക് പോയി...ദ്ര.തോമസ്‌ മാത്യു...അദ്ധേഹവും വിശദമായി തന്നെ പരിശോധിച്ചു....ഡോക്ടര്‍ ഇരിക്കുന്ന കസേരക്ക് പിന്നില്‍ മുകളിലായിയേശുദേവന്‍ അനുഗ്രഹിക്കുന്നു......ഏതാനും സൂക്തങ്ങളും എഴുതി വെച്ചിട്ടുണ്ട്.....ഞാനത് വായിച്ചു....മനസ്സിന്റെ ഭാരം ലഘുകരിച്ചു .....ഡോക്ടറുടെ പെരുമാറ്റത്തില്‍ അമ്മക്ക് കുറെ സമാധാനം ലഭിച്ചു ...ഒരു വെജ് ഹോട്ടലില്‍ കയറി വയറു നിറച്ചു കഴിച്ചു...മസാല ദോശയും വടയും അമ്മക്ക് നല്ല ഇഷ്ടം ...ഹോട്ടല്‍ ഭക്ഷണം എന്നും അമ്മക്ക് നല്ല പ്രിയം ...
ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ്ചെയ്തു.."ഇനി റസ്റ്റ്‌ എടുത്താല്‍ മതി....എല്ലാം സാവധാനത്തിലേ ശരിയാകു ....അമ്മ പേടിക്കണ്ട .....ഒക്കെ ശരിയാവും ....ഞാന്‍ പറഞ്ഞ പോലെ ഒക്കെ ചെയ്താല്‍ മതികേട്ടോ..."ഡോക്ടറുടെ വചനം അമ്മക്ക് അമൃതായി ....ഇനിയൊന്നും ചെയ്യാനില്ല .....അതായിരിക്കുമോ ഡോക്ടര്‍ ഉദേശിച്ചത്‌ ...?ഏയ് ...അങ്ങിനെ വരില്ല...അങ്ങിനെ വരാന്‍ ഒരു ന്യായവുമില്ല...എന്തെങ്കിലും പ്രത്യേകതയുണ്ടെങ്കില്‍ ഡോക്ടര്‍ പറയാതിരിക്കില്ല...മനസ്സില്‍ അത്രത്തോളം ഞാന്‍ ഉറപ്പിച്ചു...താമസം ആശുപത്രിയില്‍ നിന്നും ....വീട്ടിലേക്ക്‌.....
കുടുംബ ഡോക്ടര്‍ വന്നു....ചിരിച്ചു കിടക്കുന്ന അമ്മയെ നോക്കി....ദീര്‍ഘമായി തന്നെ....ഞങ്ങളെ സമാധാനിപ്പിക്കാനുള്ള ശ്രമമാണെന്ന് തോന്നി....അച്ഛന്‍ പറഞ്ഞതാണ് ശരി....." അമ്മ പോയെടോ ....."ഞാന്‍ വിശ്വസിച്ചില്ല...ദൈവങ്ങളിലുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടു .....എത്ര വഴിപാടുകള്‍ ....എന്തെല്ലാം ചെയ്തു....എന്നിട്ടും.....ഇല്ല....ഇത് അതായിരിക്കില്ല...അമ്മയുടെ മരണത്തെ സ്വീകരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല...ഷുഗര്‍ കുറഞ്ഞതായിരിക്കും ....വെപ്രാളം കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ ....പകച്ചു....അനിയനെ വിളിച്ചു....പഞ്ചസാര വെള്ളം കൊണ്ട് വരാന്‍ പറഞ്ഞു....ഞാനമ്മയുടെ പാതി തുറന്ന വായില്‍ കൂടെ ഒഴിച്ച് കൊടുത്തു....അമ്മ അസ്സലായി ഇറക്കി....ഒഴിച്ചത് മുഴുവന്‍ കുടിച്ചു.....പിന്നെ നെഞ്ച് ശക്തിയായി ഉഴിഞ്ഞു,ഞാനമ്മയുടെ പാതിയടഞ്ഞ കണ്ണുകളിലേക്കു നോക്കി,ഇടയ്ക്കു അമ്മ കണ്ണ് തുറക്കും ...എന്ന് തന്നെ കരുതി....
ജനാലയില്‍ കൂടി നോക്കി നിന്ന ഒരാള്‍ പറഞ്ഞു...നെഞ്ഞത്തെ തോല് പോവും കുട്ടി .....അതൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല .....അമ്മ കണ്ണ് തുറന്നാലോ .......ഡോക്ടര്‍ ഉമ്മറത്ത്‌ ഇരിക്കുന്നുണ്ട്‌ ...." കുറച്ചു കഴിഞ്ഞു ഇറക്കി കിടത്തിയാല്‍ മതി......"അതൊരു ആശ്വാസത്തിന്റെ കണികയായി...ആളുകളുടെ ബഹളത്തിനിടക്ക് ആരൊക്കെയോ വന്നു പോയി...ഒന്നുമില്ലാത്ത ....ശൂന്യമായ ഒരവസ്ഥ.......മനസ്സിനെ കീഴടക്കാന്‍ കഴിഞ്ഞില്ല...വികാരം വിചാരത്തിനെ മറികടന്നു ....

പുറത്തു കാറിന്‍റെ ശബ്ദം ....ചേച്ചി....രണ്ടു കൈയും പൊക്കിപ്പിടിച്ച് ആടി ഉലഞ്ഞു പാഞ്ഞു കയറി...നേരെ അമ്മയുടെ അടുത്ത് ....പിന്നെ ഒരലര്‍ച്ച .....ശബ്ദമില്ല ........ബോധരഹിതയായി കിടക്കുന്ന ചേച്ചിയെ ഞങ്ങള്‍ എടുത്ത്‌ കിടത്തി....അളിയന്‍ കരയുന്നുണ്ടായിരുന്നു ....അച്ഛന്‍ ...മകളുടെ അവസ്ഥയില്‍ ദുഖിച്ചു ...എന്നുമില്ലാത്ത പക്വതയോടെ അച്ഛന്‍ നിന്നു....എല്ലാം നോക്കി നടത്തി...ചിത വെക്കേണ്ട സ്ഥാലം അച്ഛന്‍ കാണിച്ചു കൊടുത്തു...നല്ല ധൈര്യം അച്ഛന് എവിടന്നു കിട്ടി....വെള്ളം തളിച്ചു......ചേച്ചി കണ്ണ് തുറന്നു .....പിന്നെ ഒരു കൂട്ടക്കരച്ചില്‍ .......അനിയന്മാരെ കെട്ടിപ്പിടിച്ചു കരഞ്ഞു....എന്നും അമ്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വഴിപാടുകഴിക്കുകയും ചെയ്ത ചേച്ചിയെ ദൈവം ചതിച്ചു ......
അമ്മയെ ഇറക്കിക്കിടത്തി....ഞാനൊഴിച്ചുകൊടുത്ത പഞ്ചസാര വെള്ളം പുറത്തേക്കൊഴുകി ....തലക്കല്‍ കത്തുന്ന നിലവിളക്ക് ....മുറിച്ച തേങ്ങ ....നാരയത്തില്‍ അരി...വെള്ളത്തുണി കൊണ്ട് കഴുത്തുവരെ പുതപ്പിച്ചു...കത്തുന്ന ചന്ദനത്തിരിയുടെ മണം.....അമ്മയുടെ ഗന്ധം .....ചുറ്റും കുടുംബക്കാരുടെ നാമം ചൊല്ലല്‍ ....നാരായണ .....നാരായണ.....ശബ്ദം എനിക്ക് അരോചകമായി തോന്നി....അന്നത്തെ രാത്രിയായിരുന്നു ആക്കൊല്ലത്തെ ഏറ്റവും തണുപ്പുള്ള രാത്രി..എല്ലാവരും തണുപ്പില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു .....
ചാറ്റല്‍ മഴ നിന്നു.....ഓര്‍മയുടെ ചെപ്പുകുടത്തില്‍ നിന്നുയുര്‍ന്ന കാറ്റും നിന്നിരുന്നു......അമ്മയുടെ മണമില്ലാത്ത കാറ്റ് വന്നു വീണ്ടും .....എന്നാണാവോ അമ്മയുടെ മണവും പേറി ഇനിയും കാറ്റ് വരുന്നത്..കൊല്ലത്തില്‍ എന്തായാലും വരും ....തീര്‍ച്ച......
(ശുഭം ......)

അമ്മയുടെ മണം.2

( ഇത് വായിക്കുന്നവര്‍ ആദ്യ ലക്കം വായിക്കാന്‍ അപേക്ഷ )
വാതിലില്‍ മുട്ട് കേട്ട് ഞാനുണര്‍ന്നു ....മനസ്സ് ഏതോ ലോകത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി ...വാതില്‍ തുറന്നു ......സിസ്റ്റര്‍ ആണ്....കൈയ്യില്‍ ഗ്ലുകോസ് നിറച്ച സിറിന്ജ്.....പാതി മയക്കത്തില്‍ അമര്‍ന്ന അമ്മയെ വിളിച്ചുണര്‍ത്തി ....അമ്മ സിസ്റെരെ നോക്കി....ഇനി എവിടെയാ കുത്താന്‍ ബാക്കി.....?" എനിക്കും നല്ല വിഷമം ഇല്ലേ ....? "
എന്താ ചെയ്യാ ...?വേഗം മാറണ്ടേ ....കുട്ടികളെ സമാധാനിക്കണ പോലെ പറഞ്ഞു കൊണ്ട് അവര്‍ നടന്നു...
അമ്മ ഒന്ന് മുന്നോട്ടു ആഞ്ഞിരുന്നു.....ശ്വസിക്കാന്‍ കൂടുതല്‍ സുഖം അതാണത്രേ .....അമ്മ എന്തോ പറയാന്‍ തുടങ്ങി ......ചെറുപ്പത്തില്‍ അമ്മക്ക് കണ്ണില്‍ അട്ടയെക്കൊണ്ട്കടിപ്പിചിരുന്നുവത്രേ .....ചീത്ത രക്ത്തം അത് ഉറ്റിക്കുടിക്കും.....അതിന്റെ വേദനയെക്കുറിച്ചും അമ്മ പറഞ്ഞു..പിന്നെ ....നീണ്ട ഒരു നെടുവീര്‍പ്പ് ......എന്റെ ഏട്ടനെ പോലെത്തന്നെ ഒരു ഭാഗ്യവുമില്ലത്തജന്മായി.....സ്വത്ത് വഹകള്‍ ഉണ്ടെങ്കിലും ഒന്നും ഇഷ്ടത്തിന് കഴിക്കാന്‍പറ്റാത്ത രോഗമാണ് രണ്ടുപേര്‍ക്കും .....അമ്മ പറഞ്ഞത് ശരിയാണെന്ന് തോന്നി....മുപ്പതാം വയസ്സില്‍ തന്നെ മാരകമായ പ്രമേഹ രോഗത്തിന്അടിമപ്പെട്ടു ...ജീവിതത്തിന്‍റെ കാതലായ ഭാഗം മുഴുവന്‍ തീര്‍ന്നു....
കുട്ടിക്കാലത്തെ ഒരു സംഭവം വളരെ വേദനയോടെഅമ്മ പറഞ്ഞു തന്നിട്ടുണ്ട്....സ്കൂളില്‍ പഠിക്കുന്ന കാലം...വൈകുന്നേരം സ്കൂള്‍ വിട്ടു വന്ന്‌ വിശക്കുന്ന വയറുമായിഓടി അടുക്കള വാതിലില്‍ കൊട്ടിവിളിച്ചു....കൂടെ അനിയനും ഉണ്ടായിരുന്നു....അവന്‍ ശക്തിയായി വാതിലില്‍ ഇടിച്ചു ....അമ്മ കുളി കഴിഞ്ഞു കുളത്തില്‍ നിന്നും വന്നിട്ടില്ല.....വല്ലാത്ത സങ്കടം വന്നു....വാതിലില്‍ മുട്ട് കേട്ട് അച്ഛന്‍ ദേഷ്യപ്പെട്ട്ടു വാതില്‍ തുറന്നു...മുന്നില്‍ നില്‍ക്കുന്നു അമ്മ.....അച്ഛന്‍ തലങ്ങും വിലങ്ങും അടിച്ചു...അമ്മക്ക് അതൊട്ടും താങ്ങാന്‍ പറ്റിയില്ല....അന്ന് രാത്രി ആരും കാണാതെ കിണറ്റിന്റെ അടുത്ത്‌ വന്നുഅമ്മ മരിക്കാന്‍ ആലോചിച്ചു ....അത് പറഞ്ഞ്‌.....അമ്മ ഒരു നിമിഷം തേങ്ങിയതായിഎനിക്ക് തോന്നി....കണ്ണുകളില്‍ വെള്ളമുണ്ടായിരുന്നു .....കട്ടിലില്‍ എണീറ്റിരുന്ന്....കുറെ നേരമായി ....ഇനി ഒന്ന് കിടക്കണം .....അന്ന് രാത്രി വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെഅമ്മ ഉറങ്ങി.....മനസ്സിന്റെ ഭാരം കുറെ കുറഞ്ഞിരിക്കണം....
അടുത്ത ദിവസത്തേക്കുള്ള രക്ത്തത്തിനു വേണ്ടി ഞാന്‍പുറത്തു പോയി....ആ സമയത്ത് അമ്മക്ക് ഒരു വിറയല്‍ വന്നു....ചേച്ചി അകെ പരിഭ്രമിച്ചു ....എന്നെ വിളിക്കാന്‍ പറഞ്ഞു....സിസ്റ്റര്‍ ഓടി വന്നു....ഓക്സിജന്‍ കൊടുത്തു....നോര്‍മല്‍ ആയപ്പോഴേക്കും ഞാന്‍ എത്തി...
സിസ്റ്റര്‍.....എന്താനിതിങ്ങനെ ....?ചേച്ചി ചോദിച്ചു.....ബ്ലഡ്‌ മാച്ച് ചെയ്യാത്തതുകൊണ്ടാവും .....സൂചി വലിചെടുത്തുകൊണ്ട് സിസ്റ്റര്‍ പറഞ്ഞു....
നേരം ഏറെ കഴിഞ്ഞിരിക്കുന്നു ....കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല ....ആകെ ഒരു ഭാരം .....മനസ്സിന്റെ വിങ്ങല്‍ ശരീരത്തെ ആകെ നൊമ്പരപ്പെടുത്തിയിരിക്കുന്നു ....ഒരു കാറ്റ് ....ശക്ത്തിയായി വീശി...തെക്കന്‍ കാറ്റ്....കരിമ്പനക്കാട്ടിലൂടെ ഓടി കിതചെത്തിയ കാറ്റിനുകൈതപ്പൂവിന്റെ മണം....ഞാന്‍ ശ്വാസം പിടിച്ചു...എപ്പോഴോ ഒന്ന് മയങ്ങി ......ചൂളം വിളിച്ചെത്തിയ കാറ്റ് വന്നു വീണ്ടും...അതിനു ചന്ദനത്തിരിയുടെ ഗന്ധമുണ്ടായിരുന്നു ....അമ്മയുടെ മണം......
ഓര്‍മയുടെ കയങ്ങളിലേക്ക് വീണ്ടും ഞാന്‍ കൂപ്പുകുത്തി ....ആശുപത്രി.......വരാന്തയുടെ അറ്റത്തുള്ള മുറിയില്‍ ഒരു വിരമിച്ച പോസ്റ്റ്‌ മാഷ്‌കിടന്നിരുന്നു...എല്ലാം കഴിഞ്ഞ അവസ്ഥയില്‍ ...ജീവിതത്തിലേക്ക് മടക്കമില്ലെന്ന് ഡോക്ടര്‍മാര്‍ മുദ്ര കുത്തി...വേദന സംഹാരികള്‍ക്ക് മേലുള്ള ജീവിതം....പേരിനു വേണ്ടി എന്തോ anti-biotics and b-complex..എന്റെ അച്ഛന്റെ സുഹൃത്തായിരുന്നു .....ശങ്കുണ്ണി .....ശങ്കുണ്ണി അവിടെ കിടക്കുന്നത് അമ്മക്ക് അറിയാമായിരുന്നു ....പിറ്റേന്ന് ശങ്കുണ്ണി മരിച്ചു...സ്ട്രെച്ചറില്‍ പുറത്തേക്ക് കൊണ്ട് വന്ന ശവശരീരംഅമ്മ കിടക്കുന്ന മുറിയുടെ മുന്നില്‍ കൂടി കൊണ്ടുപോയി ...ആ സമയം ഞാന്‍ വാതിലടച്ചു ....ഒച്ച കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ചുമച്ചു..സംസാരിച്ചുകൊണ്ടിരുന്നു ....കൃത്രിമമായി ഞാന്‍ ചിരിച്ചു....അമ്മയുടെ അടുത്തെത്തി..ഒന്നും സംഭവിക്കാത്തതുപോലെ ....പിന്നെ അമ്മയുടെ ശരീരത്തിലേക്ക് കയറ്റികൊണ്ടിരിക്കുന്നരക്ത്തത്തിലേക്ക് നോക്കി....അമ്മ എന്നെ നോക്കുകയാണെന്ന് എനിക്ക് മനസ്സിലായി ....ഒന്ന് കൂടി ചിരിക്കാന്‍ ശ്രമിച്ചു ....അമ്മയുടെ അടുത്തിരുന്നു ...രക്തം കയറ്റുന്ന കൈത്തണ്ടയില്‍ മെല്ലെ തടവിക്കൊടുത്തു .....സ്നേഹം മുഴുവന്‍ കൈകളിലൂടെ ഒഴുകി ....അമ്മ എന്നെ നോക്കി.....പിന്നെ പറഞ്ഞു....ശങ്കുണ്ണി ....മരിച്ചു അല്ലെ ...?എനിക്കൊന്നും പറയാന്‍ പറ്റാതായി..അന്ന് ആദ്യമായ്‌ ക്ഷീണിച്ച ശരീരത്തിലും ബുദ്ധിയുടെവികാസം ഞാന്‍ കണ്ടു....
അമ്മക്കെല്ലാം അറിയാം ...എല്ലാം മനസ്സിലാവും .....ഓര്‍മ്മകള്‍ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു അമ്മയെ....വാതിലില്‍ ആരോ മുട്ടി.......ഞാന്‍ ഉണര്‍ന്നു ......ഉണുകഴിക്കാന്‍ വരുന്നില്ലേ ....? അച്ഛന്‍...ദാ,...വന്നു....വേഗം എണീറ്റു.....കൈകാല്‍ മുഖം കഴുകി.....പേരിനു ഉണ് കഴിച്ചു.....വീണ്ടും മടക്കം .....കിടക്കയിലേക്ക്....പുതപ്പു വലിച്ചിട്ടു...ഫാന്‍ തിരിയുന്നുണ്ട്‌ .....നെഞ്ചിനകത്തെ നെരിപ്പോടില്‍ ഓര്‍മ്മകള്‍ ഈയാം പാറ്റകളെപോലെ വട്ടമിട്ടു...അടുക്കി വെച്ച ഓര്‍മയുടെ ശേഖരം ...ചിന്നിച്ചിതറി...
വീണ്ടും ആശുപത്രി ....ടെറ്റൊളിന്റെയും ഫിനോയളിറെയും സ്പിരിറ്റിന്റെയുംകൂടിക്കലര്‍ന്ന മണം.....അമ്മയെ ആദ്യമായി അഡ്മിറ്റ്‌ ചെയ്ത ദിവസം...ഞാന്‍ മറക്കില്ല....രാവിലെ കുറച്ചു മാത്രം ഭക്ഷണം .....പുറമേ ഒരു ഡസന്‍ ഗുളികകള്‍ ....മധുരമില്ലാത്ത ചായ...ക്ഷീണം കൊണ്ട് കൈകാലുകള്‍ ചലിക്കതായി...എങ്ങിനെയോ ആശുപത്രില്‍ എത്തിച്ചു....അമ്മ സംസാരിച്ചില്ല....കണ്ണുകള്‍ പാതി തുറന്നിരുന്നു...അബോധാവസ്ഥ എന്ന് പറയാന്‍ പറ്റില്ല....ശരീരമാകെ തളര്‍ന്നിരുന്നു ...കൈകാലുകള്‍ കുഴഞ്ഞു തന്നെ ഇരുന്നു....എന്തുപറ്റി എന്ന് മനസ്സിലായില്ല.....അതിനിടയില്‍ ലാബ്‌ ടെസ്റ്റ് ബ്ലഡ്‌ കൊണ്ടുപോയി ....
വീട്ടില്‍ നിന്നും കൊണ്ടുവന്ന ചോറും കറികളും ഒരു പാത്രത്തില്‍കുഴച്ച് അമ്മക്ക് കൊടുക്കുന്ന ....അച്ഛന്‍...അച്ഛന്റെ കണ്ണുകളില്‍ കൂടി കണ്ണുനീര്‍ ജലധാരയായി....അമ്മയെ ചാരിയിരുത്തി....കൊടുത്തുകൊണ്ടിരുന്ന ഭക്ഷണം പുറത്തേക്ക് തന്നെ വീണു....ഒന്നും ഇറക്കാന്‍ പറ്റുന്നില്ല...വല്ലതും കഴിച്ചോ എന്ന് തന്നെ സംശയം .....അമ്മ ഒന്നും മിണ്ടുന്നില്ല...
ചുമരില്‍ കൈകുത്തി വലതു തോളില്‍ കൂടി ഞാന്‍ പിറകോട്ടു നോക്കി...കരഞ്ഞുകൊണ്ട് അച്ഛന്‍ അമ്മക്ക് ചോറ്കൊടുക്കന്നത്‌ ഞാന്‍ കണ്ടു...എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല ....ഞാന്‍ ബാത്‌റൂമില്‍ കയറി വാതില്‍ അടച്ചു...ടാപ്പ്‌ തുറന്നു...ഉറക്കെ ഉറക്കെ കരഞ്ഞു...ശബ്ദം പുറത്തു പോകാതിരിക്കാന്‍പരമാവധി ശ്രമിച്ചു...എനിക്ക് കരച്ചില്‍ അടക്കാനായില്ല...അച്ഛനും കരയുന്നുണ്ടായിരുന്നു .....ഒന്നും മനസ്സിലായില്ല....എന്ത് ചെയ്യണം എന്നറിയില്ല....മാലാഖമാര്‍ വന്നു എന്റെ അമ്മയെ കൊണ്ടുപോകുന്നതായ്‌ തോന്നി..ബാത്രൂമിന്റെ ജനാലയില്‍ കൂടി പുറത്തേക്ക് നോക്കി....ആകാശത്തു ദേവതമാര്‍ നോക്കി നില്‍ക്കുന്നു...പുഷ്പ വൃഷ്ടി ഉണ്ടായതായി എനിക്ക് തോന്നി...എനിക്ക് മനസ്സിലായി...എല്ലാം കഴിഞ്ഞിരിക്കുന്നു....
(തുടരും....)

അമ്മയുടെ മണം --1

അമ്മയുടെ മണം.....( ആത്മ കഥ ) ഒന്ന് ..... -------------------------------------------------------------------------അന്നൊരു വെള്ളിയാഴ്ച ആയിരുന്നു .........മഞ്ഞു മലകളില്‍ നിന്നും ഒഴുകിയെത്തിയതാണെന്ന് തോന്നി - കാറ്റ് .....തുലാവര്‍ഷ മേഘങ്ങളില്‍ ഉരുണ്ടു മൂടിയ ആകാശം ....കാറ്റിനു എന്നത്തേതിലും കൂടിയ തണുപ്പുണ്ടായിരുന്നു ....ജനാലയില്‍ കൂടി പുറത്തേക്ക് നോക്കി ....കാര്‍മേഘത്തിനു പൈതൊഴിയാത്ത വീര്‍പ്പുമുട്ട് ......മനസ്സിന്റെ വീര്‍പ്പുമുട്ടലും ഒന്നൊഴിഞ്ഞു പെയ്താല്‍ നന്നായിരുന്നു ....
ചാറ്റല്‍ മഴ ....പുതപ്പിനടിയില്‍ നിന്നും തല പുറത്തേക്കിട്ടു .....ജനാലയില്‍ കൂടി വന്ന കാറ്റിനു അമ്മയുടെ മണം .....കാറ്റ് വന്നു തഴുകിയപ്പോള്‍ ഞാനൊരു കൈകുഞ്ഞായി ...അമ്മിഞ്ഞപ്പാലും താരാട്ടു പാട്ടും ചേര്‍ന്നപ്പോള്‍ മനസ്സ്ഭൂത കാലത്തിലേക്ക് കൂപ്പുകുത്തി ....

ആശുപത്രി .....അമ്മക്ക് വയസ്സ് 52....കട്ടിലില്‍ ചാരിയിരുന്നു ഒരു പ്രത്യേക ഈണത്തില്‍ അമ്മ സംസാരിക്കും.......ചിലമ്പിച്ച നേര്‍ത്ത സ്വരം വളരെ ബുദ്ധിമുട്ടിപുറത്തേക്ക് വന്നു കൊണ്ടിരുന്നു ......ജീവിത വ്യഥകള്‍ വാക്കുകളില്‍ കോര്‍ത്ത ചങ്ങല മാതിരിതുരു തുരാ പ്രവഹിച്ചു .......ജീവിത കഥകള്‍ ദ്രവിച്ച കുപ്പികഷ്ണങ്ങള്‍ പോലെ മനസ്സിനെ നോവിച്ചുപറയാന്‍ ഏറെ ഉണ്ടായിരുന്നു അമ്മക്ക് .....
അമ്മയുടെ കുട്ടിക്കാലം ........ഭൂത കാലത്തിലേക്ക് ഉറ്റുനോക്കുന്ന കണ്ണുകള്‍ .....ചിന്നിച്ചിതറിയ ഓര്‍മ്മകള്‍...അവ പെറുക്കി എടുത്ത്‌ അടുക്കി ....ചില്ല് കൊട്ടാരം പോലെ സൂക്ഷിച്ചുവെച്ചു......കൊഴിഞ്ഞ വസന്ത കാലത്തെക്കുറിച്ചുള്ള നെടുവീര്‍പ്പുകള്‍ .......കഷ്ടപ്പാടിന്റെയും ....മാനസ്സിക നൊമ്പരങ്ങളുടെയുംവേലിയേറ്റം ആ മുഖത്ത്‌ സ്പഷ്ടമായി ......
കുട്ടിക്കാലത്ത് അമ്മക്ക് ഗ്രഹണി പിടിച്ചു....അതിനെ പറ്റി അമ്മ പറഞ്ഞു....
" അമ്മ പ്രാതല്‍ കഴിഞ്ഞു കുളത്തിലേക്ക് പോകും...പിന്നെ കുളി , തേവാരം.....അത് കഴിഞ്ഞു എത്തുമ്പോഴേക്കും ...ഉച്ച തിരിഞ്ഞു മൂന്ന് മണിയാകും ...ഒന്നും നേരത്തിനു കിട്ടില്ല..പിന്നെ ഒന്നര ചുറ്റാന്‍ തന്നെ അമ്മക്ക് ഒരു മണിക്കൂര്‍ വേണം.."അത് പറഞ്ഞ് ചുണ്ടിന്റെ ഇടത്തേ കോണില്‍ ഒരു നേര്‍ത്ത ചിരി..." പിന്നെ തുളസിത്തറയുടെ ചുറ്റും പ്രദക്ഷിണം ...വെള്ളം കൊടുക്കല്‍ ....അപ്പോഴേക്കും വിശന്നു സകല ശക്ത്തിയും ചോര്‍ന്നുഅര്‍ദ്ധ പ്രാണനായിരിക്കും......സമയത്ത് ഭക്ഷണം കിട്ടാതെ വിശപ്പ്‌ കേട്ടുപോയിരിക്കും .....അത് ഗ്രഹണിക്ക് വിരുന്നായി ....പിന്നെ ഉന്തിയ വയറുമായി കുറേക്കാലം ...."
ഞാനും ചേച്ചിയും കാതോര്‍ത്തിരുന്നു ....പാതിയടഞ്ഞ കണ്ണുകള്‍ കൊണ്ട് എന്നെ നോക്കി ....മനസ്സിന്റെ ഭാരം കണ്ണുകളില്‍ നിഴലിച്ചു ....പിന്നെ ഒരു നീണ്ട മൌനം .......
എന്തോ പറയാന്‍ വേണ്ടി ചുണ്ടൊന്നു തുറന്നുവോഎന്നെനിക്കു തോന്നി ...മനസ്സ് ഘനീഭവിച്ചതാവണം......വാക്കുകള്‍ പുറത്തേക്ക് വരാതായി ....ഞാനമ്മയുടെ അടുത്തെത്തി ....പുറം തടവി കൊടുത്തു ....കയപ്പിന്‍ വേപ്പില കൊണ്ട് കെട്ടിയുണ്ടാക്കിയ വേപ്പില ചൂല് ...അതുകൊണ്ട് പുറം തടവിക്കൊടുത്തു...ശരീരത്തിന്റെ പുറം ഭാഗം മുഴുവന്‍ അമ്മക്ക് ചൊറിയുന്നുണ്ടായിരുന്നു.........ബ്ലഡ്‌ യുറിയ വളരെ കൂടുതല്‍...രോമകൂപങ്ങളില്‍ കൂടി പുറത്തേക്കൊഴുകി .....ഞാന്‍ സമാധാനിപ്പിച്ചു .....അതൊന്നും അമ്മക്ക് മനശാന്തി കൊടുത്തില്ല....
ഇരുപത്തി രണ്ടു കൊല്ലത്തെ പ്രമേഹം പേറുന്ന ശരീരം ......ഏതാണ്ട് എല്ലാം ദുര്‍ബലമായിരിക്കുന്നു ....അതിനിടയില്‍ അമ്മക്ക് രണ്ടു തവണ കണ്ണിനു ഓപ്പറേഷന്‍....ആദ്യമായി കണ്ണിനു കാഴ്ച പോയത് ഞാനോര്‍ത്തു ....
അച്ഛനും അമ്മയും കാപ്പി മരം കുലുക്കി കുരുക്കള്‍ പെറുക്കുകപതിവാണ് .....അമ്മക്ക് തല ചുറ്റുന്നത്‌ പോലെ തോനി....കണ്ണില്‍ ഇരുട്ട് കയറി....അങ്കമാലി യില്‍ നിന്നും മടങ്ങവേ ...റയില്‍വേ സ്റ്റേഷനില്‍ വെച്ച്അമ്മ ഭാവിയെക്കുരിചോര്‍ത്തു കരഞ്ഞു ...." ഇനി കണ്ണ് കാണാണ്ടെ ജീവിക്കേണ്ടിവരോ ...ഇശ്വര...?"കറുത്ത കണ്ണടക്കുള്ളില്‍ നിന്നും കണ്ണുനീര്‍ഒഴുകുന്നത്‌ ഞാന്‍ കണ്ടു ....ജീവിത ക്ലേശങ്ങളുടെ ച്ചുഴിയിലാണ്ടുപോയ കണ്ണുകള്‍.....എനിക്കൊരിക്കലും മറക്കാന്‍ പറ്റാത്ത വാക്കുകള്‍....ഇപ്പോഴിതാ ....കിഡ്നിയും മിക്കവാറും ക്ഷയിച്ചിരിക്കുന്നു .....
അമ്മയെ നോക്കുന്ന കുടുംബ ഡോക്ടര്‍ എന്നെ വിളിപ്പിച്ചു....അസുഖത്തെ ക്കുറിച്ച് ഒരു നീണ്ട പ്രഭാഷണം കേട്ടു ....അത് അമ്മയുടെ ജീവിതത്തിലേക്കുള്ള മടക്കത്തിന്റെ സാധ്യതക്ക്മങ്ങല്‍ ഏല്പിച്ചു .....പക്ഷെ....ഞാന്‍ വിശ്വസിച്ചില്ല .....അമ്മ മരിക്യേ ....?അതുണ്ടാവില്ല...എന്റെ കല്യാണം കഴിയാതെ .....അത് കാണാന്‍ അമ്മ ഉണ്ടാവും...മനസ്സില്‍ അത്ര ഉറപ്പുണ്ടായിരുന്നു ....അമ്മ ഇടയ്ക്കു പറയും....അവന്റെ കല്യാണം ഒന്ന് കാണണം ...അത് മതി....മറ്റുള്ളോരുടെ പിന്നെ നടന്നോളും .....ചേച്ചി പറയും...എടാ ...നിന്റെ കല്യാണം കാണാനെന്കിലും അമ്മയുണ്ടാവതിരിക്കില്ല .......അമ്മക്ക് അത്ര ആഗ്രഹം ഉണ്ട് ......
(തുടരും ......)

Sunday, September 6, 2009

പെണ്ണ് കാണല്‍



കിളി വാതില്‍ മെല്ലെ ഒന്നു കരഞ്ഞു


തുറന്നു .........


മുഘത്തെക്കടിച്ച വെളിച്ചത്തില്‍


കണ്ണുകള്‍ ഒന്നു ചിമ്മി ...


മുടിയിഴകള്‍ തോളില്‍ കൂടി


മുന്നിലേക്ക് വീണു കിടന്നു ....


കാണാന്‍ ഉള്ള ആകാംഷ ......


സെറ്റിയില്‍ ഒന്നു ചാരിയിരുന്നു ....


ചായയുമായി വരുമായിരിക്കും ....


അതൊരു പഴയ എര്പാടല്ലേ ?


എങ്ങിനെ ഒന്നു കാണും ...


എന്തിനാണിത്ര ധൃതി ...?


കാണാന്‍ വേണ്ടിയല്ലേ വന്നത് ?


കര്ട്ടന് പിന്നില്‍ നിന്നും


ചായയുമായി പ്രായമായ ഒരു സ്ത്രീ ...


അമ്മ ആയിരിക്കണം ....


അവള്‍ എവിടെ ?


ശ്വാസത്തിന് വേഗം കൂടി.....


ഒപ്പമുള്ളവരെ ഒന്നും ശ്രദ്ധിച്ചില്ല ....


ഒന്നു വേഗം വന്നാല്‍ .....


ചുറ്റുമുള്ളവരുടെ മുഖങ്ങള്‍ ..


അരോചകം തന്നെ....


ഈ എര്പാട് ....


പ്രേമിച്ചാല്‍ മതിയാരുന്നു ...


കടമ്പകള്‍ ഒന്നും ഇല്ല.....




ഒരു നോട്ടം ...


കിളി വാതിലില്‍ ഞാന്‍ കണ്ടതാണല്ലോ ....


തംബുരുവിന്റെ നാദം ....


അവള്‍ തന്നെ ആയിരിക്കും ...


ചെന്നു നോക്കുന്നതെങ്ങിനെ ?


ആളുകള്‍ എന്ത് വിചാരിക്കും ...?


ചുമരിലെ ച്ത്രങ്ങള്‍ കാണാന്‍ ..


എഴുന്നേറ്റു ...


വലിയ ഒരു ജനാല ....


ഒന്നേ നോക്കിയുള്ള്‌ ...


മനസ്സില്‍ ഒരായിരം ....


സങ്കല്പ ചിത്രങ്ങള്‍ ..


ഓടി മറഞ്ഞു ...


ജനാലയില്‍ കൂടി വന്ന പ്രഭാത


വെളിച്ചത്തില്‍ ..


എല്ലാം മറന്നു തംബുരുവില്‍ ..


അവള്‍.....


കണ്ണുകള്‍ അടച്ചു ധ്യാനത്തില്‍ ....




ഞാന്‍ ഉറപ്പിച്ചു ...


ഒറ്റ പ്രാര്ത്ഥന ...


അവള്ക്ക് എന്നെ ....ഇഷ്ടപ്പെടില്ലേ ?


തിരിച്ചു സെറ്റിയില്‍ ഇരുന്നപ്പോള്‍ ...


മനസ്സു ശൂന്യം ആയിരുന്നു .....




ആര് നീ ?


നിറം താമര പൂവിന്റെ തന്നെ,....

മുല്ല മണം ചുരത്തുന്ന മാറിടം ...

രവിവര്‍മ ചിത്രത്തിന്‍ പുക്കില്‍ ചുഴി ....

മുട്ടോളം നീണ്ട പരന്ന മുടി ....

മുഖത്തിന്റെ മൂന്നില്‍ ഒരു ഭാഗം കവര്‍ന്നെടുത്ത കണ്ണുകള്‍ ...

വെണ്ണ തോല്‍ക്കും ഉടലില്‍ മുണ്ടും വേഷ്ടിയും ...

നെറ്റിയില്‍ ചന്ദന ക്കുറി ...

പാതി വിടര്‍ന്ന അധരത്തില്‍ തുളുമ്പുന്ന തേന്‍ കണം....

നുകരാന്‍ ആഗ്രഹിച്ച ഭ്രമരം ........

കണ്‍ടത്തില്‍ ശംഖ് മാലയും ....നാഗ ത്തലിയും....

കാല്കളില്‍ തിളങ്ങുന്ന പാദസരം .....

കാല്‍ വിരലുകള്‍ ചുറ്റി അണിഞ്ഞ മിന്ചി ....

കാണുന്നു ഞാന്‍ എന്‍ പ്രിയ സഖിയെ ....

മറയല്ലേ ....മായല്ലേ ....

കാണട്ടെ ഞാന്‍ മതിയാവോളം ....


കാല്ലിംഗ് ബെല്‍ അടിച്ചപ്പോള്‍ ഒന്നു ഞെട്ടി ...

നാശം ....ആരാണ് ഇപ്പോള്‍ വന്നത് ...?

Saturday, September 5, 2009

അമ്മ -1996


ചന്ദന മരങ്ങള്‍ തന്‍...
നടുവില്‍ കിടക്കുന്നോ -
രമ്മക്ക് തുല്യമായ്....
വന്നില്ല പിന്നാരും ....
ഒരഗ്നി നാളമായ്‌ ...
തീ പന്തമായ്‌ ...
ജ്വളിക്കുമെന്നല്മാവില്‍ ...
ശാന്തി ഗീതം പൊഴിച്ചില്ല ....
പിന്നാരും ....
അറിവിന്റെ ആദ്യക്ഷരമെന്നില്‍ ..
ചെലുത്തിയോ രമ്മക്ക് -
തുല്യമായ് വന്നില്ല പിന്നാരും ....
മിഴിച്ചിരിക്കും മിഴികളില്‍
വെളിച്ചമായ്‌ ...
സ്നേഹ മസൃന മാമൊരു -
ഭാവ ഗാനം പോലെ ...
സ്നേഹ ബിന്ദുക്കലാല്‍
തഴുകി യുരക്കിയോ -
രമ്മക്ക് തുല്യമായ്
വന്നില്ല പിന്നാരും ...
ശാന്തമായ്‌ ഒഴുകുന്ന -
ഗംഗ പോലെ...
കാലേ ചലിക്കുന്ന -
ഋതു ക്കള്‍ പോലേ ....
മന്ത മാരുതന്‍ പേറുന്ന
ഉ‌ഷ്മല സ്നേഹവും
കൊണ്ടെങ്ങു പോയ് മറഞ്ഞു
എന്‍ സ്നേഹ സാഗരം ....
പറയുന്നു ....പ്രകൃതി ...
എന്‍ നിയമം മാറ്റി യിട്ടില്ല ..ഇന്നു വരെ...
പക്ഷെ ...പറയാം ...
എന്‍ മടിത്തട്ടില്‍ ലയിപ്പ് നിന്നമ്മ ....
ഇരുട്ടും വെളിച്ചവും എല്ലാം
വീണുടയുന്ന ...
എന്‍ മടിത്തട്ടില്‍ ...
വിലയാം പ്രാപിച്ചു ....
നിന്നമ്മ........

Friday, September 4, 2009

മെഹര്ബാന്


സിത്താറിന്റെ തന്ദ്രികളില്‍ വിരലോടിക്കുമ്പോള്‍ ചലിക്കുന്ന മനസ്സു .......
ദ്രുത ഗതിയില്‍ താളത്തിനൊപ്പം ഓടുന്ന വിരലുകള്‍ ......
ഇടതൂര്‍ന്ന മുടി ഇടത്തോട്ടും വലത്തോട്ടും ആദി ഉലഞ്ഞു ......
തല ഭേദങ്ങള്‍ ക്ക് അപ്പുറം യാന്ത്രികമായ്‌ ഒഴുകുന്ന സംഗീതം ....
നൃത്ത ചുവടുകലുമായ് വന്ന മെഹര്ബാന് ....
നൂപുര ധ്വനികള്‍ ഉതിര്‍ന്നു വീണ സായം സന്ധ്യകള്‍ ...
തബലയില്‍ വിരലുകള്‍ കൊണ്ടു നൃത്തം ചെയ്യുന്ന അമീര്‍ .........
ആഹ്ലാദ തിമിര്‍പ്പില്‍ " ഹാ "...." കമല്‍ ഹൈ എന്ന് പറയുന്ന ..
വടക്കേ ഇന്ത്യന്‍ കാണികള്‍ .....
പട്ടു മേത്തയും .....ഉരുണ്ട തലയിണയും ....
അതിന്മേല്‍ കൈ കുത്തി ഇരിക്കുന്ന ഷെര്‍വാണി അണിഞ്ഞ
കുബെരന്മാര്‍ .....
മെതിയടി ഒച്ചകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ ....
മേഹാര്ബാനെ കാണാന്‍ വേണ്ടി മാത്രം ...
ആയിരങ്ങള്‍ ചിലവക്കുന്നവര്‍ ....
ഖവാലി ഒഴുകിയെത്തിയ സംഗീത സായത്ന്നങ്ങള്‍ ....
വിരല്‍ മുറിഞ്ഞു ചൂര പോയതറിഞ്ഞില്ല .....
തോളിലിട്ടിരുന്ന ഉറുമാല്‍ കൊണ്ടു ഒന്നു ഒപ്പി എടുക്കണം ....
സമയമില്ല ......ആവേശത്തിന്റെ കൊടുമുടിയില്‍ .....
ഇന്നത്തെ പോലെ ഒരു സായാഹ്ന്നം ....
ഇതുവരെ എനിക്കനുഭവപ്പെട്ടിട്ടില്ല .....
വിരലുകളുടെ വേദന അറിഞ്ഞില്ല .....
മേഹാര്ബാന്‍ ......
അവള്‍ അത് കണ്ടിരിക്കുന്നു .....
അടുത്ത് വരാന്‍ അവള്‍ക്കും പറ്റില്ല ....
ചിലന്ക്ക കെട്ടിയ കാലുകള്‍ അടി തിമിര്‍ക്കുന്നു .........
പക്ഷെ ....അവളുടെ നോട്ടം .....
എന്റെ സിത്താറില്‍ തന്നെ ........
എന്ത് പറ്റിയെന്നു കണ്ണുകള്‍ കൊണ്ടു ചോദിച്ചു .....
ഒലിച്ചിറങ്ങിയ ചോര സിത്താറില്‍ ഉണങ്ങി പ്പിടിച്ചു ....

മേഹാര്ബാന്‍ .....വെറും നൃത്ത ക്കാരി അല്ല ....
വെയിലേറ്റു കരിഞ്ഞു പോയ തെരുവ് നര്‍ത്തകി ....
എന്റെ ഹൃദയ താളത്തിനൊപ്പം നൃത്തം ചവുട്ടിയവല്‍
പിന്നെ അധികം അല്ലോചിച്ചില്ല ....
ട്രുപ്പില്‍ സ്ഥിരം നര്‍ത്തകി ....
ആകാര വടിവില്‍ അവളെ തോല്‍പ്പിക്കാന്‍ ആളില്ല ....
ജമുക്കാലന്‍ വിരിച്ച തറയില്‍ ചിലന്ക്കകള്‍ കൂട്ടി യുരുംമി ....

എത്രയോ നൃത്ത ശാലകള്‍ .....സദസ്സുകള്‍ ....യാത്രകള്‍ .....
ഡാന്‍സ് ചെയ്യാന്‍ വേണ്ടി മാത്രം പിറന്നവള്‍ ....
കാല പ്രമാണങ്ങള്‍ അവള്ക്ക് മുന്‍പില്‍ വഴിമാറി ....
ആട്ടവും പാട്ടും ആയി ദിന രാത്രങ്ങള്‍ കൊഴിഞ്ഞു വീണു ......
ഞാന്‍ തലക്ക പ്പെട്ടിരിക്കുന്നു .....
എന്റെ മനസ്സു ....
മേഹാര്ബാനു സ്വന്തം ........

പ്രോഗ്രാം നടത്താനുള്ള ദിവസങ്ങള്‍ ........
എല്ലാ ദിനങ്ങളും വിലക്ക പ്പെട്ടിരിക്കുന്നു ....
ഇന്നു മദ്രാസ്‌ .....നാളെ ഡല്ഹി ....പിന്നെ...?
അറിയില്ല .....
മടുപ്പില്ലാത്ത യാത്ര ......
സാമീപ്യം എത്ര സുന്ദരം ........

എവിടെ വെച്ചാണ് അയാള്‍ കടന്നു വന്നത് ........
അറിയില്ല.....
പല സ്ഥലങളിലും അയാളെ കണ്ടിട്ടിണ്ട് ....
പിന്‍ തുടര്‍ന്ന് വന്നതാവാന്‍ വഴിയില്ല ...
മനസ്സു പറഞ്ഞു ....
ഒരു കലാകാരന്റെ മനസ്സു ....
ചിലര്‍ അങ്ങിനീയാണ് ....
ബ്രന്ധമായ ആവേശം ....
പ്രണയ നൈരാശ്യം കൈമുതല്‍ ആക്കിയ ഒരാള്‍ ....
വൈകുന്നേരങ്ങളില്‍ മേഹാര്ബാനെ കാണാന്‍ എന്നും അയാള്‍
മാനേജരോട് ആവശ്യപ്പെട്ടു ....
ചില ബന്ധങ്ങള്‍ അങ്ങിനെയാണ് ......
അവള്‍ ....എന്റെ മുഖത്തേയ്ക്ക് നോക്കി ......
സമ്മത ഭാവതോടെയുള്ള എന്റെ മുഖ ഭാവം ഞാന്‍ മാറ്റിയില്ല .....
കലാകാരന്മാരെ അംഗീകരിക്കാം.......ആദരിക്കാം .....
അത് ഞാന്‍ നിഷേടിക്കാന്‍ പാടില്ല ....

തിരിഞ്ഞു നടക്കുമ്പോള്‍ അവളുടെ നോട്ടം എന്നില്‍ തറച്ചു നിന്നു ........
നീരസം പ്രകടമായിരുന്നു ....
എന്തെ? ഞാന്‍ പറഞ്ഞതു ശരിയല്ലേ ?
അവള്ക്ക് ഇഷ്ടമല്ലായിരുന്നു .....

കുറെ കഴിഞ്ഞാണ് എല്ലാം അറിഞ്ഞത്....
അവളെ കടന്നു പിടിച്ച ആരാധകനെ .....
കൈയ്യില്‍ കരുതിയ പേന കത്തി കൊണ്ടു കുത്തി വീഴ്ത്തി .....

ഇഴ ചീര്‍ക്കപെടാത്ത പ്രണയ ബന്ധങ്ങള്‍ അങ്ങിനെയാണോ ?
കാലങ്ങളോളം അവ ഭ്രൂണാവസ്ഥയില്‍ തന്നെ ........

എല്ലാം ഇന്നലെ കഴിഞത് പോലെ....
തെരുവില്‍ ബാല്യത്തിന്റെ അനതത്വം ....
സ്വയ രക്ഷക്കായ്‌ എപ്പോഴും അവള്‍ പേനാക്കത്തി കൊണ്ടു നടക്കുന്നുവോ ?

ഒന്നു മനസ്സിലായി ......
അരക്ഷിതത്വം അടര്‍ന്നു പോയിട്ടില്ല .....
അവളെ ഒരു വേട്ട മൃഗത്തെ കാണുന്നത് പോലെയുള്ള ആര്‍ത്തി .....

ജയിലിന്റെ പുറത്തു കാറില്‍ ഇരിക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയാക്കി
അവളെ സ്വീകരിക്കാന്‍ ഞാന്‍ വേണ്ടേ ....?
കാത്തിരിക്കാം .....
സമയമാരിയില്ല .....
ദിവസം ഇന്നു തന്നെ .....
കണ്ണുകളില്‍ ആകാംഷ ....

ഓരോ തവണ ജയില്‍ വാതില്‍ തുറക്കുംബോലും കണ്ണുകള്‍
നീണ്ടു ചെന്നു .....
ഇതിലും അവളില്ല ....
എനിയ്ക്ക് കാണാവുന്ന ദൂരത്തു തന്നെയാണ് .....
ഡ്രൈവര്‍ സീറ്റില്‍ ചാരിയിരുന്ന് നോട്ടം വാതിലില്‍ ഉറപ്പിച്ചു ....
ഗുലാം അലിയുടെ ഹിന്ദുസ്ഥാനി ഗസലില്‍ മുഴുകി ഞാനിരുന്നു ....
എനിക്കും അവള്‍ക്കും ഇഷ്ടപെട്ട " ദേശ " രാഗം .......

ഹൃദയം ഒന്നു മിടിച്ചു .....
ഒരു മങ്ങിയ കാഴ്ച .....
അതാ .....അവള്‍ .....ദൂരെ .....
എന്റെ മേഹാര്ബാന്‍ .....





























































































Wednesday, September 2, 2009

സമയം


ചിലവഴിക്കാന്‍ ഏറെ ദിവസങ്ങള്‍ ഇല്ല.......

മുന്നിലുള്ളത് മണിക്കൂറുകള്‍ ..മാത്രം.....

ഭൂത കാലത്തിലേക്ക് കടന്നു ചെല്ലാന്‍ ...

ക്ലോക്കിന്റെ സൂചി പിന്നിലേക്കു കറക്കാം....

ലഹരി


കൈ കോര്‍ത്ത്‌ നീ നടക്ക ....

കൂട്ടി പ്പിടിച്ച കൈകളില്‍ ...

വിയര്‍പ്പു ചാലുകള്‍ പൊടിയും ...

വരെ....നീ നടക്ക ....

പ്രനൈയിക്ക.......കാലഭെദമില്ലാതെ

അലയൊലികള്‍ ദര്ശിക്ക.....

സ്നേഹിക്ക .......അതാണ്‌ ലഹരി ...

മരിക്കുവോളം .....ജീവിക്ക....

ഓണം


ഒരു പൊന്നോണം കൂടി ...

കൊഴിഞ്ഞു പോയിരിക്കുന്നു ...

പുഴകള്‍ വറ്റി തുടങ്ങി ....

ദശ പുഷ്പങ്ങള്‍ എല്ലാം വാടി ക്കരിഞ്ഞു ...

കൈവള ചാര്‍ത്താന്‍ ഇനിയാരും വരില്ല ...

പേരറിയാത്ത ദിവസങ്ങളെ ...

നാം ഇനി എന്ത് വിളിക്കും ?

Tuesday, September 1, 2009

പ്രേമം


ഒളി മിന്നിയ നക്ഷ്ട്രങ്ങളെ കണ്ടപ്പോള്‍

ചന്ദ്രന്‍ പറഞ്ഞു ........

എനിക്ക് നിങ്ങളോട് പ്രണയമാണ് ....

താരങ്ങള്‍ ചന്ദ്രനെ നോക്കി കണ്ണ് ചിമ്മി ....

സൂര്യന്‍ ഉദിച്ചു ........

ചന്ദ്രന്‍ പറഞ്ഞു ...

എന്ത് പ്രകശം ?

ഞാന്‍ നിന്നെ സ്നേഹിക്കുന്നു ....

പ്രണയത്തിന്റെ ചൂടില്‍ ചന്ദ്രന്‍ പരിസരം മറന്നു....

സൂര്യ പ്രഭ ഏറ്റു ചന്ദ്രന്‍ കരിഞ്ഞു ....

വേണ്ടാ എനിക്ക് ഞാന്‍ ആയാല്‍ മതി.....

Monday, August 31, 2009

മായ -written1996

ഞാന്‍ മായ ..........

സൂര്യനസ്തമിച്ചു കടലില്‍ മെല്ലെ ഉറക്കത്തിലായ്...

സായം സന്ധ്യയും കടന്നു ഇരിട്ടു വീണു പിന്നെ ...

ആകാശത്തിലൊരു പൂത്തിരി കത്തിച്ചു നിന്നു ചന്ദ്രന്‍ .....

ദുഃഖത്തില്‍ ആഴ്ത്തിയ യുദ്ധ ഭൂമിയില്‍ കണ്ണൊന്നു തുറന്നു .

ചോര മണക്കുന്ന മണല്‍ കൂനകല്‍ക്കുമാപ്പുറാം

തന്ജതിനായ്‌ കാത്തു നിന്നു കഴുകനും കുരു നരിയും ....


അസ്ഥി പഞ്ഞരങ്ങളില്‍ ഉഷ്ണ കാറ്റടിച്ചു ....

പൊടി പടലങ്ങള്‍ ആദിയുയര്‍ന്നു വാനം പൂകി...

നിഴലുകള്‍ കരിഞ്ചേരകളയ്‌ ചെരിഞ്ഞിറങ്ങി യാടി ..

രാക്ഷസി ചിലങ്കക കെട്ടിയാടി തിമിര്‍ത്തു അവിടെ ..

നിഴലും നിലാവും കൈകോര്‍ത്തു നിന്നു....


സംസ്കാര പൈതൃകം തമ്മിലടിച്ചു വഴി പിരിഞ്ഞു നിന്നു

ഞാന്‍ ഏകയായ്‌ എല്ലാം കണ്ടു ..ഒന്നുമുരിയാടാന്‍ പറ്റാതെ നിന്നു ...

കണ്ടു ഞാന്‍ ചേതനയറ്റ ശരീരങ്ങളില്‍ ...

കുരു നാരികള്‍ കൂര്‍ത്ത ധ്രുംഷ്ടങ്ങലാല്‍ ചോര കുടിച്ചു തിമിര്‍ക്കുന്നതും ...

കഴുകന്മാര്‍ വട്ടമിട്ടു ആദിപ്പരന്നു കൊത്തി വലിക്കുന്നതും ...

കണ്ടു ഞാന്‍ എന്‍ സോടരന്റെ നെഞ്ചു പിളര്‍ക്കുന്ന കുരു നരിയെയും ...

എങ്ങു നിന്നോ പരന്നു വന്ന ഒരു കഴുകന്‍ ഒരു കാലൂന്നി

കൊക്കല്‍ ആഴത്തില്‍ കൊത്തി അടര്‍ത്തിയ സോദരന്‍ കണ്ണുകള്‍

ജ്വളിച്ചൂ ഒരു സ്പടികോം പോല്‍ കക്കിനടിയില്‍ നിന്നും

സംവല്‍സരങ്ങള്‍ കാനീണ്ട കണ്ണുകള്‍...

യുദ്ധം കഴിഞ്ഞു ...നിലാവ് വന്നു വീണ്ടും ...

ചോര പുരണ്ട മണല്‍ തരികള്‍ ഒരിറ്റു ദാഹ ജലത്തിനായ്‌ കൊതിച്ചു ..

ആര്‍ത്തലച്ചു മഴ വന്നു പിന്നെ കറയെ തഴുകി പ്പുണര്‍ന്നു ...

പുഴകള്‍ വറ്റി വരണ്ട രാത്രികള്‍ അന്ധ്യമായ്‌ ..

പുതു വെള്ളം തഴുകിയ കരകള്‍ രോമന്ച്ചതല്‍ വിരങ്ങളിച്ചി രിന്നു ...


അമ്മ പെങ്ങള്‍ മാര്‍ തന്‍ ആര്‍ത്ത രോദനം തങ്ങി നിന്നു രണഗാനം

ആരുടെയോ വാക്കാല്‍ തകര്‍ന്ന ജീവിത ഭാന്ധങ്ങള്‍ തന്‍ വീരറ്റ്‌

ആര്‍കും ആരുമില്ലതെയി ...മുന്നില്‍ അഗ്നി ഗോളം മാത്രമയി

പുര നിറഞ്ഞ പെണ്ണുങ്ങള്‍ ചുമര്‍ ചാരി നിന്നു

എറിയാത്ത അടുപ്പുകള്‍ ചാരം മൂടിക്കിടന്നു ....


പട വെട്ടി വീണ സഹോദരങ്ങള്‍ തന്‍ ചിതഗ്നിക്ക് വലം വെച്ചു

ഇനിയും നാഴികകള്‍ ഏറെ ഉണ്ടെന്നു ഓര്‍ത്തു ഞാന്‍ ..

കീറിയ തുണി കെട്ട് മായ്‌ പടി യിറങ്ങി പിന്നെ ..

ചന്ദ്രന്‍ ഇല്ലാത്ത നിലാ വെളിച്ച മൊഴുകുന്ന -

നഗര ഹൃദയങ്ങളിലെ തെരുവ് നര്‍ത്തകിയായി ...

ചന്ദ്രനില്ലാത്ത രാത്രിയെ തേടി ഞാന്‍ ..

വേറൊന്ന് ഓര്‍ത്തില്ല ..ഇനി ഇറങ്ങാം മീ പ്പടവുകള്‍ ..


കാലത്തിന്‍ കാലിന്നടിയില്‍ നിന്നും ...

ഉര്‍ന്ന് പോയ മണല്‍ തരികള്‍ പോല്‍

താളം തെറ്റിയ ജീവിത വ്യതകള്‍ക്ക്

മെലിതിരി ചായം പൂശട്ടെ ഞാന്‍...

സ്വര്‍ണ വാലകള്‍ക്ക് പകരം

സ്വര്‍ണം പൂശിയ വളകള്‍ എടുത്തണിഞ്ഞു

വെള്ളി പാദസരം ചുറ്റി ..പിന്നെ

കാതിലൊരു ലോലക്ക് മായ്‌

പാറി പ്പറന്ന മുടിയിഴകള്‍

കൈകളാല്‍ തഴുകി കെട്ടി

ചായം പൂശിയ ചുണ്ടുകളിരിതിരി

മന്ധ ഹസവുമായ്‌ ...

ആകെ മരവിച്ച മനസ്സും ശരീരവും ..

ഒളിപ്പിച്ചു വെക്കുമെന്‍ ..

ഉദയടകളില്‍ ഇത്തിരി അത്തറും പൂശി ..

കണ്ണുകളില്‍ ഇത്തിരി സുറുമ യിട്ട്

മുടി പിറകോട്ടു ഒതുക്കി ....

മാരോന്നു കുലുക്കി ...ഇനി യെപ്പടവുകള്‍ ഇറങ്ങട്ടെ ഞാന്‍....


വേഷമിട്ടാടി തകര്ത്തു ഞാന്‍

പല വേഷവും കെട്ടി ..

പിന്നെ കെട്ടിയ നൂലാല്‍ എന്റെ കണ്ണ് കെട്ടി നിന്നു ..

ഞാന്‍ നെയ്ത ചിലന്തി വളക്കുള്ളില്‍ായ്‌

പുരുഷാരം ...

പിന്നെയെന്‍ നോക്കിനും വാക്കിനും

കാതോര്‍ത്തു ആദ്യന്മാര്‍ ...

പണച്ചാക്കുകള്‍ കൊണ്ടു നിറഞ്ഞൊരു സവ്ധവും കെട്ടിയ

എനിക്ക് ദിവാ സ്വപ്നം പോലും അന്യമായ് ഇത്ര നാള്‍

മതി , എല്ലാം മതിയെനെക്ക് ...എല്ലാം മതിയായി ...

എനിക്ക് മാത്രമായി ട്ടെന്തിനീ ജന്മം ...

എല്ലാം മായ ...

എല്ലാമേ മായയായ് മാഞ്ഞു പോകട്ടെ ...

കാലത്തിന്റെ കൈപ് നീര്‍ കുടിച്ച രാത്രികള്‍ കന്ധ്യമായ്‌

ഒരു താരാട്ടു പാട്ടു കൂടി കേള്കണം ഇന്നെനെക്ക്

അത് കെട്ട് ഉറങ്ങണം ...

ഇനിയൊന്നു ഉറങ്ങണം ....

എല്ലാം മറന്നു ഒന്നു ഉറങ്ങട്ടെ ഞാന്‍.....


( ൧൯൯൬)